Wednesday, November 24, 2010

ചില അസ്വസ്ഥതകള്‍

ഇരുപതു വര്‍ഷമായി അബ്ദുറഹിമാന്‍ ഗള്‍ഫിലാണ്. കാസര്‍ഗോഡ്‌ സ്വദേശി. നാല് വര്‍ഷമായത്രേ അയാള്‍ അവസാനമായി നാട്ടില്‍ പോയിട്ട്. അബ്ദുറഹിമാന്‍ എന്ന ഈ ജേഷ്ഠ സഹോദരനെ എനിക്കറിയില്ല. ഒന്നറിയാം, അയാള്കൊരു മകളുണ്ട്. എട്ടു വയസ്സുകാരി. അവളുടെ ശരീരത്തിന് വളര്‍ച്ച കുറവാണ്. എന്നാല്‍ തല വളരുന്നു. കാസര്‍ഗോഡ്‌ ജില്ലയിലെ ബദിയടുക്ക പഞ്ചായത്തില്‍ താമസിക്കുന്ന അബ്ദുറഹിമാന്റെ കുടുംബത്തിന് ഇന്ന് ഈ കുട്ടിയെ ആശുപത്രിയിലേക്ക്‌ കൊണ്ട് പോകാനേ നേരമുള്ളൂ. തല ചായ്ക്കാന്‍ ഒരു കൂര കെട്ടിപ്പൊക്കിയ വകുപ്പില്‍ അബ്ദുറഹിമാന്റെ കടം എട്ടുലക്ഷം രൂപ. ഈ കുട്ടിയ ഒരു തവണ ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ട് പോയാല്‍ വരുന്ന ചെലവ് ഇരുപതിനായിരം രൂപ. ഈ കഥ കേട്ടപ്പോള്‍ പടച്ചവന്‍ കാക്കട്ടെ എന്ന് ഒരു നെടുവീര്പോടെ ഞാന്‍ പറഞ്ഞു..വാര്‍ത്ത തുടരുന്നു..ഒരു അബ്ദുറഹിമാന്റെ മകള്‍ മാത്രമല്ല ഈ പ്രദേശത്തെ മിക്കവാറും കുട്ടികള്‍ക്ക് ഇത്തരത്തില്‍ ശാരീരികമായ അസ്വസ്ഥതകലുന്ടെത്രേ ..എന്ടോസള്‍ഫാന്‍ ദുരിത ബാധിതരായ ആളുകേളാടൊപ്പം കൈ കൊര്‍ക്കുക എന്ന ആഹോനത്തോടെ ആ ദൃശ്യം കണ്ണില്‍ നിന്ന് മറഞ്ഞു. മലയാള മണ്ണിലെ ഇത്തരത്തിലുള്ള കുറെ ജന്മങ്ങള്‍ മിനി സ്ക്രീനില്‍ മാറി മറഞ്ഞപ്പോള്‍ മനസ്സ് പുകഞ്ഞു കൊണ്ടിരുന്നു..നമ്മെളത്രയോ ഭാഗ്യവാന്മാര്‍..ആ കുട്ടികള്‍ എത്ര സഹിക്കുന്നു..ഒരു നിമിഷം അവരുടെ മാതാ പിതാക്കളെ ആലോചിച്ചു നോക്കൂ..!

ജീവിതത്തിന്റെ ഇത്തരം നേര്‍കാഴ്ചകള്‍ കണ്ണിനു മുന്നില്‍ മാറി മറയുമ്പോള്‍ ഒരുപാട് അബ്ദുറഹിമാന്‍ മാരെ നേരിട്ട് കണ്ട അനുഭവം മുന്നിലുണ്ട്. പ്രവാസത്തിന്റെ ഡയറിയില്‍ വര്‍ഷങ്ങളുടെ കഥകള്‍ കുറിക്കാനുള്ളവര്‍. എന്ത് ബാക്കിയുണ്ട് എന്ന ചോദ്യത്തിന് ഇരു കയ്യും മലര്തുന്ന കുറെ പാവങ്ങളായ ഗള്‍ഫുകാര്‍. അവരുടെ ആയുസ്സിന്റെ മുക്കാല്‍ ഭാഗവും മരുഭുമിയില്‍..അവര്‍ക്ക് തന്നെയാണ് ഇത്തരം ദുരിതങ്ങള്‍ വീണ്ടും വീണ്ടും ഉള്ളതും. അവര്‍ക്ക് വേണ്ടി നമുക്ക്‌ എന്തെങ്കിലും ചെയ്യേണ്ടതില്ലെ..?

ഇതിനു നേരെ വിരോധാഭാസവും നാം കാണുന്നു. ഊണും ഉറക്കവും ഒഴിച്ച് ഗള്‍ഫ് നാടുകളില് പണിയെടുക്കുന്ന പാവങ്ങളുടെ മക്കള്‍ എന്താണ് ബാപമാര്‍ക്ക് പണി എന്നറിയാതെ വിലസുകയാണ്. മാസ മാസം വരുന്ന പണത്തിന്റെ പിന്നിലെ വിയര്‍പ്പിന്റെ വില പോലും മനസ്സിലാവാതെ ഇവരുടെ കാട്ടികൂടലുകള്‍ പലപ്പോഴും മനസ്സിനകത്ത് അസ്വസ്ത പരത്തിയിട്ടുണ്ട്. ഫറൂക്ക് കോളേജില്‍ പഠിക്കുന്ന കാലത്ത്‌ സഹപാഠിയായിരുന്ന ഒരു പെണ്‍കുട്ടി സ്വയം പരിചയപ്പെടുതുന്നതിനിടെ ക്ലാസ്സില്‍ പറഞ്ഞു ഉപ്പ ദുബൈയില്‍ ആണെന്ന്. പിന്നീട് ഉപ്പയുടെ ദുബായ് കഥകള്‍ പലവുരു കൂല്‍ബാറില്‍ നിന്നും തീന്മേശകളില്‍ നിന്നും എണീറ്റ്‌ ബില്‍ കൊടുക്കുമ്പോഴും ഞങ്ങള്‍ കേട്ടിട്ടുണ്ട്. ഒന്നര വര്ഷം മുമ്പ് ഓണ്‍ലൈനില്‍ അവിചാരിതമായി ഇവളെ കണ്ടപ്പോഴും അവള്‍ ഉപ്പയുടെ ദുബായ് കഥ മൊഴിഞ്ഞു. അയാളുടെ നമ്പറില്‍ കറക്കി. ഫോണ്‍ എടുത്തു.. ആ വലിയ മനുഷ്യനെ നേരിട്ട് കാണാന്‍ ഞാന്‍ പോയി. അല്ഖൂസിലെ ലേബര്‍ കാബുകളിലോന്നില്‍ ഒരു ബെഡ് സ്പെയ്സിന്റെ മുകളില്‍ തന്റെ സുഖ നിദ്രയുടെ സ്ഥലം അയാള്‍ കാണിച്ചു തന്നപ്പോള്‍ രണ്ടു വര്‍ഷമായി ഞാന്‍ കേട്ടിരുന്ന മലപ്പുറത്തെ ഒരു നാടന്‍ ഗള്‍ഫ്‌ മാപ്പിളയുടെ ഹൃദയ വികാരത്തിന്റെയും അയാളുടെ മകളുടെ പിതാവിനെ കുറിച്ചുള്ള ധാരണയുടെയും അന്തരം ആലോചിച്ചു ഉള്ളു പുകയുകയായിരുന്നു.

ഒരു കാമ്പസ്‌ രാഷ്ട്രീയതിന്റെ ചൂട് പിടിച്ച പ്രചരണ കാലത്ത്‌ അബുസ്സബാഹ് ലൈബ്രറിയുടെ മുന്നില്‍ വെച്ച് ആ പെണ്‍കുട്ടി ഞങ്ങളോട് ശക്തമായി വാദിച്ചു..തന്റെ പ്രത്യയ ശാസ്ത്രതിന്റെ ശരികളും ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ കൊള്ളരുതായ്മകളും വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്ന ആ കുട്ടിയെ പിന്നീട് പലവുരു കാമ്പസിലെ സദസ്സുകളില്‍ കണ്ടിരുന്നു. ഡിഗ്രി കഴിഞ്ഞു പി.ജി.ക്ക് ഫറൂക്ക് കോളേജില്‍ വീണ്ടും ചേര്‍ന്നു. യാദ്ര്ശ്ചികമായെന്കിലും അവളെ വീണ്ടും കണ്ടു മുട്ടിയത്‌ അബുസ്സബാഹ് ലൈബ്രറിയുടെ മുന്നില്‍ വെച്ച് തന്നെയാണ്. വാ തോരാതെയുള്ള സംസാരതിനോടുവില്‍ സുഖ വിവരങ്ങളന്യോഷിച്ചപ്പോഴാണ് താനൊരു കാന്‍സര്‍ രോഗിയാണെന്ന് അവള്‍ പറഞ്ഞത്‌. യൌവനത്തിന്റെ പ്രാരംഭത്തില്‍ തന്നെ ഇത്തരം രോഗതിനടിമപ്പെട്ടു പോയ ആ സഹോദരിയില്‍ നിന്ന് ഒരിക്കല്‍ പോലും പ്രദീക്ഷിക്കാത്ത വാചകങ്ങള്‍ കേട്ടപ്പോഴും ഞാന്‍ തളര്‍ന്നിരുന്നു..കലാലയ ജീവിതത്തിനൊടുവില്‍ അന്നം തേടി മരുഭൂമിയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വൈകുന്നേരത്തു മൊബൈല്‍ റിംഗ് ചെയ്തു. എടുത്തു നോക്കിയപ്പോള്‍ ഈ സഹോദരിയുടെ ബാപ്പ ആയിരുന്നു. മകളുടെ ചികിത്സക്ക് സാമ്പത്തികമായി വല്ലതും ചെയ്തു തരാന്‍ കഴിയുമോ എന്ന ഒരു പിതാവിന്റെ നിസ്സഹായമായ ആ ചോദ്യം ഇപ്പോഴും ഒര്കുന്നു. പലവുരു പിന്നീട് ആ മനുഷ്യനുമായി ഫോണിലും നേരിട്ടും സംസാരിച്ചു..ഒരിക്കല്‍ ലീവിന് നാട്ടിലെത്തിയപ്പോള്‍ കോഴിക്കോട് വെച്ച് ആ മനുഷ്യനെ യാദ്ര്ശ്ചികമായി കണ്ടു മുട്ടി. മകളുടെ വിവരമാന്യോഷിച്ചപ്പോള്‍ മെഡിക്കല്‍ സയന്‍സ് കൈ വിട്ടു എന്ന മറുപടി ആണ് കിട്ടിയത്. തന്റെ മകളുടെ ചികിത്സയും മറ്റു മക്കളുടെ വിദ്യാഭ്യാസവും കുടുംബ ചിലവും കൂടിമുട്ടിക്കാന്‍ ഒരു എന്ജിനിയര്‍ ആയിട്ടും അയാള്‍ പ്രയസപെടുന്നുണ്ടായിരുന്നു..പിന്നീട് പലവുരു ഈ സഹോദരിയുടെ നമ്പറില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ്‌ ആണ്. ഒരു തരം അസ്വസ്തത മനസ്സില്‍ ബാക്കിയാവുകയാണ്..

ഒരു വൈകുന്നേരം അല്മാനരില്‍ ഇരിക്കുമ്പോള്‍ സമദ്ക ആ മനുഷ്യനെ പരിജയപ്പെടുത്തി. ദുബൈയിലെ മാധ്യമ ലോകതു അറിയപ്പെടുന്ന എളിമയാര്‍ന്ന ആ മനുഷ്യനെ കാണുബോഴോക്കെയും തന്റെ സ്വന്തം പ്രസിധീകരണം അയാള്‍ കയ്യില്‍ തരുമായിരുന്നു. ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ദുബൈ ഇന്റര്‍ നാഷണല്‍ പീസ്‌ കോണ്‍ വെന്ഷനില്‍ അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. പിന്നീടവിടുന്നേങ്ങാട്ടു പല വേദികളിലും ഒരുമിച്ചു കണ്ടിരുന്ന മെലിഞ്ഞു കുറിയ ആ എളിമയുള്ള മനുഷ്യനോട് എനിക്ക് ഭയങ്കര ബഹുമാനമാണ്. വിമര്‍ശനങ്ങളും ഒളിയമ്പുകളും സംഘടനാ രംഗത്ത്‌ നിറഞ്ഞു നില്‍കുന്ന സമകാലിക സാഹചര്യത്തില്‍ മുപ്പതു വര്‍ഷത്തിലപ്പുരം അദ്ദേഹം ഈ രംഗതു നിറഞ്ഞു നില്‍കുന്നു..ആഴ്ചകള്‍ക്ക് മുമ്പ് സമദ്കയുടെ കൂടെ ഈ മനുഷ്യന്‍ സംഘടിപ്പിക്കുന്ന ഒരു പടിപാടിയില്‍ പങ്കെടുക്കാന്‍ കെ. എം. സി. സിയില്‍ പോയപ്പോള്‍ പെട്ടെന്ന് വേദന വന്നു ഹോസ്പിറ്റലില്‍ അട്മിട്റ്റ്‌ ആണ് എന്ന് വിവരം കിട്ടി. പിന്നെ കേള്കുന്നത് ആ മനുഷ്യനും കാന്‍സര്‍ ആണ് എന്നാണ്..രോഗിയായി വിശ്രമത്തില്‍ ഇരിക്കുന്ന അദേഹത്തെ കണ്ടു വന്ന എന്റെ സുഹ്ര്ത്ത് ആ രംഗം വിവരിച്ചപ്പോള്‍ പടച്ചവനെ എന്ന് മനസ്സ് മന്ദ്രിക്കുകയാണ്..

എത്രയോ സംഭവങ്ങള്‍ ഇങ്ങനെ കാണുന്നു..കേള്കുന്നു..എല്ലാവരും നമ്മളരിയുന്നവര്‍ ഇടപഴകുന്നവര്‍..ദിവസങ്ങള്‍ക്ക് മുമ്പ്‌ ഓഫീസിന്റെ തിരക്കുകള്‍ക്കിടയില്‍ മൊബൈലില്‍ ഒരു മെസ്സേജ്. അബ്ദുല്‍ ഗഫൂര്‍ മൌലവി മരണപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് സമദ്ക അയച്ച മെസ്സേജ്. അബ്ദുല്‍ ഗഫൂര്‍ മൌലവി ഞാന്‍ അടുത്തറിയുന്ന ഒരു വലിയ മനുഷ്യനായിരുന്നു. നേരിട്ട് പരിചയമില്ലെന്കിലും എനിക്കദ്ധെഹതോട് വലിയ ബഹുമാനമായിരുന്നു. അദ്ധേഹത്തിന്റെ മരണ വാര്‍ത്ത മനസ്സില്‍ ഉണ്ടാക്കിയ പ്രയാസം വല്ലതതായിരുന്നു. മലപുറത്തെ മാപ്പിളമാരുടെ ഒന്നുമില്ലായ്മ കണ്ടു സമുദായ സ്നേഹത്തിന്റെ പേരില്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അധികാരത്തിന്റെ മുഴുവന്‍ വാതായങ്ങളിലും കടന്നു ചെല്ലുകയും ഒടുവില്‍ താന്‍ ആര്‍ക്കു വേണ്ടി വിയര്‍പ്പോഴുക്കിയോ അവരൊക്കെ സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നത് കണ്‍ കുളിര്‍ക്കെ കണ്ടിട്ടാവും എന്റെ ഗഫൂര്‍ മൌലവി ഈ ലോകത് നിന്നും വിടവാങ്ങിയത്.

മനസ്സിന്റെ വിങ്ങലുകളും അസ്വസ്തടകളും ഇങ്ങനെ പല തരത്തിലാണ്..കുതിക്കുറിച്ചാല്‍ തീരാതവ..അവയെ കുറിച്ച് ആലോചിക്കുംബോഴോന്നും ഒരറ്റം കാണാറില്ല..ഒരു നെടുവീര്‍പ്പ് മാത്രമാണ് ബാകി..പിന്നെ ഒരു പ്രാര്‍ത്ഥനയും..ഈ അസ്വസ്തകളിലോന്നും പെടുത്താതെ ജീവിതത്തെ ഇത് വരെ നയിച്ച സര്‍വ്വ ശക്തനോടുള്ള നന്ദിയും കഷ്ടപ്പെടുന്ന എന്റെ കൂടെപ്പിരപ്പുകളുടെ പ്രയ്സങ്ങള്‍ക്ക് ഒരു പരിഹാരത്തിന് വേണ്ടിയുള്ള തേടലും.. പകലിന്റെ നെറ്റൊട്ടങ്ങള്‍ കഴിഞ്ഞു രാത്രിയില്‍ തല ചായ്കനോരുങ്ങുമ്പോള്‍ ഖലീഫ ഉമറിന്റെ വാക്കുകളെ ഒര്കുന്നത് നമുക്ക്‌ നന്നായിരിക്കും.."നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ്‌ സ്വയം വിചാരണ നടത്തുക"

Monday, November 08, 2010

നമുക്കും ഇങ്ങനെ പറയാന്‍ കഴിയുമോ...??

നിഷാദിന്റെ കല്യാണത്തിന് പോകാന്‍ ഓഫിസില്‍ ലീവ് നു അപേക്ഷിച്ചപ്പോഴായിരുന്നു നജ്മ വിളിച്ചു കല്യാണം പറഞ്ഞത്‌..അങ്ങനെയാണ് മെയ്‌ രണ്ടാം തിയ്യതി ഞാന്‍ നാട്ടിലെത്തിയത്‌..ഇരു കല്യാണങ്ങളും ഭംഗിയായി കഴിഞ്ഞു. ഒരു വൈകുന്നേരം കോഴിക്കോട് നിന്ന് മടങ്ങുമ്പോള്‍ ഉമ്മി വിളിച്ചു..ഹുസൈന്‍ കക്കാടിന്റെ ഭാര്യ മരണപ്പെട്ടിരിക്കുന്നു..നീ പോകുന്നുവെങ്കില്‍ ഞാന്‍ കൂടെ വരുന്നുണ്ട്..ഇന്നലില്ലാഹു.ക്യാന്‍സര്‍ ബാധിച്ചു സുഖമില്ലാതെ കിടക്കുകയായിരുന്നു..


ഞാന്‍ പുളിക്കല്‍ പോയി ഉമ്മിയെ കൂട്ടി മോങ്ങത്‌ പോയി. അമ്മാവനും അമ്മായിയും കൂടെ കയറി. മയ്യത്ത്‌ നമസ്കാരത്തിന് വേണ്ടി ഇമാം നിന്നപ്പോള്‍ കക്കാട് ഉസ്താത്‌ പറഞ്ഞു. "ബുഷ്റ,ജീവിച്ചിരിക്കുന്ന സമയത്ത് ഒരുപാട വേദനകള്‍ അനുഭവിച്ചതാണ്‌. പരലോക ജീവിതത്തില്‍ വേദനകളില്‍ നിന്ന് രക്ഷപ്പെടാന്‍ ദുനിയാവിലനുഭവിച വേദന സഹായിക്കട്ടെ". തന്റെ സഹയാത്രിക മരണപ്പെട്ടത്തിന്റെ മുഴുവന്‍ പ്രയാസവും ഉസ്താദിന്റെ മുഖത്ത് നിന്ന് വായിചെടുക്കമായിരുന്നു.


എന്റെ ലീവ് കഴിഞ്ഞു ഞാന്‍ ദുബൈയില്‍ തിരിച്ചെത്തി. പലവുരു ഉസ്താദിനെ കണ്ടു. നിറഞ്ഞ പുഞ്ചിരിയോടെ മാത്രമേ കക്കാട് ഉസ്താത് എന്നും സംസരിക്കൂ.. ഒരു ശനിയാഴ്ച അല്മാനാരില്‍ ഇരിക്കവേ മോഇദീന്‍ ഉസ്താദ്‌ കക്കാട് ഉസ്താദിന്റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ ഇങ്ങനെ പറഞ്ഞു. അദ്ദേഹം ഇന്നലെ രാത്രി ഇസ്ലാഹി സെന്ററില്‍ വെച്ച് ഇങ്ങനെ പറഞ്ഞു." രണ്ടു സന്തോഷമുന്ദ്‌..ഒരു ഭര്‍ത്താവ്‌ എന്നാ നിലക്ക് ഞാന്‍ ബുശ് റയില്‍ പരിപൂര്‍ണ്ണ സംത്ര്പ്തനാണ്..അത് കൊണ്ട് അവള്‍ സ്വര്‍ഗതിലുംമാണ്..ഞാന്‍ മൂലം ഒരാളെങ്കിലും സ്വര്‍ഗത്തില്‍ എത്തിയല്ലോ എന്നാ രണ്ടാമത്തെ സണ്ടോഷവും". ഞാന്‍ കുറെ ആലോചിച്ചു..


എന്റെ അവസാനത്തെ നാട്ടില്‍ പൊക്കില്‍ ഉമ്മയുടെ കൂടെ പെരിന്തല്‍മണ ആശുപത്രിയില്‍ ഇരിക്കവേ ഉപ്പനോടു ഈ സംഭവം പറഞ്ഞു..എന്റെ ഉമ്മ നിങ്ങള്‍ ജീവിച്ചിരിക്കെ മരിച്ചാല്‍ നിങ്ങള്‍ ഇങ്ങനെ പറയുമോ...?? മറുപടി പറയാതെ ഉപ്പ എന്റ മുഖത്തേക്ക് നോക്കി..മരുന്ന് വാങ്ങി ഉമ്മയുടെ അടുത്തേക്ക്‌ നടക്കുമ്പോള്‍ ഉപ്പയുടെ കൈ കൂട്ടിപ്പിടിച്ച് ഞാന്‍ ഒറ്റ വാക് പറഞ്ഞു..നിങ്ങള്ക്ക് പറയാന്‍ കഴിയണം..എന്റെ ഉമ്മയും ഉപ്പയും സ്വര്‍ഗത്തില്‍ എന്റെ കൂടെ വേണം...അപ്പോഴേക്കും ഞങ്ങള്‍ ഉമ്മയുടെ അടുത്തെത്തിയിരുന്നു..


ഇന്ന് എന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നു..എന്റെ ഭാര്യയെ കുറിച്ച് എനിക്കും ഇങ്ങനെ പറയാന്‍ കഴിയണം. ഉപ്പയോട് ചോദ്യം ചോദിക്കുമ്പോള്‍ മൌനം ഞാന്‍ പ്രദീക്ഷിചിരുന്നില്ല..മൌനതിലപ്പുരം എന്റെ ഭാര്യ എന്നത് നമുക്ക്‌ ഒരു നിധി പോലെ നമ്മുടെ കൂടെ കൊണ്ട് നടക്കാന്‍ കഴിയുന്ന ഒന്നാകണം..കഴിഞ്ഞ വെള്ളിയാഴ്ച തര്ബിയക്ക് വേണ്ടി വന്നപ്പോള്‍ കക്കാട് ഉസ്താതിനോട് കല്യാണക്കാര്യം പറഞ്ഞു..ആല്‍ഫ മബ്രൂക് എന്ന് പറഞ്ഞു എന്റെ കൈ പിടിച്ചു കുലുക്കിയപ്പോഴും ഉസ്താദിന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു..

Sunday, October 24, 2010

ഒരു "സുബ്‌ഹാനല്ല"യുടെ കഥ

ചില കുസ്ര്തികള്‍ കാണാന്‍ ബഹു രസമാണ്...പിന്നെ കുറെ ഓര്‍ത്തു ചിരിക്കാനും...ചില വൈകുന്നേരങ്ങളില്‍ സകരിയ്യക്ക പറയുന്ന തമാശകള്‍ ചിരിക്ക് വക നല്‍കും..ചിന്ടിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ കുറെ തമാശകള്‍...

ഇന്നലെ ഒരു ബാല്യത്തിന്റെ നിഷ്കലന്കമായ തമാശ കണ്ടു കുറെ ചിരിച്ചു...ശനിയാഴ്ചയായിരുന്നു...പതിവ് പോലെ മദ്രസയില്‍ കുട്ടികളോടൊപ്പം..അസര്‍ നമസ്കാരത്തിന് ശേഷം ഇമാം തിരിഞ്ഞു നിന്ന് ചോദിച്ചു..നമസ്കരിച്ചപ്പോള്‍ ആരാണ് വര്‍ത്തമാനം പറഞ്ഞത്‌... കുട്ടികള്‍ ഒരുത്തന് നേരെ വിരല്‍ ചൂണ്ടി..അവന്‍ എണീറ്റ്‌ നിന്ണ്‌ു...എല്ലാവരും അവനിലേക് തിരിഞ്ഞു..അവന്‍ ഓരോരുത്തരെയായി ചൂണ്ടിതുടങ്ങി..ഒന്ന്, രണ്ടു, മൂന്നു,...ഉസ്താതെ ഇവരൊക്കെ സംസാരിച്ചിട്ടുണ്ട്...

ഒരുത്തന്‍ പറഞ്ഞു...ഉസ്താതെ ഇവര്‍ സംസാരിക്കുകയായിരുന്നു..ഞാന്‍ പറഞ്ഞു ..കീപ്‌ ഖുഇറ്റ് (മിണ്ടരുത്)..അല്ലാതെ ഞാന്‍ സംസാരിച്ചില്ല...ഒടുവില്‍ സംസാരിച്ച സകല പ്രതികളും പള്ളിയില്‍ വരിയായി നിര്തപ്പെട്ടു..ഉസ്താത്‌ ശിക്ഷ വിധിച്ചു...നിന്ന് കൊണ്ട് ദിക്ര്‍ ചെല്ലുക...അവര്‍ ചൊല്ലി തുടങ്ങി...

ഒരുത്തന്‍ ദിക്ര്‍ ചോല്ലുന്നതിനിടയില്‍ അടികൂടി..അവനെയും പ്രതിസ്ഥാനത് നിര്‍ത്തി..അവനും ശിക്ഷ കിട്ടി...33 നു പകരം 66 തവണ സുബ്‌ ഹാനല്ലാഹ് പറയണം...ഞാന്‍ അവനെ നോക്കി..ഇരു കയ്യും ഒരുമിച്ചു പിടിച്ചു അവന്‍ ണ്ണിതുടങ്ങി..സുബ്‌ ഹാനല്ലാഹ് ...സുബ്‌ ഹാനല്ലാഹ് ...സുബ്‌ ഹാനല്ലാഹ് ..ഓരോ സുബ്‌ ഹാനല്ലയും രണ്ടു പ്രാവശ്യം എണ്ണി ഇരു കയ്യുമുപയോഗിച്ചു മുപ്പത്തി മൂന്നു അരുപതിയാറാക്കി മാറ്റുമ്പോള്‍ മറുപടി ഇല്ലാതെ ഉസ്താത്‌ അവന്റെ മുതെക്ക്‌ തന്നെ നോക്കിയിരുന്നു..

Sunday, August 29, 2010

ഇന്നലെ

ഇന്ന് ഓഫീസില്‍ നിന്ന് പടിയിറങ്ങി.. രണ്ടു വര്ഷം നീണ്ടു നിന്ന എന്റെ ജോലിയുടെ അവസാനത്തെ ദിവസം... ഒരുപാട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഞാന്‍ പടിയിറങ്ങുന്നത് സ്വരം നന്നായികൊണ്ട് തന്നെയാണ്... ആരുടെയൊക്കെയോ നിര്‍ബന്ധങ്ങള്‍ക്ക് മുന്നില്‍ ഒരു യാത്രയപ്പ് ചടങ്ങ് നടന്നു...ഞാന്‍ തിരിഞ്ഞുനോക്കി... രണ്ടു വര്‍ഷങ്ങള്‍ക് മുന്‍പ്‌..

അതെ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ ഒരധ്യാപകനായിരുന്നു....അതിനു മുമ്പ്‌..?? ഒരു സോഫ്റ്റ്‌വേര്‍ പ്രോഗ്രാമ്മര്‍ ആയിരുന്നു..അതിനു മുമ്പ്‌ പി. ജി. വിദ്യാര്‍ഥി...ഇന്നലെകള്‍ ഓര്‍മ്മയില്‍ നിന്ന് ചുരുളഴിഞ്ഞു നിവര്‍ന്നു... ഓര്‍മ്മകള്‍ ബാല്യം വരെ ചെന്നെത്തി...എന്തൊരു സുഖമുള്ള കാലം...

ഓഫീസിലെ സിസ്റ്റം ക്ലീന്‍ ചെയ്യുന്നതിനിടക്ക് ഞാന്‍ ഒരു പഴയ ഫോട്ടോ കണ്ടു... ഫോട്ടോ എടുക്കാന്‍ പോയരംഗം ഇന്നും ഓര്‍മ്മയുണ്ട...പത്താം ക്ലാസ്സ്‌ സെര്ടിഫികട്റ്റില്‍ പതിക്കാന്‍ ഒരു ഫോട്ടോ..കുളിച്ചതും, ഷര്‍ട്ട്‌ തേച്ചുമിനുക്കി ചുളിയാതെ അങ്ങാടിയിലേക്ക്‌ നടന്നതും, സ്റ്റുഡിയോവിലെ കണ്ണാടിയോട് കിന്നാരം പറഞ്ഞു മുടി ചീകിയതും , ശ്വാസം പിടിച്ചു ഫോട്ടോക്ക് പോസ് ചെയ്തതും.. എല്ലാം... കാലവും ഓര്‍മ്മയും മധുരിക്കുന്നു..ഉമ്മ മുപ്പത്‌ രൂപ തരുമ്പോള്‍, അത് കൊടുത്ത് ഫോട്ടോ വാങ്ങി അഭിമാന പൂരിതനായി വീട്ടിലേക്ക്‌മടങ്ങുമ്പോള്‍ ... എല്ലാം ഒരു തരം സന്തോഷമായിരുന്നു...ഇന്നിപ്പോള്‍....ദിവസങ്ങള്‍ക് മുമ്പ്‌ ഉമ്മയെവിളിച്ചപ്പോഴും ഉമ്മ ചോദിച്ചിരുന്നു...പുതിയ പണി വല്ലതും...??? ഒരു കാലത്ത്‌ ഉമ്മ ആയിരുന്നു എല്ലാം.. എണ്ണിതികച്ചു ഉമ്മ ശമ്പളം കൊണ്ട് കാര്യങ്ങള്‍ നടത്തിയിരുന്നു...ഇന്നും അങ്ങനെ തന്നെ... ഉമ്മയുടെ മക്കളൊക്കെ നല്ല നിലയില്‍ സമ്പാദിക്കുന്നവരായിട്ടും ഉമ്മയുടെ കാര്യങ്ങള്‍ക്ക്‌ ഒന്നും ഞങ്ങള്‍ നല്‍കേണ്ടതില്ല...

കാലത്തിനു ഒരു രസമുണ്ടായിരുന്നു..ജീവിതത്തിന്റെ ഒരു പ്രാരബ്ദവും പേറേണ്ടി വരാത്ത നിഷ്കലന്കമായഒരു കാലം...ആഗ്രഹിച്ചാലും തിരിച്ചു നടക്കാന്‍ കഴിയില്ലല്ലോ...!! ആരെയും പോലെ ഉമ്മ തന്നെയാണ് എനിക്കുംപ്രിയപ്പെട്ടവള്‍...

ഞാന്‍ മൂന്നു സുഹൃത്തുക്കളെ ഓര്‍ത്തു പോയി... മൂന്ന് പേരും എനിക്ക് പ്രായം കൊണ്ട് ജെഷ്ടന്മാര്‍ആണ്...ഞങ്ങള്‍ വളരെ അടുത്ത സുഹ്ര്തുക്കളും സര്‍വ്വോപരി പ്രവാസികളും.. ഒന്നാമത്തെ ആളുടെ ഉമ്മ വീട്ടില്‍ തനിച്ചാണ്..കുട്ടികള്‍ വിദ്യാഭ്യാസവുമായി ഭാര്യ വീട്ടില്‍..പ്രത്യേക സാഹചര്യതാല്‍ പ്രവാസം അയാളോടൊപ്പം തന്നെയാണ്..ഉമ്മാക്ക് അയാളെ അത്ര കണ്ടു ഇഷ്ടവുമാണ്...ഉമ്മ അയാളോടൊപ്പം ഗള്‍ഫില്‍ വരില്ല...ഒരു പഴയ നാടന്‍ ഉമ്മ...തരം കിട്ടുമ്പോള്‍ അയാള്‍ ഉമ്മയെ കാണാന്‍ പോകും..താമസിക്കും..തിരിച്ചു വരും..എങ്കിലും ഉമ്മയുടെ കൂടെ ജീവിക്കുകയും പ്രവാസം ഒഴിവാക്കുകയും ചെയ്യണമെന്ന ആഗ്രഹം പൂവണിയാത്ത ഒരു വിഷമം അയാള്‍ ഇടയ്ക്കിടെ എന്നോട് പറയും..ഒരു കേള്‍വിക്കാരന്‍ എന്നതിലുപരി ഞാന്‍ എന്ത് ചെയ്യാന്‍...??!!

ഒരു വൈകുന്നേരം രണ്ടാമത്തെ സ്നേഹിതനും ഞാനും ഒരുമിച്ചു കൂടി...ചായ കുടിച്ചുകൊണ്ടിരിക്കുന്നു...ഒന്നാമത്തെ സുഹ്ര്തിന്റെ മാനസിക വിഷമം ഞങ്ങള്‍ ചര്‍ച്ച ചെയ്തു...അദ്ദ്യെഹത്തെ പിരിയാന്‍ ഞങ്ങള്‍ക് താല്പര്യം ഇല്ല..ഗള്‍ഫില്‍ വേണം..ഞങ്ങളുടെ കൂടെ...അത് പരിഹരിക്കാനുള്ള ചര്‍ച്ച ആയിരുന്നു...ചര്‍ച്ചക്കിടെ ഞാന്‍ പറഞ്ഞു.."മൂപ്പരുടെ ഉമ്മ ഒരു നാടന്‍ ഉമ്മയാണ്..തനി നാടിന്പുറത്തുകാരി... അവരുടെ ഭര്‍ത്താവിനെ സ്നേഹിച്ചു സേവിച്ചു കഴിഞ്ഞു കൂടി.. ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ ജീവിതത്തിനു വന്ന ഒരു വലിയ വിടവുണ്ട്...അത് നികത്താന്‍ മകനേ കഴിയൂ..എന്നാല്‍ ഉമ്മ ഗള്‍ഫില്‍ വരില്ല.." എന്റെ രണ്ടാമത്തെ സുഹ്ര്ത്ത് പറഞ്ഞു.."കഷ്ടം, ഉമ്മമാര്‍ എന്താ ഇങ്ങനെ? മക്കള്‍ക്കും വിഷമം ഉണ്ടാവില്ലേ..?? ഇങ്ങനെ വാശി പിടിക്കണോ..?? എന്റെ ഉമ്മയും ഇങ്ങനെ ആണ്..ഇക്കയുടെ ഭാര്യയെ കണ്ടു കൂടാ..അങ്ങനെ ഒരുപാട് പറഞ്ഞു.." ആദ്യ സുഹ്ര്തിന്റെ ഉമ്മയുടെ നിലപാടും സുഹ്ര്തിന്റെ മാനസിക സംഘര്ഷവും അയാള്‍ പങ്കുവെച്ചു...ഞാന്‍ എന്റെ ഉമ്മയെ ആലോചിച്ചു...നമ്മളെന്ന ഭാവത്തിലെക്ക് നടന്നു കയറിയപ്പോ കൈപിടിച്ചതു നമ്മുടെ ഉമ്മയല്ലേ...?? ആണ്.....അന്ന് ഉമ്മ കൈവിട്ടിരുന്നെന്കില്‍?? ജന്മം നല്‍കി രണ്ടാം മാസം എവിടെയോ ഉപേക്ഷിച്ചു പോയ ഉമ്മയുടെ പേര് എഴുതാത്ത പാസ്പോര്‍ട്ടുമായി നടക്കുന്ന ഒരു സ്നേഹിതന്‍ എനിക്കുണ്ട്..ഉമ്മ എന്നത് അവനെന്താനെന്നറിയില്ല..ഒര്ഫനെജിന്റെ നാല് ചുവരുകള്‍ എല്ലാം ആയിരുന്ന കാലം അവന്‍ എന്നോട് പലവുരു പറഞ്ഞിരുന്നു.. എന്റെ രണ്ടാമത്തെ സുഹ്ര്തിനെ ഞാന്‍ പാടെ വിമരിശ്ച്ചു...പക്ഷെ അയാള്‍ അയാളുടെ വാദത്തില്‍ നിന്ന് പിന്മാറിയില്ല... വിഷയത്തില്‍ എന്റെ സുഹൃത്തിനെ ഞാന്‍ വെറുത്തു...

എന്റെ മൂന്നാമത്തെ സുഹ്ര്ത്ത്... ഉമ്മയാനവനെല്ലാം...നല്ലവന്‍... ഉമ്മ ചോദിച്ചദെല്ലാം അവന്‍ ചെയ്തുകൊടുത്തു...അത് അറിയുമ്പോള്‍, കാണുമ്പോള്‍ ഞാന്‍ അത്ഭുതത്തോടെ നോക്കി നില്കും..അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ കാഠിന്യം അത്രമാത്രമാണ്...ഇടക്കിടക്ക്‌ അവന്‍ പറയും ഉമ്മാക്ക് അത് വാങ്ങണം..ഇത്വേണം..ഉമ്മാക്ക് ഒരു പ്രസംഗത്തിന്റെ സിഡി..ഉമ്മാക്ക് പര്‍ദ്ദ..ഉമ്മയുടെ കൂടെ ഉംറ..

മൂന്നു പേരും മൂന്നു തരക്കാര്‍...ഞാന്‍ ആലോചിച്ചു...മക്കളുടെ വിഷയത്തില്‍ മൂന്നു പേരും ചെയ്തത് ഒരേകാര്യം...പെററു പോറ്റി ഞാനെന്ന ഭാവതിലെത്തുവോളം കൊണ്ടെത്തിച്ചു...പക്ഷെ വളര്‍ന്നപ്പോള്‍ മൂന്നു പേരും മൂന്നു വീക്ഷണക്കാരായി...എന്റെ ഉമ്മ ഭാഗ്യവ്തിയാണിത് വരെ...മക്കളുടെ വിഷയത്തില്‍....ബാല്യത്തിന്റെ ചാപല്യതകളില്‍ ഞാന്‍ ഉമ്മയോട് കുറെ തര്‍ക്കുത്തരം പറഞ്ഞിട്ടുണ്ട്..പക്ഷെ പിന്നിട് ഉമ്മ പറഞ്ഞ ഒന്നിനും ഞാന്‍ എതിര് പറഞ്ഞിട്ടില്ല...എന്റെ അറിവില്‍ എന്റെ ഉമ്മക്ക് എന്നോട് അങ്ങനെ ഒരു നിലപാടും ഇല്ല..ഉമ്മയുടെ ആവശ്യങ്ങള്‍ എന്റെ ബുദ്ധിക്ക് നിരക്കാതതാനെന്കിലും ഞാന്‍ ചെയ്തു കൊടുക്കാറുണ്ട്...

ഇന്നലെകള്‍ അങ്ങനെയാണ്...ഓര്‍ത്തെടുക്കാന്‍ ഒരുപാടുണ്ട്..എഴുതിയാല്‍ തീരാത്തവ...ജീവിതത്തിലെ ഏറ്റവുംമതിവരാത്ത ഒരു അനുഭൂതിയാണ് ഉമ്മാന്റെ മടിത്തട്ട്...അവിടെ വെചാണല്ലോ നമ്മള്‍ ജീവിതം പിച്ചവെച്ചു തുടങ്ങിയതു... എന്റെ രണ്ടാമത്തെ സുഹ്ര്തിനോട് ഉമ്മയുടെ വിഷയത്തില്‍ സ്നേഹപൂര്‍വ്വമായ തര്‍ക്കതിലെര്‍പ്പെട്ടപോഴും ഞാന്‍ ചിന്തിചു...ഉമ്മ ആരാണെന്ന് എങ്ങനെ പറഞ്ഞു കൊടുക്കുമെന്ന്...ഇനി എനിക്കറിയില്ല...

സഹോദരാ..ഉമ്മയെ കുറിച്ച് നീ പറഞ്ഞതും, പറയാന്‍ ബാകി വെച്ചതും, നിന്റെ ഉമ്മയോടുള്ള നിന്റെ എല്ലാസ്നേഹതിന്നും മുമ്പില്‍ ഞാന്‍ അക്ഷരങ്ങള്‍ കുത്തിക്കുറിക്കുന്നു... ഒരിക്കല്‍ എന്റെ ഉമ്മ പറഞ്ഞത്‌ ഞാന്‍ഓര്‍ക്കുന്നു.."ഒരു കാലത്ത്‌ നിന്റെ മക്കള്‍ നിന്നോടിങ്ങനെ പറയുമ്പോള്‍ നിനക്ക് മനസ്സിലാവും ഉമ്മയുടെ വലിപ്പം" .... എത്ര ശരി..????!!!!

Wednesday, August 04, 2010

ദിവ്യ വെളിപാടിന്റെ തിരുഭവനങ്ങളും നിര്ഭയത്വമുള്ള നാടും - കേട്ടതും കണ്ടതും

അതൊരു സ്വപ്നമായിരുന്നു...മക്ക കാണണം കഅബ ത്വവാഫ്‌ ചെയ്യണം..മദീനയില്‍ പോകണം..രൗദ ശരീഫ്‌ കാണണം.ഏതോരു മുസല്മാനെയും പോലെ എന്റെയും ആഗ്രഹം...ഈ സ്വപ്നം കണ്ടു തുടങ്ങിയിട്ട് നാളേറെയായി..

മദ്രസയില്‍ പഠിക്കുന്ന കാലം..ഇബ്രാഹിം നബിയുടെയും ഇസ്മായീല്‍ നബിയുടെയും ചരിത്രം വായിച്ചു പഠിച്ചു വളര്‍ന്ന കാലം..ഒരു സാഹിത്യ സമാജം നടക്കുന്നു...അന്ന് എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന മെഹനാസ് എന്ന കുട്ടി പാടിയ വരികള്‍ ഞാന്‍ കാണാതെ പഠിച്ചു..."ആകാശത്തിലെ പറക്കും കിളീ...പോകാം നമുക്കൊരു യാത്ര കിളീ...അകലങ്ങള്‍ക്കപ്പുറം കഅബ കണ്ടാല്‍..അകദാരിലാശകള്‍ തീരും കിളീ.." അന്ന് കുറെ സ്വപ്നം കണ്ടിരുന്നു...ഒടുവില്‍ ഉമ്മ ഗള്‍ഫില്‍ പോകുന്നു എന്ന വിവരവും കിട്ടി...എന്തിനു..??? ഉംറക്കും ഹജ്ജിനും...കഅബയുടെ ചിത്രം കണ്ടത് പോലെ ഞാന്‍ മനസ്സില്‍ കോറിയിട്ടു...ഹജ്ജും ഉംറയും കഴിഞ്ഞു വരുന്നവര്‍ കൊണ്ട് വരുന്ന സംസം... അളന്നു മുറിച്ചു തരുന്ന വല്യുമ്മ...അത് എന്തുദ്ദേശിചു കുടിച്ചുവോ ആ കാര്യം നടപ്പാകും എന്ന് ചെവിയില്‍ മന്ത്രിച്ചു തന്ന ബാപ്പ...എല്ലാം ഒരു കാലത്തിന്റെ ഓര്‍മ്മയാണ്...

അളിയന്ക (എന്‍.പി. അബ്ദുല്‍ ഖാദര്‍ മൌലവി) ജീവിച്ചിരുന്ന സമയത്ത് ഒരിക്കല്‍ ഒരു ആവശ്യത്തിന് പുറത്ത്‌ പറഞ്ഞയച് ആ സാധനവുമായി തിരിച്ചു വന്നപ്പോള്‍ എന്നോട് പറഞ്ഞു..വലുതായിട് നമുക്ക്‌ ഗള്‍ഫില്‍ പഠിക്കാന്‍ പോകണം..പാസ്പോര്‍ട്ട്‌ എടുക്കണം..അന്നും ഞാന്‍ സ്വപ്നം കണ്ടത്‌ മക്കയാണ്...വര്‍ഷങ്ങള്‍ പിന്നിട്ട് അമ്മാവന്‍ അബ്ദുസ്സലാം മോങ്ങതിന്റെ കൂടെ ഹജ്ജ്‌ ക്ലാസ്സുകള്‍ക്ക് എസ്കോര്‍ട്ട് അടിച്ചു പോയ കാലത്ത്‌ പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത ഒരാഗ്രഹമായി മാറി മക്ക സന്ദര്‍ശനം..


വിദ്യാഭ്യാസ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഫറൂക്ക് കോളെജ് പഠന കാലത്ത്‌ അബുസ്സബാഹ് ലൈബ്രറിയില്‍ ഇരുന്ന് ഹൈകലിന്റെ മുഹമ്മദും, മൈക്കല്‍ വൂള്‍ഫിന്റെ ഹാജിയും, സല്‍മാനുല്‍ ഫാരിസിയുടെ ജീവ ചരിത്രവും വായിച്ചു കഴിഞ്ഞപ്പോഴേക്കും ഞാന്‍ മക്കയെ നേരിട്ട് കണ്ട പ്രതീതിയിലായിരുന്നു...ഹാജി വായിച്ചു കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ഞാന്‍ തീരുമാനിച്ചിരുന്നു...ഇരുപത്തിയഞ്ചു വയസ്സിനു മുമ്പ് മക്കയില്‍ പോയി ഒരു ഉംറ ചെയ്യണം...ആഗ്രഹത്തിലേക്കുള്ള യാത്രയില്‍ ഞാന്‍ സമ്പാദിച്ചു തുടങ്ങി...ജീവിതത്തില്‍ നെയ്തു കൂട്ടിയ സ്വപ്നങ്ങലധികവും മണ്ണിട്ട്‌ മൂടി പ്രവാസിയുടെ കുപ്പായം കഴുത്തിലണിഞ്ഞു വിമാനം കയറുമ്പോള്‍ ഞാന്‍ കൊണ്ട് പോന്ന ഏക സ്വപ്നമായിരുന്നു എന്റെ മക്ക യാത്ര...ഒടുവില്‍ സര്‍വ്വ പ്രാബ്ധങ്ങളും തീര്‍ത്തു എന്റെ ചിരകാല സ്വപ്നത്തിലേക്ക് ഞാന്‍ 2009സെപ്റ്റംബര്‍ പത്തിനു പറന്നുയര്‍ന്നു....ഒരുപാട് കാലത്തെ ആഗ്രഹങ്ങളുടെയും പ്രാര്തനകളുടെയും സാഫല്യം...ഉംറ വിസ അടിച്ചു പാസ്പോര്‍ട്ട്‌ മാട്ടായി അപാപ(അബ്ദുറഹിമാന്‍ മട്ടായി) കയ്യില്‍ തരുമ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു...ആറുമാസങ്ങള്‍ക്ക് മുമ്പേ ഞാന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരുന്നു...

ഇഹ്റാം ധരിച്ചു സെപ്റ്റംബര്‍ പത്തിനു ഉച്ച തിരിഞ്ഞു സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ഞാന്‍ സൗദി അറേബ്യയിലെ ജിദ്ദ എയര്‍പോര്ട്ടിലേക്ക് പറന്നു...വിമാനം നിറയെ തൂവെള്ള വസ്ത്രമണിഞ്ഞവര്‍...മൈകള്‍ വൂള്‍ഫ് പറഞ്ഞപോലെ ..ജീവിതത്തിന്റെ അനിവാര്യമായ അന്ത്യയാത്രയിലേക്ക് ഒരു കഷ്ണം തുണി കൂടി ചേര്‍ത്താല്‍ മതി...ജിദ്ദ കിംഗ്‌ അബ്ദുല്‍ അസീസ്‌ വിമാനത്താവളത്തില്‍ മൂന്നര മണിക്കൂര്‍ നീണ്ട കാത്തിരിപ്പിന് ശേഷം എമിഗ്രേഷന്‍ കടമ്പ കടന്നു പുറത്തിറങ്ങി...എളാപ്പ പുറത്ത്‌ കാത്തു നില്പുണ്ടായിരുന്നു...സാധന സാമഗ്രികള്‍ എലാപ്പയുടെ റൂമില്‍ വെച്ച് അവിടെ നിന്ന് നോമ്പ്‌ തുറന്നു രാത്രി വൈകി മക്കയെ ലക്ഷ്യമാക്കി യാത്രയായി...മക്കയോടടുത്ത പ്രദേശത്ത് നിന്നും സുരക്ഷ പരിശോധന നടത്തി...ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മക്കയിലെത്തി...ബസില്‍ ഇരുന്ന് കൊണ്ട് തന്നെ ഞാന്‍ മസ്ജിദുല്‍ ഹറമിന്റെ മിനാരങ്ങള്‍ കണ്ടു....

മിനുട്ടുകള്‍ക്കകം ഞാന്‍ മസ്ജിദുല്‍ ഹറമിന് പരിസരത്തെത്തി...ജനം തിങ്ങിനിറഞ്ഞ അത്യപൂര്‍വ്വ കാഴ്ച...വിശുദ്ധ റമദാനിന്റെ രാത്രികളെ ജീവസ്സുറ്റതാക്കാന്‍ ഉററവരോടോപ്പവും അല്ലാതെയും കടല്‍ കടന്നെത്തിയ ജനലക്ഷങ്ങള്‍...ഒരേ സ്വരം മാത്രം വാനിലുയര്‍ന്നു പൊങ്ങി..ലബ്ബൈകല്ലഹുമ്മ ലബ്ബൈക്...ബാബുസ്സലാമിലൂടെ ഞാന്‍ മസ്ജിദുല്‍ ഹറാമില്‍ കയറി...ചെറുപ്പത്തില്‍ എന്റെ കൈപിടിച്ച് നടത്തിയ എളാപ്പ അതെ ശ്രദ്ധയോടെ കൈ പിടിച്ചു മുന്നില്‍ നടന്നു...ജീവിതത്തിലെ ആദ്യത്തെ നേര്‍കാഴ്ച...കഅബ കേട്ടരിഞ്ഞതിനെക്കാള്‍ മനോഹരമായി ഞാന്‍ നേരിട്ടു കാണുന്നു....മാഷ അല്ലാഹ്..ഒരു സ്വപ്നം പൂവണിഞ്ഞ നിര്‍വൃതി....


പിന്നെ എലാപ്പയുടെ കൈപിടിച്ച് ഹജറുല്‍ അസ് വദു ലക്‌ഷ്യംമാക്കി നീങ്ങി...സാഹസം കൂടാതെ അത് മുത്താന്‍ എനിക്ക് കഴിഞ്ഞു...എന്റെ പ്രവാചകന്‍ അതിനെ മുത്തിയതു എന്റെ ഉമര്‍ എന്നെ പഠിപ്പിചില്ലായിരുന്നുവെങ്കില്‍ ഞാന്‍ അത് ചെയ്യുമായിരുന്നില്ല...ത്വവാഫും മറ്റു ഉംറയുടെ നടപടികളും പൂര്‍ത്തിയാക്കി തലയിലെ മുടി കളഞ്ഞു ഞാന്‍ ഉമ്മയെയും ഉപ്പയും കാണാന്‍ പോയി...എനിക്ക് മുമ്പേ അവര്‍ മക്കയിലെതിയിരുന്നു....ഉമ്മയും ഉപ്പയും രണ്ടുപേരുടെയും ഉമ്മമാരും, ഉമ്മയുടെ ജെഷ്ടതിയും ഒരുമിച്ചാണ് ഉംറക്ക് വന്നത്..അവരോടൊപ്പം അല്‍പ നേരം സംസാരിച്ചു വീണ്ടും ഞാന്‍ മസ്ജിദുല്‍ ഹറാമിലെത്തി..രാത്രി നമസ്കാരത്തില്‍ പങ്കെടുത്തു...തുടര്‍ന്നുള്ള ദിവസങ്ങള്‍ സന്തോഷത്തിന്റെയും ആത്മ നിര്‍വൃതിയുടെതുമായിരുന്നു...ജീവിതത്തില്‍ ഒരു മുസല്‍മാന്റെ ഏറ്റവും പ്രിയപ്പെട്ടെ സ്ഥലം...ലോകം കണ്ട ഏറ്റവും മഹാനായ മനുഷ്യന്റെ ശേഷിപ്പുകള്‍ കഥ പറയുന്ന അനുഗ്രഹീത ഭൂമി..ഒരേ മനസ്സുയി ലോകമുസ്ലിംകള്‍ ഒരുമിച്ചു കൂടുന്ന സംഗമസ്ഥാനം...മസ്ജിദുല്‍ ഹറാം മുഴുവന്‍ ഞാന്‍ നടന്നു കണ്ടു...ഓരോ വാതിലും..ഓരോ സ്ഥലവും..പിന്നെ പുറത്തിറങ്ങി ചുറ്റുപാടും പരിസരവും...എല്ലാം കണ്ടാസ്വധിച്ചു....

രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ മദീനയെ ലക്ഷ്യമാക്കി നീങ്ങി...മദീനയിലേക്കുള്ള യാത്ര...ഞാന്‍ ആലോചിച്ചു...മുഹമ്മദെന്ന മനുഷ്യനെ ജനകോടികളുടെ ഇഷ്ടനായകനായ അശ്രഫുല്‍ ഖല്കാക്കിയ അനുഭവ ചരിത്രങ്ങള്‍ കഥ പറയുന്ന മദീനയിലെക്കുള്ള പാത...വെറും മരുഭൂമി...തലയ്ക്കു മുകളില്‍ സൂര്യന്‍ മാത്രം...കുടിവെള്ളത്തിന് ഒരു സൌകര്യവും കാണുന്നില്ല...ഈ ദൂരം മുഴുവന്‍ താണ്ടി ആ മനുഷ്യന്‍ മക്കത് വരുമ്പോള്‍ തിരിച്ചു മടിനയിലെക്ക് തന്നെ പോകാന്‍ പറയുക...ആ സന്ധിയില്‍ ഒപ്പ് വെച്ച് തിരിച്ചു മടങ്ങുക...അനുയായികളെ അതിനു പ്രേരിപ്പിക്കുക...അത് അനുഭവിച്ചരിയനമെങ്കില്‍ ആ ഭൂമികയിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്യണം...ഞാന്‍ അത്ഭുതപ്പെട്ടുപോയി...ഈ മണലില്‍ കിടത്തി വലിച്ചിട്ടും എന്റെ ബിലാലിന്റെ മനസ്സ് മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നോ...??ചിന്തകള്‍ മാറിമറിഞ്ഞു...ഒടുവില്‍ മദീനയോടടുത്തു...മദിന ബസ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങി സ്നേഹിതന്‍ സിദ്ധീഖിനെ ലക്ഷ്യാക്കി നടന്നു....

സിദ്ടിഖിനോപ്പം അല്‍പ നേരം കുശലം പറഞ്ഞു ഞാന്‍ മസ്ജിടുന്നബവിയിലെത്തി...ഒരു ജനതയെ സംസ്കാര സമ്പന്നരാക്കി ലോകത്തിനു മാതൃകയായ വിധം അവരെ മാറ്റിയെടുത്ത പ്രവാചകന്റെ പാഠശാല...നോമ്പ് തുറക്കാനുള്ള സമയമായിരുന്നു...ഒരു കുരുന്നു പൈതല്‍ ഓടി വന്നു എന്റെ കൈ പിടിച്ചു വലിച്ചു നടന്നു...ഒരു മസ്ജിടുന്നബവിയുടെ അകത്തു നോമ്പ് തുറക്ക് തയാറാക്കിയ സുപ്രയില്‍ എന്നെ ഇരുത്തി...അവന്റെ ആഥിത്യ മര്യാദ ഒരു പക്ഷെ ഒരു സംസ്കാരം അവരെ പടിപ്പിച്ചതാകണം...സിദീഖിന്റെ കൂടെ അവന്റെ കുറെ സുഹ്ര്തുക്കള്‍ തയ്യരാക്കിയ സ്ഥലത്തു നോമ്പ് തുറന്നു...ഇഷ നമസ്കാരം കഴിഞ്ഞു..മദീനമുഴുവന്‍ ചുറ്റി കാണാന്‍ ഇറങ്ങി...ഞാന്‍ കുറെ നടന്നു...ചരിത്രം വായിച്ചറിഞ്ഞ കുറെ സ്ഥലങ്ങള്‍ നേരിട്ട് കാണാന്‍ കഴിഞ്ഞു...


തിരകൊഴിഞ്ഞപ്പോള്‍ ഞാന്‍ മുന്നോട്ടു നടന്നു..രൗദ കാണാന്‍..സ്വര്‍ഗ്ഗത്തിലെ സ്ഥലം എന്ന് നബി പറഞ്ഞ സ്ഥലം..അവിടെ എത്തി..മഷാ അല്ലാഹ്...ഞാന്‍ സ്വര്‍ഗത്തില്‍ ഇരുന്നു രണ്ടു റക്അത്തു നമസ്കരിച്ചു..!!!!!ആ സ്വര്‍ഗം മരണാനന്തരം ലഭിക്കാന്‍ പ്രാര്‍ത്ഥിച്ചു...അനുവദിക്കപ്പെട്ട സമയം കഴിഞ്ഞു ഞാന്‍ മുന്നോട്ടു നീങ്ങി..എന്റെ പ്രവാചകന്‍ അന്തിയുറങ്ങുന്ന സ്ഥല്തിനടുത്തെത്തി...ആളുകള്‍ തിരക്ക് കൂട്ടുന്നു..ഉന്തുന്നു..ഒടുവില്‍ ഞാന്‍ അതും കണ്‍കുളിര്‍ക്കെ കണ്ടു...അവിടെ വെച്ച് ഞാന്‍ ആദ്യമായി എന്റെ പ്രവാചകനോട് സലാം ചൊല്ലി....അസ്സലാമു അലൈക യാ രസുലുല്ലാഹ്...അബുബക്കര്‍ (റ), ഉമര്‍(റ) എന്നിവരുടെ ഖബരിലും സലാം പറഞ്ഞു പുറത്തിറങ്ങി....മദീനയെ കുറിച്ച് മനസ്സില്‍ കുറിച്ചതെല്ലാം നേരിട്ട് കണ്ടു...

അപ്പോഴാണ് ഉപ്പ വിളിച്ചത്..പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഉപ്പയുടെ കൂടെ ജോലി ചെയ്ത ഒരാള്‍ മസ്ജിടുന്നബവിക്ക് പുറത്ത്‌ എന്നെ കാണാന്‍ കാത്തു നില്‍കുന്നു...ഞാന്‍ പുറത്ത്‌ പോയി അയാളെ കണ്ടു..ബംഗാളി...നല്ല മനുഷ്യന്‍...ഉപ്പയെ കുറിച്ച് ഒരുപാട് പറഞ്ഞു. ഉപ്പ അവര്‍ക്ക് മുഹമ്മദ്‌ ഭായ് ആണ്...ഉപ്പയുമൊത്തുള്ള ദിവസങ്ങള്‍, അനുഭവങ്ങള്‍ ഒക്കെ തുരു തുരാ പറഞ്ഞു കൊണ്ടിരുന്നു...അവിടെ നിന്നും ഇറങ്ങി ഖിയാമു ല്ലൈലില്‍ പങ്കെടുത്തു...അത്താഴാതിനു സമയമായപ്പോള്‍ സിദ്ദിക്ക് വന്നു..അവന്റെ റൂമില്‍ പോയി അത്താഴം കഴിച്ചു..സുബിഹി നമസ്കരിച്ച് ഖുബാ മസ്ജിദ്‌ കാണാന്‍ പോയി...വഴി മദ്ധ്യേ ഉഹ്ദ്‌ യുദ്ധം നടന്ന സ്ഥലം കണ്ടു...ഒരു സിഗ്നലില്‍ വണ്ടി നിന്നപ്പോള്‍ സിദ്ധിഖ്‌ പറഞ്ഞു...അതാണ്‌ ഉഹ്ദ്‌ മല..കണ്ണെത്താ ദൂരത്ത്‌ നീണ്ടു കിടക്കുന്ന മല...ചെറുപ്പത്തില്‍ നാട്ടില്‍ ആര് മരിച്ചാലും ബാപ്പ പള്ളിയില്‍ കൊണ്ട് പോകും...നമസ്കരിച്ച് മയ്യിത്ത് മരമാടി വരുമ്പോള്‍ പറയും..രണ്ടു ഖീറാത്ത് പ്രതിഫലം അള്ളാഹു തരും..അന്ന് ബാപ്പ പറഞ്ഞിരുന്നു...ഒരു ഖീറാത്ത് എന്നാല്‍ ഉഹ്ദ്‌ മലയോളം വരും...ആ നമസ്കാരങ്ങളുടെ ഒക്കെ പുണ്യം എത്രയെന്നു തിരിച്ചറിഞ്ഞ ധന്യമായ ഒരു പുലരി ആയിരുന്നു അത്...മസ്ജിദുല്‍ ഖിബ്ലാതൈന്‍, ഖുബാ മസ്ജിദ്‌ എന്നിവ സന്ദര്‍ശിച്ച് നമസ്കരിച് ഞാന്‍ ഉച്ചയോടെ മദീനയോടു വിട പറഞ്ഞു...മദീന യുനിവേര്സിടി, സൂഖുതംമ്ര്‍ തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിചു....


മഗ്രിബോടെ മക്കതെതി രണ്ടാമത്തെ ഉംറയും ചെയ്തു...എന്റെ അയല്‍വാസിയും ബാല്യ കാല സുഹ്ര്തുമായ മസ്ജിദുല്‍ ഹറമില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ സമദിനെ (ബാവ) കണ്ടു..അവന്റെ ജോലി സ്ഥലത്തേക്ക് പോയി..ഒരു പക്ഷെ മസ്ജിദുല്‍ ഹറാമില്‍ അധികമാരും കാണാത്ത അത്യപൂര്‍വ്വമായ ഒരു കാഴ്ചയായിരുന്നു അവിടെ നിന്നും കണ്ടത്‌..ഹാജിമാര്‍ സഫ മര്‍ വായിലൂടെ നടന്നു നീങ്ങുന്ന മനോഹര രംഗം...സംസം വെള്ളത്തില്‍ കുളിച്ചു...പിന്നെ അവന്‍ നിറച്ചു തന്ന സംസം വെള്ളവുമായി താമസ സ്ഥലത്തേക്ക് മടങ്ങി...ഫറൂഖ്‌ കോളെജില്‍ എന്റെ സഹപാഠിയായിരുന്ന അയ്യുബും അവന്റെ കുടുന്ബവും ഉംറക്ക് വന്നിരുന്നു...അവരെ യാത്രയാക്കാന്‍ അവന്റെ റൂമില്‍ പോയി..വീണ്ടും മസ്ജിദുല്‍ ഹറാമില്‍ എത്തി..മക്കയിലെ എന്റെ അവസാനത്തെ ദിനം..കഅബയോടടുത്ത് പോയി നിന്ന് ഞാന്‍ ഹൃദയത്തിലെറ്റി പോന്ന എന്റെ സകലമാന സങ്കടങ്ങളും അല്ലാഹുവിന്റെ മുമ്പില്‍ ഇറക്കി വെചു...എന്നോട് പ്രാര്‍ത്ഥനക്ക്‌ വസിയ്യത്ത് ചെയ്ത എന്റെ മുഴുവന്‍ സുഹ്ര്തുക്കല്കും വേണ്ടി പ്രാര്‍ത്ഥിച്ചു....ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഞാന്‍ കേട്ട് തുടങ്ങിയിരുന്ന ഷെയ്ഖ് അബ്ദുല്‍ റഹ്മാന്‍ സുദൈസ്‌ തറാവീഹ് നമസ്കരിക്കുന്നത് കുറെ നേരം നോക്കി നിന്നു...പിന്നെ ഖിയമു ല്ലൈല്‍ നമസ്കരിച്ചു റൂമിലേക്ക്‌ മടങ്ങി...

നിഷാദിന്റെ ഭാര്യയെ ആദ്യമായി ഞാന്‍ കണ്ടത്‌ മസ്ജിദുല്‍ ഹറാമില്‍ വെച്ചാണ്..എന്റെ നാടുകാര്‍, അടുത്ത കുടുംബക്കാര്‍, തുടങ്ങി ഉംറക്ക് വന്നവരും സൌദിയില്‍ ജോലി എടുക്കുന്നവരുമായ ഒരുപാട് പേരെ അവിടെ വെച്ച് കണ്ടു...ദുഹര്‍ നമസരിച്ചു അവസാന ത്വവാഫും ചെയ്ത് ഞാന്‍ ജിദ്ദയിലേക്ക് ബസ്‌ കയറി..ബാവ യാത്രയാക്കി..ജിദ്ദയില്‍ എത്തി എന്റെ സ്നേഹിതന്‍ ഫായിസ്‌ അബ്ദുരഹിമാനെ കാണാന്‍ അവന്റെ വീട്ടില്‍ പോയി...ഫറൂഖില്‍ ഞങ്ങള്‍ സഹപാഠികലായിരുന്നു....കുശലങ്ങളും വിശേഷങ്ങളും കൈമാറി..അല്‍പ സമയത്തിന് ശേഷം യുനുസ്ക വന്നു...യുനുസ്കയുടെ കൂടെ അത്യാവശ്യം ചില ഷോപ്പിങ്ങുകള്‍ നടത്തി...ജിദ്ദ ഒരു നാടന്‍ പ്രതീതിയാണ് നല്‍കിയത്‌...നിറയെ മലയാളികള്‍...നാട്ടിന്പുരതുകാര്‍....കള്ളിത്തുണിയും കുപ്പായവും ധരിച്ചു നടക്കുന്നവര്‍...

യുനുസ്കയുടെ റൂമില്‍ പോയി കുളിച് ഡ്രസ്സ്‌ ചെയ്തു ജിദ്ദ എയര്‍പോര്ട്ടിലെത്തി...രാത്രി ഒരുമണിയോടെ വിമാനം ഉയര്‍ന്നു പൊങ്ങി....ഒരുപാടുകാലത്തെ സ്വപ്ന സാഫല്യ നിര്‍വ്ര്തിയില്‍ കൂരിരുട്ടു പരന്ന ആകാശത്തിന്റെ അനന്തതയിലൂടെ മുന്നോട്ടു നീങ്ങുന്ന വിമാനത്തില്‍ ഓരോന്നോര്‍ത്തു കിടന്നു...

സുബിഹി വിമാനത്തില്‍ വെച്ച് നമസ്കരിച്ചു ഞാന്‍ കിടന്നുറങ്ങി...

ഉണര്‍ന്നപ്പോള്‍ കേട്ടത് ഇങ്ങനെയായിരുന്നു..."വി ഹാവ്‌ ലാന്‍ഡ്‌ ടെഡ് അറ്റ്‌ കാലികറ്റ് എയര്‍ പോര്‍ട്ട്‌, ലോക്കല്‍ ടൈം ഈസ്‌ ഇലവന്‍ തെര്ടി..... എല്ലാം കഴിഞ്ഞു എയര്‍പോര്‍ട്ടിന് പുറത്തിറങ്ങിയപ്പോഴേക്കും നബീലും ബാബുവും പുറത്ത്‌ കാത്തു നില്പുണ്ടായിരുന്നു....
(ഞാന്‍ കണ്ട കാഴ്ചകള്‍ : http://picasaweb.google.com/vniyas/WayToMakkah#)

Monday, August 02, 2010

"ഏന്യാസ്‌ ഇന്ന് ഉണ്ട നോമ്പാണ് നോററത്"- എന്‍റെ നോമ്പുകാലങ്ങള്‍

വീണ്ടുമൊരു നോമ്പ് കാലം വരുന്നു...ഓര്‍മ്മകള്‍ ഒരുപാട് കടന്നു പോകുന്നു....പക്ഷെ പലതിനും ചിതലരിച്ചു തുടങ്ങിയിരിക്കുന്നു...നോമ്പ് എന്നത് പെരുന്നാളിന് മുമ്പുള്ള വലിയ ഒരു സംഗതി ആയി മനസ്സില്‍ കുടിയിരുന്നിരുന്ന ഒരു കാലം കഴിഞ്ഞു പോയി...ഒരു മാസത്തെ സ്കൂള്‍ അവധി കിട്ടുന്ന ഒരു ആഘോഷമായും നോമ്പ് കടന്നു പോയി....ഇപ്പോള്‍ നോമ്പ് ഒരു അനുഭൂതി ആയി മാറുകയാണ്..

എന്ന് മുതലാണ്‌ നോമ്പ് അനുഷ്ടിച്ചു തുടങ്ങിയത് എന്ന് കൃത്യമായി ഓര്‍മ്മ ഇല്ല...ഒരു നോമ്പ് മുഴുവന്‍ നോററാല്‍ ആയിരം രൂപ തരാം എന്ന് ചെറുപ്പത്തില്‍ ഉപ്പ പറഞ്ഞു...എന്‍റെ ഓര്‍മ്മയില്‍ നോമ്പിനെ കുറിച്ച് വരുന്ന ആദ്യ ചിത്രം അതാണ്‌...വടക്കങ്ങരയില്‍ കിഴക്കെകുളമ്പിലെ വീട്ടില്‍ ആ നോമ്പ് തുറന്നു കിട്ടിയ നൂറിന്‍റെ പത്തു നോട്ടുകള്‍ തലങ്ങും വിലങ്ങും എണ്ണി നോക്കി ഒടുവില്‍ നോട്ടിന്‍റെ മൂല്യം മനസ്സിലാകാതെ ബാല്യത്തിന്‍റെ നിഷ്കളങ്കതയില്‍ ആ പണം ഉപ്പക്ക് തന്നെ തിരിച്ചു കൊടുത്തത്‌ ഇന്നലെ കഴിഞ്ഞു പോയ പോലെ ഇന്നും ഓര്മ്മകയുണ്ട...

മുഴുവന്‍ നോമ്പും നോല്‍കുക എന്നത് ഒരു സ്വപ്നമായ കാലം ഉണ്ടായിരുന്നു...അന്ന് പ്രായം കുറവാണ്. ഉമ്മയുടെയോ ഉപ്പയുടെയോ സമ്മതം ലഭിക്കുകയും ഇല്ല.....സ്വന്തം സുഹ്ര്തുക്കള്‍ മുഴുവന്‍ നോല്കും. അവര്ക്ട മുമ്പില്‍ നിവര്ന്നു നില്കാന്‍ കഴിയാത്തതിലുള്ള വിഷമം..പിന്നെ കാലം മാറി...ഉപ്പ ഗള്‍ഫില്‍ പോയി..ഏതൊരാളെയും പോലെ ഉമ്മയെ പറ്റിക്കുക എന്ന പണി എനിക്കും എളുപ്പമായിരുന്നു..ഉമ്മയെ സോപ്പടിച്ചു നോമ്പ് നോറ്റ് തുടങ്ങി...ഞെളിഞ്ഞു നടക്കും....ആരെങ്കിലും ചോദിക്കണം....ഇന്ന് നോമ്പുണ്ടോ..?അങ്ങനെ ചോദിപ്പിച്ചു മറുപടി പറഞ്ഞു വൈകുന്നേരം ആകുന്ന ബാല്യകാല നോമ്പ് മുന്നോട്ടു പോയി...യാഥാര്ത്ഥ്യം മറ്റൊന്നായിരുന്നു...സുഹ്ര്തുക്കലോടഭിമാനിക്കാന് വേണ്ടി എടുക്കുന്ന നോമ്പ് വൈകുന്നെരമാകാന്‍ പ്രയാസപ്പെട്ട് പള്ളിയിലെ പൈപ്പില്‍ നിന്ന് വുദു എടുക്കുമ്പോള്‍ ദുഹ്റിനും അസരിനും നോമ്പ് തുറന്നു തുടങ്ങി...നോമ്പിന് അണ്ടി പറിക്കാന്‍ വേണ്ടി ഉപ്പയുടെ വീട്ടിലേക്ക്‌ പോകുന്ന നിഷാദിനെ എസ്കോര്ട്ട് അടിച്ചു പോകുമ്പോള്‍ അയന്തയിലെ ചോലയില്‍ നിന്ന് വെള്ളം കുടിച്ച് നോമ്പ് തുറന്നു തുടങ്ങി...അങ്ങനെയിരിക്കെ ഒരു ദിവസം അയന്തയിലെ ബാപ്പ(ഉപ്പയുടെ ബാപ്പ) പൊക്കി...നാടന്‍ ഹാസ്യത്തില്‍ എല്ലാവരുടെയും മുമ്പില്‍ വെച്ച് ബാപ്പ പറഞ്ഞു "എന്യാസ്‌ ഇന്ന് ഉണ്ട നോമ്പാണ് നോറ്റത്... "

നോമ്പ് പലതും പഠിപ്പിച്ചു തന്നു....ജീവിതത്തില്‍ ആദ്യമായി കള്ളനായത് നോമ്പിനാണ്...ഉമ്മയുടെ ബാഗില്‍ നിന്ന് മൂന്നു രൂപ കട്ടെടുത് അങ്ങാടിയില്‍ പോയി ബാലമംഗളം ചിത്രകഥ വാങ്ങി വയറ്റത് തിരുകി പള്ളിയുടെ മുകളില്‍ കയറി വായിച്ചു തീര്ത്തതത് ഒരു നോമ്പിനാണ്..... പിന്നീടവിടുന്ന് പലതും......തിരിച്ചറിവില്ലാതെ പോയ ബാല്യത്തിന്റെ ചാപല്യതകളില്‍ ചെയ്യാത്ത കളവിന് പ്രതിയാക്കപെട്ടതും ആ മാനക്കെടില്‍ എന്റെ ഉമ്മ എന്നെ ശപിച്ചതും......എല്ലാം ചിതലരിക്കാത്ത മനസ്സിന്റെ ഓര്‍മ്മകളാണ്...ബാല്യവും കൌമാരവും ഉമ്മ വീട്ടില്‍ ആയതിനാല്‍ നോമ്പിനെ കുറിച്ചുള്ള ഓര്‍മ്മകളും അവിടെയുമായി ചുറ്റി തിരിഞ്ഞതാണ്..ബാപ്പയുടെ കൂടെ ഉള്ള നോമ്പ്..നമസ്കാരം...തറാവീഹ്...എല്ലാം...1997ല്‍ ഉമ്മയും പെങ്ങളും ഗള്‍ഫില്‍ പോയി...ഉമ്മയില്ലാത്ത ജീവിതത്തിലെ ആദ്യത്തെ റമദാന്‍...ഉമ്മയുടെ അഭാവം വല്ലാതെ സന്കടപ്പെടുതിയിരുന്നു...സുബ്ഹി നമസ്കരിച് പള്ളിയില്‍ കിടന്നുറങ്ങും..ഉറക്കുനര്ന്നാല്‍ തൊട്ടടുത്തുള്ള ടെയ്‌ലര്‍ കടയില്‍ കയറി ഇരിക്കും..ദുഹരിനു പള്ളിയില്‍..വീണ്ടും ഷോപ്പില്‍...ഇങ്ങനെ ഒരുമാസം നോക്കി ഇരുന്നു ഞാന്‍ ഷര്ട്ട്്‌ അടിക്കാന്‍ പഠിച്ചു..പിന്നെ ഞാന്‍ എനിക്കുള്ള ഷര്ട്ട്ര‌ അടിച്ചു..ഉപ്പക്ക് ഷര്ട്ട് ‌ അടിച്ചു കൊടുത്തു....നോമ്പ് തുറപ്പിക്കള്‍ വലിയ അനുഭൂതിയായിരുന്നു..കുഞ്ഞാക്കാന്റെ വീടിലെ തുറ, അമ്മായിയുടെ(എന്‍. പി. അബ്ദുല്‍ ഖാദര്‍ മൌലവി) വീട്ടിലെ തുറ, പള്ളിയിലെ സമൂഹ തുറ തുടങ്ങിയതെല്ലാം എല്ലാ നോമ്പ്‌ കാലത്തിന്റെയും മധുരമായ സ്മരണകളാണ്...

പിന്നെ പിന്നെയുള്ള നോമ്പ് കാലങ്ങള്‍ തിരിച്ചരിവിന്റെതായിരുന്നു...നോമ്പിന്റെ ലക്‌ഷ്യം, പ്രാധാന്യം എല്ലാം മനസ്സിലാക്കി അതിനെ ആ അര്‍ത്ഥത്തില്‍ പഠിപ്പിച്ചു തന്ന ബാപ്പയുടെ കൂടെയുള്ള നോമ്പ് ദിവസങ്ങള്‍ മറക്കാന്‍ കഴിയാത്തതാണ്...പുലര്ച്ചെ ബാപ്പ വിളിച്ചുണര്തുംെ..ചോറിലേക് കഞ്ഞി വെള്ളം ഒഴിച്ച് കുഴച്ചു തിന്നും...ബാപ്പയുടെ കൂടെ പള്ളിയിലേക്ക്‌..ബാപ്പ രാത്രി മടങ്ങുമ്പോള്‍ കൂടെ മടങ്ങും...ഇടയ്ക്ക് എന്തെങ്കിലും ആവശ്യത്തിന് ബാപ്പ പറഞ്ഞയച്ചാല്‍ പുറത്തു പോകും...പിന്നെ ബാപ്പയെ പ്രായം തളര്‍ത്തിയപ്പോള്‍ ബാപ്പ ഇല്ലാതെ...അന്നത്തെ നോമ്പ് ശരിക്കും ഒരു അനുഭൂതി തന്നെയാണ്. നോമ്പിന് കൊട്ടുക്കര സ്കൂളില്‍ പോയിരുന്ന കാലവും...സ്കൂള്‍ വിട്ട് പള്ളിയില്‍ വന്നു ഉറങ്ങി അസര്‍ നമസ്കരിച് വീട്ടില്‍ പോയ കാലവും മനസ്സിലൂടെ കടന്നു പോകുന്നു...നോമ്പിന്റെ അവസാനത്തെ പത്തില്‍ പള്ളിയില്‍ രാത്രി താമസമാക്കും..ഫിതര്‍ സകാത് കൊടുക്കാനുള്ള അരി കൊണ്ട് വരും ...അതിന്റെ ലിസ്റ്റ് കുഞ്ഞാക്ക(അമ്മാവന്‍ പി.പി.മുഹമ്മദ്‌ മദനി) പറഞ്ഞു തരും..അത് പേപ്പറില്‍ പകര്ത്തി എഴുതും പിന്നെ രാവിലെ അതത് വീടുകളില്‍ എത്തിക്കും...അതിനൊക്കെ കുഞാക്കാക് ഒരുപാട് സഹായികള്‍ ഉണ്ടായിരുന്നു...ആ രൂപം ഇന്നും തുടരുന്നു....

അങ്ങനെ ഉള്ള ഒരു നോമ്പ് കാലത്ത്‌ നടന്ന ഒരു സംഭവം ഓര്മ്മ. വരുന്നു.......ഒരു റമദാന്‍ ഇരുപത്തി ഏഴാം രാവ്...........എല്ലാവരും പള്ളിയില്‍ ഉണ്ട...ഞാന്‍ ഖുറാന്‍ ഓതി കൊണ്ടിരിക്കുന്നു........കെ. എം. സലിം മാസ്റ്റര്‍ എന്റെ അടുതുണ്ട്. പിറ്റേ ദിവസം നോമ്പ് തുറയും പഠന ക്യാമ്പും ഉണ്ട......രാത്രി പതിനൊന്നു മണിക്ക് ഉപ്പ വന്നു...ഒരു ക്ലാസ്സ്‌ കൂടി എടുക്കാന്‍ ആളെ കിട്ടിയിട്ടില്ല......കാവനൂര്‍ അബ്ദുല്‍ വഹാബ് സുല്ലമിയെ പോയി വിളിച്ചു നോക്കാം.....ഉപ്പ ക്ഷീണിച്ചിരിക്കുന്നു...ഞാന്‍ ബൈക്ക്‌ ഓടികണം...മൊറയൂറിലെ മുനീര്‍(മുനീര്‍ മദനി) കൂടെ വരും..അവനു ബൈക്ക്‌ ഓടിക്കാന് അറിയില്ല..നീ ഒന്ന് പോകണം...

അങ്ങനെ മുനീരിനെയും ഇരുത്തി യാത്രയായി..നല്ല തണുപ്പുണ്ട്..അവിടെ എത്തിയതും ഞാന്‍ നേരെ കക്കൂസിലേക്ക് ഓടി......വയര് വേദന അസഹ്യമായിരുന്നു...ഞാന്‍ കാര്യം സാധിച്ചു വന്നപ്പോഴേക്കും മുനീര്‍ സുല്ലമിയെ കണ്ടു ക്ലാസ്സ്‌ ഉറപ്പിച്ചു , ബൈകില്‍ കയറി ഇരിക്കുന്നുണ്ടായിരുന്നു....അവന്‍ പറഞ്ഞു ഞാന്‍ ഓട്ടാം..ഒടുവില്‍ അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ പിറകില്‍ കയറി...കാവനൂര്‍-മോങ്ങം റോഡില്‍ കയറിയതും എവിടെ നിന്നോ പഠിച്ച തിയറി ക്ലാസ്‌ അവന്‍ പ്രാക്ടിക്കല്‍ ആയി നടത്തി...നാല് ഗീരും മാറ്റി സ്പീഡില്‍ ഒരു വളവു തിരിച്ചു...പിന്നെ ആഞ്ഞു ബ്രീക്കും ചവിട്ടി....വണ്ടി റോട്ടില്‍ പോത്തോം...വണ്ടിയിടെ ഇടയില്‍ കുടുങ്ങി തിരിഞ്ഞു തുടയിലെ തോലുപോയി...ഞാന്‍ പിടിത്തം വിട്ടു...രണ്ടു മൂന്നു മിനുട്റ്റ്‌ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല...പതുക്കെ എണീററ് ബൈക്ക്‌ നിവര്ത്തി സ്റ്റാര്ട്ട് ‌ ചെയ്തു...ശരീരത്തിന്റെ ഒരു ഭാഗം ആകെ പഞ്ചര്‍ ആയിരിക്കുന്നു...ഉടുത്തിരുന്ന തുണി കഴിച്ചു തോലുപോയ ഭാഗത്ത്‌ വരിഞ്ഞു കെട്ടി അര്‍ദ്ധനഗ്നനായി ആ ധന്യരാത്രിയില്‍ ബൈക്ക്‌ ഓട്ടി.....മോങ്ങതെതി..... നോക്കുമ്പോള്‍ മുനീറിന്റെ പാന്റ ആകെ കീറിയിരിക്കുന്നു......ഇരു കാല്മുട്ടിലെക്കും നോക്കിയാല്‍ ചുവന്ന ഹസാര്ഡ്ട‌ ഇന്‍ഡികേറ്റര്‍ ഇട്ടപോലെ....ഒടുവില്‍ ഒന്നരകാലനായി നാട്ടിലെ പ്രായം ചെന്നവരോടൊപ്പം ഈദ്‌ ഗാഹിന്റെ പിറകില്‍ ഇരുന്നു പെരുന്നാള്‍ ആഘോഷിച്ചു...ശേഷമുള്ള ഓരോ ഇരുപത്തിയേഴാം രാവിനും കാക്കു(കെ.എം.സലിം മാസ്റ്റര്‍) പറയും "നിയാസ് ഇന്ന് നമുക്ക്‌ ബൈക്ക്‌ ഓടിക്കെണ്ടേ..?" .അത് കേള്കുമ്പോള്‍ ഇന്‍ഡികേറ്റര്‍ ഇട്ട മുനീറിന്റെ ആ കാല്‍ മനസ്സില്‍ തെളിയും...
റമദാന്‍ ഇങ്ങനെ ഒരുപാടനുഭവങ്ങള്‍ സമ്മാനിക്കും....റമദാനിലെ പല യാത്രകളിലും പല കുടുംബങ്ങളുടെയും ദയനീയ അവസ്ഥ കാണുമ്പോള്‍ സന്കടപെട്ടുപോയിട്ടുണ്ട്. പലര്ക്കും ആവുന്നത് ചെയ്തു കൊടുത്തിട്ടുമുണ്ട്..

ഓരോ റമദാനും നേട്ടങ്ങള്‍ കൊയ്ത്തു മുന്നോട്ടു പോയപ്പോള്‍ ഒരു റമദാന്‍ എനിക്ക് കറുത്ത ആദ്യായയമായി ബാക്കി നിന്നു....പാപമോചനത്തിന്റെ മാസം പപവര്ധനവിന്റെ മാസമായോ എന്ന് വിലപിക്കേണ്ട ഒരു മാസംപോലെ...ആ റമദാന്‍ കഴിയുമ്പോള്‍ അടുത്ത റമദാന്‍ വരെ ആയുസ്സ്‌ ഉണ്ടാകണമെന്ന് ഞാന്‍ പ്രാര്ത്ഥി്ച്ചു...അള്ളാഹു ആ പ്രാര്ത്ഥന കേട്ടു...ശേഷം നാലാമത്തെ റമദാന്‍ ദിവസങ്ങള്‍ അകലെ മാത്രം എത്തി നില്കു‍ന്നത് വരെ ആയുസിന്റെ പുസ്തകത്തില്‍ എനിക്ക് പേജുകള്‍ ബാകിയായി....കഴിഞ്ഞ ഓരോ രമദാനും ലഭാമായിരിക്കണം...എന്റെ നിന്മകള്‍ മായ്ഞ്ഞു പോയിരിക്കണം....!

കേട്ടറിവുകളില്‍ നിന്ന് മാത്രം മനസ്സില്‍ കോറിയിട്ട തിരുഗേഹങ്ങളുടെ ചിത്രവും പരിസരങ്ങളും നേരിട്ട് കാണാന്‍ കഴിഞ്ഞ റമദാനില്‍ എനിക്ക് സാധിച്ചു...ജീവിതം ഇരുപത്തിനാല് വയസ്സ് കഴിഞ്ഞു ഇരുപതന്ജിലെക്ക് കാലെടുത്തു വെക്കും മുമ്പേ ആ സ്വപ്നവും സാഫല്യമായി...അതും എന്‍റെ മാതാപിതാക്കളുടെ കൂടെ..കേട്ടറിഞ്ഞതിനെക്കാള്‍ എത്രയോ വലുതായിരുന്നു കണ്ടറിഞ്ഞ മക്കയും മദീനയും...ആ ഉംറ മനസ്സിന് നല്കി്യ ആശ്വസത്തെ കുത്തിക്കുറിക്കാന്‍ എന്റെ വാക്കുകള്‍ പരിമിതമാണ്...സര്‍വ്വ സ്തുതിയും അല്ലഹുവിനാണ്...കഴിഞ്ഞ രണ്ടു റമദാന്‍ ദുബൈയിലായിരുന്നു...നാടിലെകാല്‍ ശാന്തത അനുഭവപ്പെടുന്നു ഇവിടുത്തെ റമദാന്‍ ദിന രാത്രങ്ങള്‍...വിവിധ പള്ളികളില്‍ വിവിധ നാട്ടുകാര്‍ ആയ ഇമാമുമാര്‍...എന്തൊരു നല്ല ഖുറാന്‍ പാരായണം...ഏറെ പുതുമ തോന്നുന്ന ദുബായ് ഹോലി ഖുറാന്‍ അവാര്ഡ്ു‌ പരിപാടി...നോമ്പ് തുറകള്‍... അറേബ്യന്‍ രീതിയിലുള്ള ഭക്ഷണങ്ങള്‍...എല്ലാം ഒന്നോന്നിക്കള്‍ മെച്ചം...

വീണ്ടുമൊരു റമദാന്‍ കടന്നു വരുന്നു... ഒരു റമദാനിന്റെ തുടക്കത്തില്‍ ആണ് ഞാന്‍ പ്രവാസത്തിന്റെ പേജുകള്‍ മറിചു തുടങ്ങിയത്...ലാഭത്തിന്റെ കണക്കുകള്‍ മാത്രം നിരത്താനുള്ള ഈ പ്രവാസത്തിനു ഒരു തിരശീല കുറിചു വീണ്ടും ഒരു നാട്ടിന്പുയറത്തെ നാടന്‍ രീതികളിലേക്ക് മടങ്ങാന്‍ ഞാന്‍ ഒരുങ്ങിയിരിക്കുന്നു....ആ യാത്രയും ഭൂമിയില്‍ എനിക്കേറ്റവും ഇഷ്ടപെട്ട മക്കയും മദീനയും സന്ദര്ശിച്ചു മടങ്ങാന്‍ തീരുമാനിച്ചു അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി കാത്തിരിക്കുകയാണ്....നന്മകള്‍ നിറഞ്ഞ ഒരു റമദാന്‍ കൂടി കടന്നു വരട്ടെ എന്നാഗ്രഹിച്ചു ഒരു പതിതനെപ്പോലെ ഞാനും കാത്തിരിക്കുന്നു.....

Monday, July 26, 2010

ഞാനും ഒരു മുസ്ലിമാണ്; പത്തു മക്കളുടെ ബാപ്പയാകാന്‍ കൊതിക്കുന്ന ഒരു സാധാരണ മലപ്പുറത്തുകാരന്‍..

ഞാന്‍ ഒരു മുസ്ലിമാണ്. അള്ളാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്റെ പ്രാവാചകനാണെന്നും വിശ്വസിക്കുകയും വിശുദ്ധ ഖുര്‍ആനിന്റെയും പ്രാവചക അധ്യാപനങ്ങളുടെയും അടിസ്ഥാനത്തില്‍ മുന്നോട്ട് നീങ്ങുകയും ചെയ്യുന്ന മുസ്ലിം. ജീവിതത്തിന്റെ വിഷയത്തില്‍ ഒരു കാര്യം അള്ളാഹു പറഞ്ഞു, മുഹമ്മദ്‌ നബി കാണിച്ചു തന്നു എന്ന് ബോധ്യപെട്ടാല്‍ ആ കാര്യം കേട്ടു അനുസരിചു എന്നതാണെന്റെ നിലപാട്.

കഴിഞ്ഞ കുറെ കാലങ്ങളായി പലരും പല കാര്യങ്ങളിലും ഇസ്ലാമിന്റെയും മുസ്ലിമിന്റെയും നേരെ കുതിര കയറുന്നത് കാണുമ്പോള്‍ മനസ്സ്‌ പിടച്ച് പോകാറുണ്ട്. അക്കമിട്ടു അതെ നാണയത്തില്‍ തിരിച്ചു പറയാന്‍ ശേഷിയുള്ള ആണായി പിറന്നവര്‍ മുസ്ലിമുകള്‍ക്കിടയില്‍ ഇല്ല എന്ന വ്യാചേന ഇവരുടെ കുതിര കയറ്റം കാണുമ്പോള്‍ സംയമനം പാലിക്കുന്നത് ഞങ്ങളെ ഖുറാന്‍ പടിപിച്ച ഒരു മഹത്തായ സംസ്കാരം കാത്തു സൂക്ഷിക്കുന്നത് കൊണ്ടാണ്. "നന്മയും തിന്മയും സമമാവുകയില്ല, തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുക, എന്നാല്‍ നിന്റെ കൊടിയ ശത്രു പോലും നിന്റെ ആത്മ മിത്രമായി തീരും." ഈ മഹത്തായ പാഠം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായതിനാല്‍ ഞങ്ങളില്‍ നിന്ന് നിങ്ങള്‍ നന്മ മാത്രം പ്രതീക്ഷിക്കുക.

ഇത്രയും പറയേണ്ടി വന്ന ഒരു വര്‍ത്തമാന കാല സാഹചര്യം ഇന്ന് കേരള മുസ്ലിമിന് ഉണ്ടായി എന്നതും, വിവരകേട്‌ മാത്രം കൈ മുതലായ കുറെ മനുഷ്യ മൃഗങ്ങള്‍ മുസ്ലിമിന്റെ അസ്തിത്വത്തിന് ഭീഷണിയായി ഇന്ന് മലയാള മണ്ണില്‍ ഉണ്ട എന്നതു കൊണ്ടുമാണ്..

ബഹുമാനപ്പെട്ട കേരളത്തിന്റെ മുഖ്യ മന്ത്രിയുടെ തരം താണ ചില പ്രസ്താവനകള്‍ കേള്കുമ്പോള്‍ അദ്ധേഹത്തിന്റെ അല്പജ്ഞാനത്തില്‍ സങ്കടം തോന്നിപ്പോകാരുണ്ട്. മുമ്പ്‌ മലപ്പുറത്തെ കുട്ടികളെ പരീക്ഷയില്‍ കോപ്പി അടിക്കുന്ന ഒരു വിഭാഗമായി ചിത്രീകരിക്കാന്‍ അദ്ദേഹം ചില കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടത്തി..ആ ശ്രമം അമ്പേ തെറ്റാണെന്ന് തെളിയിച് മാപ്പിള മക്കള്‍ സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളില്‍ വരെ വിരാജിക്കുന്ന ഒരു അവസ്ഥയില്‍ ജില്ല ഇന്ന് മുമ്പിലാണ്. മുസ്ലിം ലീഗ് രാഷ്ട്രീയതോടുള്ള അദ്ധേഹത്തിന്റെ അന്ധമായ വിരോധം ഇത്തരം നിലവാരം താണ അവസ്ഥയിലേക്ക് അദ്ധേഹത്തെ എതിച്ചതില്‍ നമുക്ക്‌ സഹതപിക്കാം...

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി ഒരു കാര്യം സുതരാം വ്യക്തമാണ്. തനി മാപ്പിളമാരായ മലപ്പുറത്തെ മക്കളെ വിദയഭ്യാസപരമായി ഉയര്‍ത്താന്‍ സി. എച്ച്. കാണിച്ച ദീര്ഘ വീക്ഷണം ഒന്ന് മാത്രമാണ് മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ നിധാനം. വിറക്‌ വെട്ടികളും വെള്ളം കൊരികലുമായ ഒരു ജനതയുടെ പിന്‍ഗാമികള്‍ എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരുമായത്‌ അദ്ദേഹം തുടങ്ങി വെച്ച ഒരു ജാഗരണത്തിന്റെ ഭാഗമാണ്... എന്റെ വിദ്യഭ്യാസത്തിന്റെ മുഴുവന്‍ തലവും കടന്നു പോയത്‌ സി. എച്ചിന്റെ പാര്‍ട്ടി ഉണ്ടാക്കി എടുത്ത സ്ഥാപനങ്ങളുടെ അകതലങ്ങളിലൂടെ ആണ്. പിന്നിട്ട വഴികളിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോള്‍ അതിന്റെ സ്വാധീനം എത്രയുണ്ടെന്ന് ഇന്ന് ഞാന്‍ അറിയുന്നു..ഒരു നന്മ ആര് ചെയ്താലും അതിനെ പ്രോത്സാഹിപ്പികുകയും അന്ഗീകരിക്കുകയും ചെയ്യാനുള്ള വിശാല മനസ്കത മനുഷ്യത്വത്തിന്റെ പരിപാവന പ്രതീകമാണ്. ആ അര്‍ത്ഥത്തില്‍ മാറി മാറി വരുന്ന ഗോവെര്‍മെന്റുകളില്‍ അധികാരം പന്കിട്ടപ്പോഴൊക്കെ മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ്‌ ക്രിയാത്മകമായി കൈ കാര്യം ചെയ്തു വന്നത് അഭിനന്ദനീയമാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ ഉദാഹരിച്ചു വലുതാക്കി നടത്തുന്ന രാഷ്ട്രീയ പകപോക്കലുകല്‍കപ്പുരത് നന്മയുടെ വിത്തുകളെ പാകി മുളപ്പിച്ചു വളര്തി വലുതാകാന്‍ പ്രതിജ്ഞ എടുകുക്കുക എന്നതാവണം നമ്മുടെ നിലപാട്.

ഏററവും ഒടുവില്‍ കേരളത്തെ ഒരു ഇസ്ലാമിക ഭൂരിപക്ഷ പ്രദേശമാക്കാന്‍ ശ്രമിക്കുന്നു എന്ന വര്‍ഗീയ വിത്ത്‌ പാകിയപ്പോള്‍ ഒരു മുഖ്യമന്ത്രിയുടെ വിവരമില്ലായ്മ മറ്റൊരു മഠയന്റെ പുലഭ്യം പറച്ചിലായി മാത്രം കണ്ടാല്‍ മതിയെന്ന് തോന്നുന്നു..പക്ഷെ ചില തിരുത്തലുകള്‍ അനിവാര്യമാണ്..മുസ്ലിമിന്റെ കുടുംബ ജീവിതവും അതിന്റെ ലക്ഷ്യവും എന്താണെന്നും അവര്‍ അതിനെ എങ്ങനെ നോക്കി കാണുന്നു എന്നും...എന്റെ കുടുംബം ആണ് എന്നും എന്റെ ശക്തി...സമൂഹത്തില്‍ നില നില്‍കുന്ന ആരാജകത്വങ്ങളില്‍ മിക്കവാറും ലൈംഗിക അരാജകത്വമാണ്. കുത്തഴിഞ്ഞ ജീവിതം ശീലമാക്കിയ ഒരു ജനതയുടെ മുമ്പില്‍ ഇസ്ലാമിക കുടുംബ ജീവിതം വരച്ചു കാണിക്കുന്ന നന്മയുടെ കുറെ വഴി അടയാലങ്ങളുണ്ട്. സദാചാര ബോധത്തിന്റെയും നന്മയുടെയും വഴി അടയാളങ്ങള്‍ കുടുംബ ജീവിതത്തിലൂടെ ജീവിച്ചു കാണിച്ചാണ് മുഹമ്മദെന്ന പ്രവാചകന്‍ ഒരു ജനതയുടെ ജീവിത രീതിയെ മാറ്റി മരിച്ചതു. ആ പാത തന്നെയാണ് ഓരോ മുസ്ലിമും പിന്തുടരുന്നത്. ബന്ധങ്ങളുടെ മൂല്യം നഷ്ടപെട്ടത് കൊണ്ട് മാത്രമാണല്ലോ വൃദ്ധ സദനങ്ങള്‍ ഉദ്ഘാടനം ചെയ്യപെടുന്നത്. ഇപ്പോള്‍ കൂണ് കണക്കെ മുളക്കുകയും ചെയ്യുന്നു..ജീവിത സൌഭാഗ്യങ്ങളില്‍ ഒരു മുസല്‍മാനു ലഭിക്കുന്ന വലിയൊരു നിധിയാണ് മക്കള്‍ എന്നത്. അത് കൊണ്ട് തന്നെയാണ് മുസ്ലിമിനെ സംബന്ധിചിടത്തോളം മക്കളും മക്കളുടെ എണ്ണവും പ്രിയപെട്ടതാവുന്നത്. അംഗ ബലത്തിന്റെ പേരില്‍ ഒരു ധ്രുവീകരണം സമൂഹത്തില്‍ സൃഷ്ടിക്കല്‍ മുസ്ലിമിന്റെ ലക്ഷ്യമായി എവിടെയും പടിപ്പിക്കപ്പെട്ടിട്ടില്ല എന്നതിനാല്‍ ബഹു മുഖ്യ മന്ത്രിക്കുള്ള ആശങ്ക നമുക്ക്‌ തീരെ ഇല്ല.



കുടുംബ ജീവിതത്തിന്റെ വതായനാങ്ങള്‍ ഞാന്‍ ഇനിയും തുറന്നിട്ടില്ല. പക്ഷെ വിചാരവും വികാരവുമുളള പച്ച മനുഷ്യന്‍ തന്നെയാണ് ഞാനും. മുമ്പ്‌ പലരും കുടുംബ ജീവിത സ്വപ്നങ്ങളെ കുറിച്ച് എന്നോട് ചോദിച്ചിരുന്നു. അവരോടൊക്കെ പറഞ്ഞ മറുപടി അഭിവന്ദ്യ മുഖ്യമന്ത്രിക്കും സമാനചിന്താഗതിക്കാര്‍ക്കും വേണ്ടി ഒരിക്കല്‍ കൂടി കോറിയിടട്ടെ! ഞാനും ഒരു മാപ്പിളയാണ്..മലപ്പുറത്തുകാരന്‍..പത്തു മക്കളുടെ പിതാവകണമെന്നു ആഗ്രഹിക്കുന്ന ഒരു പാവം പ്രവാസി....എന്റേതെന്നു പറയാന്‍ പത്തു മക്കള്‍ വേണം. വീടിനും കുടുംബതതിതിനും എന്റെ നാടിനും ഉപകാരപെടുന്ന സല്സ്വഭാവികളായ പത്തു മക്കള്‍...അവരുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ഒരു രാഷ്ട്രീയമോ വര്‍ഗീയമോ ആയ മുതലെടുപ്പ് നടത്താനല്ല മറിച്ചു അന്തസ്സും ആത്മാഭിമാനവും മനുഷ്യതവും മരിച്ചിട്ടില്ലാത്ത പത്തു മക്കള്‍ക്ക്‌ ജന്മം കൊടുക്കാന്‍ കഴിഞ്ഞെല്ലോ എന്നാശ്വസിച് അഭിമാനം കൊള്ളാന്‍ വേണ്ടി.....അതെന്റെ പരലോക ജീവിതത്തിനു മുതല്കൂട്ടാകാന്‍ വേണ്ടി....അല്ലാതെ ഒന്നിനും കൊളളാത്ത ഒന്നോ രണ്ടോ എണ്ണതിനു ജന്മം നല്‍കി മുഖ്യമന്ത്രിയെപ്പോലെ വിലപിക്കുന്ന കുറെ ആളുകള്‍ക്ക് വിലാപത്തിന് സാഹചര്യം സൃഷ്ടിക്കണം എന്നെനിക്കുട്ദെശമില്ല...... തന്റെ മക്കളെ ഓര്‍ത്തു അഭിമാനം കൊള്ളുന്ന ഞാന്‍ അറിയുന്ന ഒരുപാട് ബാപ്പമാര്‍ എന്റെ അറിവിലുണട്. അവരുടെ പിന്‍ഗാമിയാവാന്‍.... തന്റെ മക്കളെ ഓര്‍ത്തു അഭിമാനം കൊള്ളുന്ന എന്റെ ഉപ്പയെ ഞാന്‍ പലവുരു അറിഞ്ഞിട്ടുണ്ട്...ആ ഉപ്പാക്ക് അന്തസ്സുള്ള കുറെ പേര മക്കളെ സമ്മാനിക്കാന്‍.............ഇങ്ങനെ നീണ്ടു പോകുന്നു എന്റെ ലക്‌ഷ്യം...

ഭരണഘടന അനുവദിച്ചു തന്ന നിയമ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് ഇഷ്ടപെട്ട മതം വിശ്വസിക്കുകയും അത് മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുക എന്ന മതപരമായ ബാധ്യതയും ഞങ്ങള്‍ മുസ്ലിംകള്‍ ഇന്ത്യ രാജ്യത് ചെയ്യുന്നുണ്ട്. അവിടെ ആരെങ്കിലും മുസ്ലിമായി ജീവിക്കുന്നുവേന്കില്‍ അത് ഇസ്ലാമിന്റെ മഹത്വം കൊണ്ട് മാത്രമാണ്, അല്ലാതെ ഞങ്ങളുടെ വ്യക്തി മഹാത്മ്യം അല്ല. ആണെന്ന് അവകാശപ്പെടുന്നുമില്ല.

ലൌ ജിഹാദിന്റെയും മറ്റും പേര് പറഞ്ഞു മുസ്ലിംകളുടെ മേല്‍ കുതിര കയറിയപ്പോഴും ഞങ്ങള്‍ മൌനം പാലിച്ചത് ഖുറാന്‍ ഞങ്ങളെ പഠിപ്പിച്ച രീതി അതായത്‌ കൊണ്ട് മാത്രമാണ്. കംമമ്യുനിസതിന്റെ ആശയ ദാരിദ്ര്യം ശക്തമായ അടിയൊഴുക്ക് സൃഷ്ടിച്ചു തുടങ്ങിയപ്പോള്‍ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമോ എന്ന് പലരും ഭയപ്പെടുന്നുണ്ട്..നാമധാരികളായ മുസ്ലിമുകളും, വ്യക്തി വിരോധങ്ങലുടെയോ മറ്റു പ്രശ്നങ്ങളുടെ പേരിലോ മാത്രം അല്പം ചില ആളുകള്‍ കൂടി മുസ്ലിം സമുദായത്തിന്റെ പേര് പറഞ്ഞു അച്ചുതാനന്തന്റെ പിറകില്‍ ഉണ്ടായേക്കാം. പക്ഷെ അതും ചോര്‍ന്നു പോകുന്ന ഒരു കാലം അതി വിദൂരതല്ല..

ഒന്നോര്‍ക്കുക ഞങ്ങളെ പ്രകൊപിതരക്കാന്‍ നിങ്ങള്‍ എന്ത് പറഞ്ഞു വന്നാലും ശരി, ഞങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്ന ആളുകളല്ല...പ്രതികാരത്തിന് എല്ലാ നിലക്കും കഴിവുണ്ടായിരുന്ന ഒരു കാലത്ത്‌ മാപ്പെന്ന പദത്തിന്റെ വിശാലമായ അര്‍ത്ഥ തലം പ്രായോഗിക ജീവിതത്തിലൂടെ കാണിച്ചു തന്ന മാഹനായ ഒരു മനുഷ്യന്‍ പഠിപ്പിച്ചു തന്ന ഉന്നതമായ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ഒരുത്തമ സമൂഹത്തിന്റെ ഭാഗമാണ് ഞങ്ങള്‍...നിങ്ങളെപ്പോലെ തിരിച്ചറിവ് നഷ്ടപെട്ടാല്‍ നമുക്കിടയില്‍ പിന്നെന്താണ് വ്യത്യാസം..???

Tuesday, July 20, 2010

എന്റെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ അനുഭവങ്ങള്‍

ഇന്നലെ രാത്രി ഉറങ്ങാന്‍ വളരെ വൈകി...ദാലിയും അളിയനും വന്നിരുന്നതിനാല്‍ അവരുമായി സംസാരിച്ചിരുന്നു...അവരുടെ വര്ത്തുമാനങ്ങള്‍ കഴിഞ്ഞു അവരെ ഷാര്ജതയില്‍ ആക്കാന്‍ വേണ്ടി പുറപ്പെടുമ്പോള്‍ രാത്രി പതിനൊന്നു മണി കഴിഞ്ഞിരുന്നു..ഷാര്ജ്യില്‍ എത്തിയപ്പോള്‍ അവിടെ കറന്റ്‌ ഇല്ലായിരുന്നു...ഗള്ഫ്ു‌ ജീവിതത്തിലെ ആദ്യത്തെ അനുഭവം..ഉഷ്ണം കഠിനമായതിനാല്‍ പലരും കാറിനുള്ളിലും മറ്റുമായി പുറത്ത് തന്നെ..ഒടുവില്‍ അവരെയും കൊണ്ട് ദുബൈയില്‍ എത്തിയപ്പോള്‍ രാത്രി ഒരുമണിയോടടുതിരുന്നു. തിരിച്ചെത്തിയപ്പോള്‍ എന്റെ സുഹൃത് അബ്ദുറഹിമാന്‍ അബുദാബിയില്‍ നിന്നും വന്നിട്ടുണ്ട്..അവനെയും കൂടി അകത്തു കടന്നു ഉറങ്ങാന്‍ കിടന്നപ്പോള്‍ അവന്‍ ഓരോ വര്ത്തഹമാനം പറഞ്ഞു...അബുദാബിയില്‍ നിന്നും പോയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ഇരുപത്തിനാല് മണിക്കൂറിനു ശേഷം രാത്രി ലാന്ഡ്്‌ ചെയ്തത്രേ ... അവനു അത്ഭുതം ഉണ്ടായിരുന്നു...

വിമാനവും എയര്പോ്ര്ട്ടും   ജീവിതത്തിന്റെ ഭാഗമായിട്ട് കുറെ കാലമായി... എന്റെ വീടിന്റെ മുകളില്‍ കയറി ഇരുന്നാല്‍ കോഴിക്കോട് എയര്പോര്ട്ടില്‍ ലാന്ഡ്ട‌ ചെയ്യുന്ന എല്ലാ വിമാനങ്ങളും കാണാം... വീട്ടിലെ ഓരോരുത്തര്ക്കും് വിമാനങ്ങളുടെ സമയം വരെ മനപാഠമാണ്...ആദ്യമായി കോഴിക്കോട് വിമാനത്താവളത്തില്‍ നൈറ്റ്‌ ലാണ്ടിംഗ് തുടങ്ങിയപ്പോള്‍ വീട്ടില്‍ നിന്നും ഉപ്പ പറഞ്ഞു...ആ മലയില്‍ നിന്നും ആരോ ടോര്ച്ട  അടിക്കുന്നുണ്ട് എന്ന്... ഞാന്‍ ഓരോന്നോര്ത്തു ..ഗള്ഫിോല്‍ വന്നു നാല് മാസങ്ങള്ക്ക്  ശേഷം ആദ്യമായി നാട്ടില്‍ പോകുകയാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ്സിലെ  എന്റെ. ആദ്യ യാത്ര...ദുബായ് എയര്പോഴര്ട്ടിന്റെ ടെര്മി്നല്‍ ടു വില്‍ ബോര്ഡിംയഗ് പാസ്സുമായി വിമാനത്തിലേക്ക് കയറാന്‍ തയ്യാറായി ഇരുന്നു. കൂടെ നിഷാദും ഉണ്ട്..പറയപ്പെട്ട സമയത്തും വിമാനം എത്തിയില്ല. ഒടുവില്‍ മുക്കാല്‍ മണിക്കൂര്‍ വൈകി വിമാനത്തില്‍ പോകാന്‍ മുന്നറിയിപ്പ് വന്നു. വിമാനത്തിലേക്ക് കയറാന്‍ നില്കുറമ്പോള്‍ ഹാന്ഡ്സ‌ ബാഗ്‌ ലഗേജില്‍ ഇടണം എന്നവര്‍ പറഞ്ഞു. വിമാനത്തില്‍ സ്ഥലം ഇല്ല. ഞാന്‍ സമ്മതിച്ചില്ല. എന്റെ മുഴുവന്‍ സെര്ടിഫികട്ടും രേഖകളും ഉണ്ട്..വാക്ക് തര്ക്കുമായി. ഒടുവില്‍ എന്റെ ആവശ്യത്തിനു മുന്നില്‍ അവര്‍ വഴങ്ങി.. വിമാനം കോഴിക്കോടെത്തി...എമിഗ്രഷനിലെ പതിവ് നാടകങ്ങള്‍ കഴിഞ്ഞു വീടിലെത്തി...എല്ലാം കഴിഞ്ഞു വീണ്ടും ദുബൈയിലേക്ക് മടങ്ങി...മൂന്നാഴ്ചക്ക് ശേഷം...എയര്‍ ഇന്ത്യ എക്ഷ്പ്രെസ്സിന്ടെ രണ്ടാം യാത്ര...

രാവിലെ ദുബൈയില്‍ എത്തുമ്പോള്‍ കൂടെ ഉള്ളവര്കും സുഹ്ര്തുക്കല്കും ഒരു വഴിപാടു പോലെ കൊണ്ട് പോകാറുള്ള ഇറച്ചി വരട്ടിയതും പത്തിരിയും കടുക്ക പൊരിച്ചതും അങ്ങനെ ഒത്തിരി ഭക്ഷണ സാധനങ്ങള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു ബാഗ്‌..ദുബായ് എയര്പോുര്ട്ടി ലെത്തി .. എമിഗ്രേഷന്‍  കഴിഞ്ഞു. ലഗേജ് കാണാനില്ല. നോക്കുമ്പോള്‍ ലഗേജ് വന്നിട്ടില്ല. എയര്പോിര്ട്ട്  അധികൃതര്‍ കോളറിനു പിടിച്ചു  പുറത്താക്കും വരെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി...അന്യനാടല്ലെ..കച്ചറ കളിച്ചാല്‍ അകത്തു കിടക്കേണ്ടി വരും...പതിയെ വലിഞ്ഞു...ബാഗേജ് ക്ലൈം ചെയ്തു താമസ സ്ഥലത്തിന് മടങ്ങി..രണ്ടു ദിവസം കഴിഞ്ഞു മൊബൈലില്‍ വിളി വന്നു.. നിങ്ങളുടെ ലഗേജ് ഷാര്ജണ എയര്പോുര്ട്ടി ല്‍ ഉണ്ട്..അവിടെ ചെന്നാല്‍ കളക്റ്റ് ചെയ്യാം...എന്തൊരു വിനയം..എന്തൊരു സേവനം...ഷാര്ജള എയര്പോറര്ട്ടി ല്‍ ചെല്ലുമ്പോള്‍ ഒരു മൂലയില്‍ അനാഥമായി കിടക്കുന്ന എന്റെ ബാഗിനെ കണ്ടു..ഇറച്ചി മണക്കുന്നു...ഏതായാലും അവിടെ ഉണ്ടല്ലോ..ബാഗ്‌ തുറന്നു..ചീഞ്ഞു നാറിയ കടുക്ക ഷാര്ജാ എയര്പോിര്ട്ടി ലെ  എയര്ഇ്ന്ത്യ എക്സ്പ്രസ്സ്‌ കൌണ്ടറില്‍ കൊടുത്തു രോഷം തീര്ത്തു  ഞാന്‍ ഇറങ്ങി പോന്നു...

ഒരു സാധനം പോലും ബാക്കിയില്ലാതെ നശിച്ചിരുന്നു...അന്ന് ഞാന്‍ ഒരു തീരുമാനമെടുത്തു...എന്റെ ജീവിതത്തില്‍ ഇനി ഈ വിമാനത്തില്‍ യാത്ര ചെയ്യൂല...ജീവന്‍ നില നിര്ത്താ ന്‍ മറ്റൊന്നും ലഭിക്കാതിരിക്കുകയും കള്ളു മാത്രമേ ലഭിക്കൂ എന്നുണ്ടെങ്കില്‍ ആ സമയത്ത് കള്ളു അനുവദനീയം എന്ന പോലെ മാത്രമേ ഇനി എക്സ്പ്രസ്സില്‍ യാത്ര ചെയ്യൂ...അതില്‍ കയറേണ്ട ഒരു ഗതികേട് ഇല്ലാതിരിക്കട്ടെ..

എത്രയെത്ര തവണയാണ് ഈ കഥകള്‍ ജനം പറയുന്നത്..ഓരോരുത്തര്ക്കുംവ ഓരോ അനുഭവങ്ങള്‍ സമ്മാനിച്ച മറ്റൊരു എയര്ലൈ്ന്‍ ഉണ്ടോ ആവോ..??

കഴിഞ്ഞ ഡിസംബറില്‍ ദാലിയുടെ കല്യാണത്തിന് നാട്ടില്‍ വന്നു മടങ്ങുമ്പോള്‍ ഞാന്‍ നിഷാദ്നോട്‌ പഠിച്ച പണി പറഞ്ഞു... എക്സ്പ്രസ്സിന് ടിക്കറ്റ്‌ എടുക്കണ്ടാന്നു...സമയവും സാമ്പത്തികവും ഒക്കെ നോക്കി അവനും എക്സ്പ്രസ്സ്‌ ടിക്കറ്റ്‌ എടുത്തു...യാത്ര ദിവസം അവനെയും കൊണ്ട് ഉപ്പയും ഞാനും എയര്പോയര്ട്ടി ല്‍ എത്തി...ജനം കൂട്ടം കൂടി നില്കുന്നു....ചാനലുകള്‍ ക്യാമറയുമായി നെട്ടോട്ടം ഓടുന്നു...മന്ത്രി വന്നോ...നോക്കുമ്പോള്‍ എക്സ്പ്രസ്സ്‌ വിമാനം ക്യാന്സനല്‍ ചെയ്തു...വിസ കലാവതി തീരും എന്ന് ഭയപ്പെടുന്ന കുറെ യാത്രക്കാര്‍ പേടിച്ചു എയര്‍ ഇന്ത്യ കൌണ്ടറില്‍ ബഹളം വെക്കുന്നു...പലതും കരച്ചില്‍ ആയിരുന്നു...കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി...ഉത്തരവാദിത്ത ബോധം തീരെ തൊട്ടു തീണ്ടിയിട്ടില്ലാത്ത അവരുടെ മറുപടി കൂടി കണ്ടപ്പോള്‍ കൈ തരിപ്പ് കൂടി വരികയായിരുന്നു...എനിക്ക് മുമ്പേ പലരും അരിശം തീര്ത്തി രുന്നു....എയര്പോലര്ട്ടിനുള്ളില്‍ കയറി ഇന്ത്യന്‍ ഐര്ലിീനെസിനു ടിക്കറ്റ്‌ ശരിയാക്കി നിഷാദ് യാത്ര ചെയ്തു...ഒടുവില്‍ അവനും എക്സ്പ്രസ്സ്‌ മടുത്തു...

ഇപ്പോള്‍ ഇതാ ഒരു അബുദാബി വിമാനം കൂടി.. യന്ത്രതകരാരിന്റെ പേരില്‍ മറ്റൊരു നാട്ടില്‍ കൊണ്ട് ചെന്നിറക്കുക..ജോലി സമയം കഴിഞ്ഞു എന്ന് പറഞ്ഞു വിമാന ജോലിക്കാര്‍ ഇറങ്ങി പോകുക...യാത്രക്കാരെ വലച്ച് കൊല്ലാകൊല ചെയ്യുക...ഇതൊന്നും കണ്ടു നടപടി എടുക്കാന്‍ അധികാരി വര്ഗംാ ഇല്ലാതെ പോയോ എക്സ്പ്രസ്സിന്...??? നിശ്ചിത ജോലി സമയം കഴിഞ്ഞിട്ടും മറ്റൊന്നും പ്രതീക്ഷിക്കാതെ ജോലി ചെയ്തു വീടിനും നാട്ടാര്ക്കും  വേണ്ടി ഒരു പുരുഷായുസ്സ് കളയുന്ന പ്രവാസികള്ക്ക്ട‌ നല്കാാന്‍ ഇന്ന് നമ്മുടെ അധികാരി വര്ഗംള നല്കു്ന്ന ബഹുമതി ഒന്നും പോരാ...ഓരോ പ്രവാസിയും അനുഭവങ്ങളുടെ നിറകുടങ്ങളാണ്...അവന്റെ ഹൃദയമിടിപ്പ്‌ അളക്കാന്‍ നമ്മുടെ ഉപകരണങ്ങള്‍ അപര്യാപ്തമാണ്...ഒന്നും നല്കിിയില്ലെങ്കിലും അവരെ ഇങ്ങനെ കഷ്ടപ്പെടുതരുത്...

എനിക്കറിയാം...ഒരു പ്രവാസിക്കും നിങ്ങളുടെ നന്ദി വാക്കുകള്‍ വേണ്ട...
പ്രവാസത്തിന്റെ ഒന്നാം ദിവസം മുതല്‍ അവന്‍ ഉരുകുകയാണ്..ഒരു മെഴുകുതിരി പോലെ...മറ്റുള്ളവര്ക്ക്ങ വെളിച്ചം നല്കിക ഒടുവില്‍ ഉരുകി തീരുമ്പോള്‍ നിങ്ങളെന്തിനാണ് വീണു കിടക്കുന്നവനെ ചവിട്ടുന്നത് പോലെ അവന്റെ മേല്‍ ഇങ്ങനെ കുതിര കയറുന്നത്....???
ഏറ്റവും ഒടുവില്‍ മംഗലാപുരത് എക്സ്പ്രസ്സ്‌ വിമാനം കത്തിയമര്ന്ന പ്പോള്‍ മനസ്സ് പിടച് പോയി...എക്സ്പ്രസ്സിന്റെ ലാണ്ടിംഗ് അനുഭവത്തെ കുറിച്ച് പലരും സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.....ഇനി എന്നാവും ഇവര്‍ നന്നാകുക...??

ഈ അടുത്ത് കേന്ദ്രമന്ത്രി സഭയില്‍ നിന്നും രാജിവെച്ച ശശി തരൂര്‍ ലോകസഭയില്‍ നയം വ്യക്തമാക്കി നടത്തിയ പ്രസംഗത്തില്‍ വള്ളത്തോളിന്റെ വരികള്‍ ഓര്മ്മയപ്പെടുത്തിയിരുന്നു.
"ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണ മന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം നമുക്ക്‌ ചോര നിരമ്പുകളില്‍ "
ദേശത്തിന്റെ ഒഫീഷ്യല്‍ എയര്ലൈിനിനെ ഓര്ത്തും ഇങ്ങനെ പോയാല്‍ നമ്മള്‍ എങ്ങനെ അഭിമാനം കൊളളും................???? അല്ലെങ്കിലും മലയാളിയുടെ സ്വത്ത ബോധത്തിന്റെ സംരക്ഷണത്തിന് ഇരുളിന്റെ വൈതാളികന്മാര്‍ കച്ച കെട്ടി ഇറങ്ങിയ കാലത്ത്‌ കേരളീയനായി നമ്മുടെ ചോര തിളച്ചു കൊണ്ടിരിക്കുകയും ആണല്ലോ.................??

Saturday, July 17, 2010

കാളകള്‍ ഇനിയും പ്രസവിക്കും ..കയറെടുക്കുന്നതിനു മുമ്പ്‌ ഒന്നാലോചിക്കുക.....

വീണ്ടും ഒരു വീകെണ്ട്....വെള്ളിയാഴ്ച പതിവുപോലെ കുളിച്ചു പള്ളിയില്‍ പോയി...പതിനൊന്നു മണിക്ക്‌ മുന്‍പേ പള്ളി നിറഞ്ഞു ജനങ്ങള്‍ റോഡരികില്‍ പായ ഇട്ട് ഇരിപ്പുരപ്പിക്കും, ചൂട്‌ ഭയങ്കരമാണ് 49ഡിഗ്രി,.പള്ളിയുടെ മുകളില്‍ വലിഞ്ഞു കയറി പതിയെ ഇരിപ്പുറപ്പിച്ചു.... AC വര്‍ക്ക്‌ ചെയ്യുന്നില്ല..വിയര്‍പ്പ് ഒലിച്ചിറങ്ങിതുടങ്ങി....എല്ലാവരും മറ്റുള്ളവരുടെ മുഖത്തേക്ക്നോക്കി ഇരിക്കുന്നു.,,ഈ ചൂടും വിയര്‍പ്പും ആരെയും മുഷിപ്പിക്കുന്ന തരത്തില്‍ ആണ്,..പക്ഷെ ജുമുഅ കൂടാതെ പോകാന്‍ പറ്റില്ലല്ലോ...ഇമാം മിമ്ബരില്‍ കയറി സലാം പറഞ്ഞതും എല്ലാവരും ഒരു പോലെ ശ്വാസം വിട്ടു സലാം മടക്കി...പൊതുവേ ചൂട്‌., എ സിയും ഇല്ല...ഇമാം നേരത്തെ നിര്തുമായിരിക്കും....

ഖുത്ബ തുടങ്ങി....ഇമാം പതിവുപോലെ ഖുറാനില്‍ നിന്നുള്ള വചനം ഓതി
وَلاَ تَقُولُواْ لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَذَا حَلاَلٌ وَهَذَا حَرَامٌ لِّتَفْتَرُواْ عَلَى اللَّهِ الْكَذِبَ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لاَ يُفْلِحُونَ
"നിങ്ങള്‍ നിങ്ങളുടെ നാവുകള്‍ കൊണ്ട് ഇത് അനുവദനീയമാണ് ഇത് വിരോധിച്ചതാണ് എന്ന് പറഞ്ഞു അല്ലഹുവിന്ടെ പേരില്‍ കളവു പറയരുത. അല്ലാഹുവിന്റെ പേരില്‍ കളവു പറയുന്നവന്‍ വിജയിക്കുക പോലുമില്ല.." (സൂറത്ത് അന്നഹ്ല്‍- 116)


ജാബിര്‍ (റ) വിശദീകരിക്കുന്നു.. ഞങ്ങള്‍ ഒരു യാത്ര പോയി...വഴി മദ്യെ ഒരു കല്ലുതടഞ്ഞു ഒരാള്‍ വീണു..അയാളുടെ തലയില്‍ മുറിവ് പറ്റി..ആ രാത്രി ഉറങ്ങി എണീറ്റപ്പോള്‍ അയാള്‍ക്ക്‌ സ്വപ്ന സ്കലനം ഉണ്ടായി..കുളി നിര്‍ബന്ദമായി,.കൂടെ ഉണ്ടായിരുന്ന്വരോട് അയാള്‍ ചോദിച്ചു..” എനിക്ക് തയമ്മും ചെയ്താല്‍ പോരെ..” സഹയാത്രികര്‍ പറഞ്ഞു....”പോര; കുളിക്കണം,,,” അയാള്‍ കുളിച്ചു ..അത് നിമിത്തം അയാളുടെ മുറിവ് അധികമായി..അയാള്‍ മരിച്ചു.,..യാത്ര കഴിഞ്ഞു അവര്‍ നബിയുടെ അടുത്തെത്തി..വിവരം നബിയോട് പറഞ്ഞു....നബി പറഞ്ഞു..”നിങ്ങള്‍ അയാളെ കൊന്നുവല്ലേ...നിങ്ങള്‍ക്ക്‌ അറിയില്ലെങ്ങില്‍ അറിവുള്ളവരോട് ചോദിച്ചു കൂടയിരുന്നോ..? അറിവില്ലയ്മക്കുള്ള ചികിത്സ ചോദിച്ചു മനസ്സിലാക്കലാണ്...ശരീരത്തിന്റെ മുരിവില്ലാത്ത ഭാഗം കഴുകി വ്ര്തിയാകി തല തടവിയാല്‍ തന്നെ മതിയായിരുന്നു..”


തന്റെ അനുജരന്മാരെ ഒരു വലിയ പാഠം പടിപ്പിച്ചതു അങ്ങനെയാണ്...


ഒരു മുസ്ലിം മതം പഠിക്കേണ്ടത് പ്രവ്വാചക സദസ്സില്‍ നിന്നാണ്...പ്രവാചകന്റെ മദ്രസയില്‍ നിന്ന് മതം പഠിച്ച അനുജരന്മാര്‍ ക്ര്ത്യമായി ഓരോന്നും നമുക്ക്‌ പകര്‍ന്നു നല്‍കി..

നാം ജീവിക്കുന്ന ഈ നൂറ്റാണ്ട് പ്രവാചക നിന്ദയുടെ വിവിധ മുഖങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട് എന്നത് നഗ്നമായ സത്യമാണ്,.മുസ്ലിങ്ങള്‍ അതിനെ വിമര്‍ശിച്ച രീതി പലപ്പോഴും അപക്വമായിപ്പോയി..ഒടുവില്‍ സാക്ഷര സമ്പൂര്‍ണ്ണ കേരളത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ വാചകങ്ങള്‍ കടമെടുത്താല്‍ മടയനായ ഒരു ആദ്യപകന്‍ കൂടി മുസ്ലിം വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ചില പരാമര്‍ശങ്ങള്‍ എഴുതി വെചു...മുസ്ലിം വൈകാരികത ഞെട്ടിയുനര്നു,,,തീര്‍ത്തും സ്വാഭാവികം,.. സ്രഷ്ടാവായ അള്ളാഹു കഴിഞ്ഞാല്‍ തന്റെ വിശ്വാസത്തിന്റെ ഭാഗമായി ഓരോ മുസല്‍മാനും ഹൃദയത്തോടു ചേര്‍ത്ത് പിടിച് സ്നേഹിക്കുന്ന പ്രവാചകന്റെ നേര്‍ക്ക്‌ ഇങ്ങനെ ഒരു എഴുത്ത് കുത് വന്നപ്പോള്‍ വികാര ഭരിതരകുക സ്വാഭാവികം..
എഴുതപെട്ടവന്റെ മനസിന്റെ ചേതോ വികാരം എന്ത് തനെയായാലും അതിന്റെ വില നിശ്ചയിക്കപ്പെട്ടു...ഏകലവ്യന്‍ ഗുരുദക്ഷിണയായി പേരുവിരല്‍ നല്കിയെങ്ങില്‍ അധ്യാപകന് നഷ്ടപെട്ടത് വലതു കൈ ആയിരുന്നു..അറവു ശാലയിലെ അറവു മൃഗതോട് കാണിക്കേണ്ട മര്യാദഎന്തെന്ന് പഠിപ്പിച്ച പ്രവാചകന്റെ ആദ്യപനം പോലും കാറ്റില്‍ പരത്തി നോന്ദ്‌ പ്രസവിച്ച മാതാവിന്റെയും സഹാടര്മിനിയുടെയും മുന്നില്‍ വെച്ച് ചില മുസ്ലിം നാമധാരികള്‍ (പറയപ്പെടുന്നു) അതി ക്രുരമായ പ്രവര്‍ത്തനം ചെയ്തപ്പോള്‍ അഭിമാനമുള്ള ഓരോ മലയാളി മുസ്ലിമിന്റെയും വിശ്വാസം ഒരു ചോദ്യ ചിന്നമായി മാറി






സംസ്ഥാന പോലീസ് അന്യോഷണത്തിന് ഉത്തരവിട്ടു..പലരെയും അറസ്റ്റു ചെയ്തു...ജോലി ആവശ്യാര്‍തം ഓഫിസില്‍ നിന്ന് പുറത്തിറങ്ങി ദുബായ് കോടതിയില്‍ ഒരാളെ കാണാന്‍ പോയപ്പോള്‍ വാര്‍ത്ത കേള്കവേ ഇങ്ങനെ ഒരു കേള്‍വിയും കേട്ട്...കൈ വെട്ടാന്‍ ഉത്തരവ് പുരപ്പെടുവിചട് കേരളത്തിലെ താലിബാന്‍ കോടതിയനത്രേ..കാര്യം വളരെ വിചിത്രം തന്നെ....ശേഷം പല നിലക്കും പല പ്രതികരണങ്ങളും വന്നു...മത രാഷ്ട്രീയ പ്രസ്ഥാനക്കാര്‍ നിലപാടുകള്‍ വ്യക്തമാക്കി..മതേതരത്വവും സഹോദര്യവും ഇനിയും മരിച്ചിട്ടില്ലാത്ത ഹ്ര്ദായങ്ങള്‍ താങ്ങലാല്‍ കഴിയുന്ന ഈതിയില്‍ പ്രതികരിച്ചു....അവര്‍ക്കു പറയാനുള്ളത്‌ തന്നെയാണ് എന്റെയും നിലപാട് എന്നതിനാല്‍ ഞാന്‍ അതിനോട് യോജിച്ചു...
എന്നാല്‍ വിവരദോഷികളായ ഒരു കൂട്ടം ആളുല്കള്‍ താലിബാന്‍ കോടതിയെന്ന പേരില്‍, മറ്റു പല നാമടെയത്തില്‍ ഇന്നും മലയാളി മുസ്ലിമിന്റെ അസ്തിത്വം ചോദ്യം ചെയ്യാന്‍ കച്ച കെട്ടി ഇറങ്ങിയിരിഇകുന്നു എന്ന് കാണുമ്പോള്‍ കാര്യം അത്ഭുതകരം തന്നെ..


മുകളില്‍ കൊടുത്ത വചനം വിശുദ്ധ ഖുറാനില്‍ നിന്നുള്ളതാണ്..ഈ ഖുറാന്‍ ഒരു തവണ അര്‍ഥം അറിഞ്ഞു മനസ്സിലാക്കിയിരുന്നെങ്ങില്‍ ഇത്തരം അല്പതരങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിന്ന് അന്യം നില്കുമായിരുന്നില്ലേ...?
മുസ്ലിമെ,,.ലോക സമൂഹത്തിന്റെ മുഴുവന്‍ മനസാക്ഷിയും സ്വദീനിക്കാന്‍ കഴിവുള്ള ഒരു ഗ്രന്ടവും അധിന്റെ പ്രായോഗിക ജീവിതം എങ്ങനെയാവണം എന്ന് ജീവിച്ചു കാണിച്ചു തന്ന ഒരു പ്രവാചകനും നിന്റെ മതത്തെ പ്രതീകവല്കരിക്കാന്‍ കൂടെ ഉണ്ട് എന്നിരിക്കെ അല്‍പജ്ഞാനം മാത്രം കൈമുതലായുള്ള നീ എന്തിനാണ് വിവരമില്ലായ്മ മറ്റുള്ളവര്‍ക്ക് മുമ്പില്‍ വിളമ്പി അവരെയും നാല്കളികലാക്കുന്നത്,,അല്ല നല്കാളികലെക്കള്‍ മോശ്ശമാക്കുന്നത്...


എത്രയെത്ര ഉദാത്ത മാത്ര്കകലാണ് എന്റെ പ്രവാചകന്‍ നിനക്ക് മുന്പില്‍ വരച്ചിട്ടു പോയത്‌..??
തന്നെ ഭ്രാന്തനെന്നു വിളിച്ചവര്‍ക്ക് മാപ്പ് കൊടുത്ത, അഭയം തേടി ചെന്നപ്പോള്‍ കല്ലെറിഞ്ഞാട്ടിയ സ്വന്തം മാതാവിന്റെ ഗോത്രക്കാരായ തയിഫുകര്‍ക്ക് മാപ് കൊടുത്ത, നമസ്കാര സമയത്ത് ഒട്ടകത്തിന്റെ ചീഞ്ഞലിഞ്ഞ കുടല്മാലാകള്‍കഴുത്തിലിട്ടു ബുദ്ധിമുട്ടിച്ചവര്‍ക്ക് മാപ്പ് കൊടുത്ത കാരുണ്യത്തിന്റെ പ്രവാചകന്‍..അല്ലെ...?? സര്‍വ്വ സൈന്യ സന്നഹങ്ങലോടെയും മക്കയെന്ന തന്റെ സാമ്രാജ്യത്തിന്റെ കിരീടം വെക്കാത്ത അധിപനായി പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വന്ന പ്രവാചകന്‍ അവരോടു പറഞ്ഞത്‌..ഇന്ന് വിട്ടു വീഴ്ചയുടെ ദിവസമാണ് ഇന്ന് പ്രതികാരമില്ല... മാപ്പാണ്..പ്രതികാരത്തിന് കഴിവുണ്ടാകുപോഴാണ് വിട്ടു വീഴ്ചയുടെ പ്രസക്തി വര്ധിക്കുന്നതെന്ന ഒരു വലിയ സത്യം നമ്മെ പഠിപ്പിചില്ലേ..?? തന്റെ പിത്ര്‍വ്യന്‍ ഹംസ(റ) വിന്റെ കരള്‍ ചവച്ചു തുപ്പിയ ഹിന്ദ്‌ അവരില്‍ ഉണ്ടായിരുന്നു..അബൂ സുഫ്‌യാന്‍ ഉണ്ടായിരുന്നു..എത്രയെത്ര പേര്‍....പ്രവാച്ചകാധ്യാപനതിന്റെ നാലയലതുപോലും കാണാത്ത ഈ നാല്കളിതരം മുസ്ലിമിന്റെ കണക്കില്‍ എഴുതി വെക്കാന്‍ തിരക്ക് കൂട്ടിയപ്പോലും നീ മറ്റൊന്നും ആലോചിചിട്ടുണ്ടാകുക ഇല്ലായിരിക്കാം...ഉറക്കം നഷ്ടപെട്ട നിന്റെ കൂടെപ്പിരപ്പുകള്‍ ഭയവിഹ്വലതെയോടെ ഉറങ്ങുന്ന കുറെ നാളെകള്‍ മാത്രം അവര്‍ക്ക് സമ്മാനിച്ച നിനക്കെന്തു തന്നാലും മതിയാകില്ല...


ഈ ഉത്തരവെല്ലാം കേള്കുമ്പോള്‍ കയറെടുക്കുന്ന എന്റെ സഹോദരന്മാരെ...കാളകള്‍ ഇനിയും പ്രസവിക്കും ..പക്ഷെ കയറെടുക്കുന്നതിനു മുമ്പ്‌ ഒന്നാലോചിക്കുക.....


شِفَاءُ الْعِيِّ السُّؤَالُ
അറിവില്ലയ്മക്കുള്ള ചികിത്സ ചോദിച്ചു മനസ്സിലാക്കലാണ്...

Monday, July 05, 2010

തിരുത്തലുകള്‍

രാത്രി ഭക്ഷണം കഴിഞ്ഞു വെടി പറഞ്ഞിരിക്കുമ്പോള്‍ ആണ് സകരിയ്യക്ക വിളിചത്..സകരിയ്യക്ക വിളിക്കുബോഴെല്ലാം ഒരു നല്ല കേള്വിക്കരനവാന്‍ ശ്രമിക്കറാണു പതിവ്‌....ഫോണ്‍ എടുത്ത് സലാം പറഞ്ഞു..ഉച്ചക്ക് അദ്ധേഹത്തിനു ഞാന്‍ ഒരു മെയില്‍ അയച്ചിരുന്നു. അതിന്റെ അക്നോലെജുമെന്റ്റ് എന്നാ നിലയിലാണ് വിളി..

വിഷയത്തിലേക്ക് കടക്കും മുമ്പേ അദേഹം രണ്ടു തിരുത്തലുകള്‍ ഉണ്ട് എന്ന് പറഞ്ഞു...
എന്റെ ജിമെയില്‍ സിഗുനാചറുമായി ബന്ടപ്പെട്ടു ആയിരുന്നു തിരുത്തലുകള്‍. ഒന്നാമതെത് സ്പെല്ലിംഗ് പ്രശ്നം.
രണ്ടാമത്തേത്‌ ആശയപരമായ പ്രശ്നമാണ്. "Traveler to hereafter" ഇതാണ് പ്രശ്നം. "പരലോകത്തേക്കുള്ള യാത്രക്കാരന്‍". ഈ വരിയുടെ അവസ്ഥ ശരിയാണോ എന്നായിരുന്നു ചോദ്യം? ആരെയും തേടിയെത്തുന്ന വിളിപാടകലെ എന്ന പോലെ നമ്മുടെ കൂടെ മരണമില്ലേ..?മരണത്തിന് ശേഷം ഒരു ജീവിതമുണ്ട് എന്ന വിശ്വാസത്തില്‍ ജീവിക്കുന്ന എന്നെ സംബന്ധിചിടത്തോളം മരണത്തിനപ്പുറത്തു പരലോകമല്ലേ?

അദ്ദേഹം കഥ പറഞ്ഞു..സ്വാധസിദ്ധമായ ശൈലിയില്‍......

അല്ഖയമയെ തിരുനബിക്കിഷ്‌ടമായിരുന്നു. ഭക്തനും വിശുദ്ധനുമായ സ്വഹാബി. സുന്നത്തുകളോട്‌ അങ്ങേയറ്റത്തെ പ്രതിബദ്ധതയുള്ള സത്യവിശ്വാസി. അല്ഖേമ മാരകരോഗം പിടിപെട്ടു കിടപ്പിലായി. അദ്ദേഹത്തിന്റെ ഭാര്യ നബിയുടെ അരികിലെത്തി വിവരം പറഞ്ഞു. ഉമറിനെയും അലിയെയും ബിലാലിനെയും റസൂല്‍ പറഞ്ഞയച്ചു. അവര്‍ അല്ഖലമയെ പരിചരിച്ചു. മരണം കാത്തുകിടക്കുന്നതിനാല്‍ കലിമ ചൊല്ലിക്കൊടുത്തു. പക്ഷേ, അല്ഖലമയ്‌ക്ക്‌ അതേറ്റു ചൊല്ലാന്‍ കഴിയുന്നില്ല. ബിലാല്‍ വേഗം റസൂലിന്റെ അരികിലെത്തി വിവരം പറഞ്ഞു: ``റസൂലേ, അല്ഖിമയ്‌ക്ക്‌ കലിമ ചൊല്ലാന്‍ കഴിയുന്നില്ല!'' തിരുനബി കുറേ ആലോചിച്ച ശേഷം ചോദിച്ചു: ``അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ?'' ബിലാലിന്റെ മറുപടി: ``അദ്ദേഹത്തിന്റെ പിതാവ്‌ നേരത്തെ മരിച്ചിട്ടുണ്ട്‌. വൃദ്ധയായ ഉമ്മ അവിടെയുണ്ട്‌.'' ``ശരി. ആ മാതാവിന്റെ അടുത്ത്‌ ചെന്ന്‌ എന്റെ സലാം പറയുക. കഴിയുമെങ്കില്‍ എന്റെ അടുത്ത്‌ വരാനും പറയുക. അല്ലെങ്കില്‍ ഞാന്‍ അവരുടെ അടുത്തേക്ക്‌ ചെല്ലാം.''


റസൂലിന്റെ നിര്ദേ‍ശം കേട്ടപ്പോള്‍, ഉടന്‍ ആ ഉമ്മ തിരുനബിയുടെ അരികിലെത്തി. റസൂല്‍ അവരെ ആദരവോടെ സ്വീകരിച്ചിരുത്തി. അല്ഖ്മയുടെ പെരുമാറ്റത്തെക്കുറിച്ച്‌ അന്വേഷിച്ചു. ആ വൃദ്ധമാതാവ്‌ പറഞ്ഞു:


``എന്റെ മകന്‍ അല്ലാഹുവിന്റെ കല്പയനകള്‍ അനുസരിച്ച്‌ ജീവിക്കുന്നവനാണ്‌, റസൂലേ! എന്നാല്‍ എന്നോടുള്ള പെരുമാറ്റം നല്ല രീതിയിലല്ല. അതിനാല്‍ എനിക്കവനോട്‌ ചെറിയ വെറുപ്പുണ്ടായിരുന്നു. പലപ്പോഴും അവന്റെ ഭാര്യയുടെ മുമ്പില്‍ വെച്ച്‌ എന്നോട്‌ കയര്ത്തി രുന്നു.'' തിരുനബി പറഞ്ഞു: ``അതെ, അതുതന്നെയാണ്‌ അല്ഖ‍മയ്‌ക്ക്‌ കലിമ ചൊല്ലാന്‍ കഴിയാത്തത്‌.'' തുടര്ന്ന് ‌, അല്ഖ മയെ തീയില്‍ ചുട്ടെരിക്കാന്‍ ബിലാലിനോട്‌ റസൂല്‍ കല്പിമച്ചു. ``അല്ലാഹുവിന്റെ ദൂതരേ, അതുവേണ്ട. എനിക്കത്‌ സഹിക്കാനാവില്ല റസൂലേ'' -ആ ഉമ്മ കരഞ്ഞു പറഞ്ഞു. ``അല്ലാഹുവിന്റെ ശിക്ഷ ഇതിലേറെ കഠിനമാണ്‌. നിങ്ങളവന്‌ മാപ്പുനല്കിലയാല്‍ അവന്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ അവന്റെ നമസ്‌കാരവും നോമ്പും സല്ക്ക്ര്മ്ങ്ങളുമെല്ലാം നഷ്‌ടത്തിലാകും''


അവര്‍ മകന്‌ മാപ്പുനല്കി്; ഉമ്മയല്ലേ! തിരുനബി(സ) ബിലാലിനെ വീണ്ടും അല്ഖാമയുടെ അടുത്തേക്കയച്ചു. ബിലാല്‍ എത്തിയപ്പോള്‍ വ്യക്തമായി കലിമ ചൊല്ലുന്നുണ്ടായിരുന്നു. ആ വിശുദ്ധ വചനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കെ, അല്ഖആമ ഇഹലോകത്തോട്‌ യാത്ര പറഞ്ഞു...

കഥ നിര്ത്തിു അദ്ദേഹം പറഞ്ഞു..അല്ഖമയുടെ ആ അവസ്ഥയല്ലേ നീ എഴുതി വെച്ചത്...

സംസാരം അങ്ങനെ ദീര്ഗിവച്ചു പോയി...കാര്യങ്ങള്‍ നര്മ്മ ഭാവത്തില്‍ അവതരിപ്പിക്കുന്ന സകരിയ്യക്ക ഈ തിരുത്തലുകള്‍ ഇതിനു മുമ്പും പലവുരു നടത്തിയിരുന്നു.....

2010 മാര്‍ച്ച് മാസത്തില്‍ ഓഫീസില്‍ നിന്ന് അവധി എടുത്ത് ഒരു അത്യാവശ്യ സംഗതിക്ക് വേണ്ടി ദുബൈയില്‍ ദേരയില്‍ അബ്ദുല്ലകയുടെ ഫ്ലാറ്റില്‍ താമസമാക്കി… ഞങ്ങള്‍ നാലു പേര്‍… ഡോക്ടര്‍ അന്‍വര്‍ ഹുസൈന്‍, എം. എം. അക്ബര്‍, ഇക്കാക്ക നിഷാദ് പിന്നെ ഞാനും… . ഒരു വനവാസം പോലെ. അപൂര്വ്വമായേ പുറത്തിറങ്ങൂ...എല്ലാ ദിവസവും പതിവുപോലെ ശരീഫ്ക വരും...കൃത്യ സമയത്ത് ശരീഫ്ക ഭക്ഷണവുമായി എത്തും...ആരെയും കാണാന്‍ പുറത്ത്‌ പോകേണ്ടിയിരുന്നില്ല...എല്ലാവരും നമ്മളെ തേടിയെത്തും..സമദിക്ക,മാസലടോശയുമായി ബൈജുക്ക, വെല്ക്കം അശ്രഫ്ക, അമ്മാവന്‍ അബ്ദുസ്സലാം മൌലവി തുടങ്ങിയവര്‍ പതിവ് സന്ദര്ശംകര്‍ ആയിരുന്നു...കൂട്ടത്തില്‍ എത്തേണ്ട ആളായിരുന്നു സകരിയ്യക്ക....പക്ഷെ എത്തില്ല...എന്നാല്‍ എന്നും വിളിക്കും...ഒരുപാട് തവണ...നേരിട്ട് വരാത്തതില്‍ ഉള്ള ആവലാതി എന്നും പറയും...

ഒരു ദിവസം ഉറങ്ങാന്‍ കിടക്കുമ്പോള്‍ രാത്രി മൂന്നു മണി കഴിഞ്ഞിരുന്നു. അത്യാവശ്യമായി സകരിയ്യക വിളിച്ചു പറഞ്ഞ ഒരു വര്ക്ക് ചെയ്തു തീര്ത്തു ഉറങ്ങാന്‍ നില്കുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു..സാകരിയ്യക്ക കൂര്ക്കം വലിച്ചു ഉറങ്ങുകയായിരിക്കും...പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പേ ഫോണ്‍ റിംഗ് ചെയ്തു...

സകരിയ്യക്ക!!!!

ഞങ്ങള്ക്ക് പണി തന്നു നിങ്ങള്‍ ഉറങ്ങി എന്ന് വിചാരിച്ചു.....

സകരിയ്യക്ക കഥ പറഞ്ഞു തുടങ്ങി...ഒരാള്‍ വെള്ളത്തില്‍ വീണു...മുങ്ങിത്താണ് കൊണ്ടിരിക്കുന്ന അയാള്‍ പ്രാണരക്ഷാര്ത്ഥം നിലവിളിച്ചു... ആരും കേട്ടില്ല...അയാള്‍ ഒന്ന് മുങ്ങി...വീണ്ടും പൊങ്ങി...വീണ്ടും മുങ്ങിയപ്പോള്‍ അയാളുടെ കയ്യില്‍ എന്തോ തടഞ്ഞു..നോക്കുമ്പോള്‍ ഒരു മീന്‍...ആ മീനിനെ അയാള്‍ പൊക്കി കരയിലെക്കെരിഞ്ഞുകൊണ്ട് പറഞ്ഞുവത്രേ.."മീനെ ഞാന്‍ ഏതായാലും മരിക്കുകയാണ്..നീയെന്കിലും ഒന്ന് പോയി രക്ഷപ്പെട്.....”

എന്റെ ഉറക്കം പോയിട്ട് കുറെ ദിവസമായി എന്ന് മറുപടിയും പറഞ്ഞു..


(ശരീഫ്ക, സകരിയ്യക,ഡോക്ടര്‍,അക്ബര്‍ക,നിയാസ്‌)

ഇരുന്നു ചിരിക്കുക അല്ലാതെ മറ്റു വഴി ഒന്നും ഇല്ലായിരുന്നു....

ഒരുപാട് കഥകള്‍ സകരിയ്യക്ക പറഞ്ഞു..മുന്പ് കേള്കാത്ത കഥകള്‍...ഓരോ സാഹചര്യങ്ങള്‍ വരുമ്പോള്‍ ഒരു എന്സിക്ലോപെഡിയ തുറക്കുന്നത് പോലെ...പലതും നര്മ്മ്ത്തില്‍ ചാലിച്ചടാണെന്കിലും സാഹചര്യത്തിന് യോജിക്കുന്നതായിരുന്നു.....

Thursday, June 24, 2010

പറയാന്‍ ബാക്കി വെച്ചത്

ചില കാര്യങ്ങള്‍ അങ്ങനെയാണ്. പറയണം എന്ന് കരുതിയാലും അപാരമായ ധൈര്യം നമ്മെ അതിനു സമ്മതിക്കാറില്ല. എത്രയോ സമയത്ത് തരിച്ചു നിന്ന് പോയിട്ടുണ്ട്. പക്ഷെ എന്ത് ചെയ്യാനാ എന്റെ ധൈര്യം അപാരമായിരുന്നു. പിന്നെ പണ്ടേ കൈ മുതലായുള്ള ക്ഷമയും. ഇത് രണ്ടും കൈമുതലയുണ്ടായപ്പോള്‍ ഞാന്‍ മൌനം പാലിച്ചു.. "മൌനം വിദ്വാന് ഭൂഷണം".

2000 നു ശേഷം ഞാന്‍ ഗള്‍ഫില്‍ യാത്ര പോകുന്ന അടുത്ത കുടുംബക്കാരുടെ പെട്ടി കെട്ടി എയര്‍പോര്‍ട്ടില്‍ യാത്ര അയക്കാന്‍ നൈപുണ്യം നേടിയിരുന്നു. ജോലിക്ക് പോകുന്നവര്‍, ഹജ്ജിനു പോകുന്നവര്‍, അങ്ങനെ പല ആവശ്യങ്ങള്‍ക് വേണ്ടി പോകുന്നവര്‍ക്കുള്ള ഈ ഒത്താശ ചെയുന്നതില്‍ ഒരു വലിയ സാമര്‍ത്ഥ്യം ഉണ്ടായിരുന്നു...

ഒരു ദിവസം ഉമ്മ പറഞ്ഞു...ഇന്ന് നിന്റെ എളാപ്പ വരുന്നുണ്ട്..നിന്റെ ഉപ്പാനേ എളാപ്പ വിളിച്ചിരുന്നു... ഓ.എയര്‍പോര്‍ട്ടില്‍ പോകണമല്ലോ...ഞാന്‍ തയാറായി...എല്ലാവരെയും കൊണ്ട് ഐര്പോര്‍തിലെത്തി..ഒരു ബറ്റാലിയന്‍ ഉണ്ട..പ്രിയതമനെ മൂന്നു വര്‍ഷത്തിനു ശേഷം കാണാനുള്ള കൊതിയില്‍ എളാമ മുന്നില്‍, ബാപ്പാന്റെ വരവും കാത്ത് മക്കള്‍, പിന്നെ എന്റെ ഉപ്പ, സഹോദരങ്ങള്‍..വിമാനം ഇറങ്ങിയതായി ഡിസ്പ്ലേ വന്നു..ആദ്യം കണ്ടത്‌ ഞാന്‍..വിവരം ഞാനെല്ലവരെയും അറിയിച്ചു. ഇവന്‍ ഒരു സംഗതി ആണല്ലോ എന്നാ മട്ടില്‍ പിന്നെ എല്ലാവരും ഞാന്‍ ചെയുന്നത് നോക്കി നിന്നു.. ഞാന്‍ കുറെ തെക്കോട്ടും വടകൊട്ടും നടന്നു.. കൂടെ പഠിച്ചിരുന്ന ഒരുതന്‍ എയര്‍ ഇന്ത്യ യില്‍ ജോലി ചെയ്തിരുന്നു. അവന്‍ പുറത്ത്‌ വന്നു. അവനോടു ഇങ്ങനെ ഒരു ആള്‍ ഉണ്ടോ ന്നു നോക്കി വരാന്‍ പറഞ്ഞു.

ചുരുക്കി പറഞ്ഞാല്‍ രണ്ടു മനിക്കൂരിനു ശേഷം എളാപ്പ പുറത്തിറങ്ങി..എളാപ്പാ... എന്ത് പററി ..മനുഷ്യന്‍ കാത്തിരുന്നു മുഷിഞ്ഞു..എന്ത് പറയാനാ ഒരു നക്കി എമിഗ്രറേഷന്‍..ലോകത്ത്‌ എവിടേം ഇത് ഉണ്ടാകില്ല..ലോകം കാണാത്ത ഞാന്‍ ഒരു നോട്ടം നോക്കി..ഹും വലിയ വര്‍ത്താനം പറയുന്നു...ഞാന്‍ അങ്ങ് ക്ഷമിച്ചു...നമ്മുടെ വിലപെട്ട ഒന്നോന്ന്നര മണിക്കൂര്‍ പോയികിട്ടി..

പിന്നെ എയര്‍പോര്‍ട്ടില്‍ ആരെയെങ്കിലും എടുക്കാന്‍ പോയാല്‍ ഇതേ അവസ്ഥ..എമിഗ്രറേഷെനെ തിന്നുന്നു...

മറ്റൊരിക്കല്‍.......

രാത്രി വൈകി യാണ് വീട്ടില്‍ എത്തിയത്. എന്നെയും കാത്തു വല്യുമ സിറ്റ് ഔട്ടില്‍ ഇരിക്കുന്നുണ്ട്...വീട്ടില്‍ എത്തിയതും എന്റെ മൊബൈല്‍ റിംഗ് ചെയ്തു..അന്ന് ഞാന്‍ ഒരു സംഭവമായിരുന്നു. മൊബൈല്‍ ലില്‍ എനിക്ക് ഒരു ദിവസം എത്രയാ വിളികള്‍..ഈ വിളി അല്പം ദൂരെ നിന്നായിരുന്നു. ബഹ്ൈറനില്‍ നിന്ന്. എന്റെ ജേഷ്ഠ സുഹ്ര്ത്ത് സുബൈര്‍ പീടിയേക്കല്‍ ആണ്...എന്നോടുള്ള സര്‍വ്വ ആദരവും നില നിര്‍ത്തി അവന്‍ പറഞ്ഞു ..മാക്കാനെ ഇക്കാകയാ...ഞാന്‍ നാളെ വെളുപ്പിന് എയര്‍ പോര്‍ട്ടില്‍ എത്തും... നീ വരുമല്ലോ അല്ലെ..?സാധനം ഒന്നും ഇല്ല.. കയ്യും വീശി ആണ് വരുന്നത്..ഹാവൂ സമാധാനം ആയി...ബൈക്ക്‌ മതി..

ഉമ്മാ..രാവിലെ ചായക്ക്‌ ഒരാള്‍ അധികം ഉണ്ടാകും...ഉമ്മ ഹാപ്പി ആണ്..ഉമ്മയും ബാപയും അങ്ങനെ ആയിരുന്നു... ഭക്ഷണത്തിന് ഒരാള്‍ അധികം ഉണ്ട എന്ന് പറഞ്ഞാല്‍ നിറഞ്ഞ സന്തോഷം..

ഞാന്‍ സുബിഹി നമസ്കരിച് എന്റെ കൈനടിക്‌ ഹോണ്ട എടുത്ത് എയര്‍പോര്‍ട്ടില്‍ പോയി..വളരെ വൈകിയിട്ടും ആളെ കാണുന്നില്ല. വിളി വന്നിരുന്നു. ഫ്ലൈറ്റ് ഇറന്ങ്ങിട്റ്റ് ഒരു രണ്ടു മണിക്കൂര്‍ ആയി...ഒടുവില്‍ ആളെത്തി...കോട്ടും സ്യുട്ടും ഇട്ടു ഒരു വലിയ കാര്‍ട്ടൂന്‍ പെട്ടിയും ഹാന്‍ഡ്‌ ബാഗും തള്ളി ഇക്കാക്ക എത്തി..പടച്ചോനെ ഇനി ഇപ്പോള്‍ എന്താ ചെയ്യുക..ഈ പെട്ടി എന്താക്കും..അപ്രദീക്ഷിതമായി ആരോ കൊണ്ടുകൊടുത്ത അല്പം സാധനങ്ങള്‍ പെട്ടിയില്‍ ആക്കി പോന്നതാ.. ഒടുവില്‍ തീരുമാനം ആയി. ഹാന്‍ഡ്‌ ബാഗ് മുന്നില്‍ വെച്ച് സുബൈര്ക കോട്ടും സ്യുട്ടും ഇട്ടു ബൈക്ക്‌ ഓടിക്കും..കാര്‍ട്ടൂണ്‍ തലയില്‍ വെച്ച് ഞാന്‍ പിറകില്‍ ഇരിക്കും...വണ്ടി നീങ്ങി..അനെകായിരങ്ങളെ സാക്ഷി നിര്‍ത്തി മോങ്ങതെക്ക്‌...ഞാന്‍ ചോദിച്ചു..വിമാനം ഇറന്ഗീട്ടും എന്തേ വൈകി..? നേരത്തെ വന്നാല്‍ ഈ പോക്ക്‌ ആരും കാണൂലായിരുന്നു..ഒന്നും പറയണ്ടാ..മുടിഞ ഒരു എമിഗ്രെഷന്‍ ....

ഇങ്ങനെ എത്രയോ പേര്‍ ആണയിട്ടു പറഞ്ഞിട്ടുണ്ട്..എമിഗ്രെഷന്‍ കടമ്പയെ കുറിച്ച്..

ഒടുവില്‍ ഞാനും പ്രവാസിയായി..ഈ എമിഗ്രെഷന്റെ ചൂട് ആറു തവണ അനുഭവിച്ചു കോഴിക്കോട്‌ എയര്‍പോര്‍ട്ടില്‍...പണ്ട് എല്ലാവരെയും മനസ്സില്‍ ഒന്ന് പിരുപിരുതത്തിനു കിട്ടിയ ശിക്ഷ..നമ്മുടെ പതിവ് ആയുദമായ ക്ഷമ കയ്യില്‍ എടുക്കും..വേറെ ഒന്നും ഇല്ലല്ലോ..!

എന്നാല്‍ അവസാന യാത്രബഹു രസമായി. 2010 മെയ്‌ രണ്ടിന് പുലര്‍ച്ചെ മൂന്നര മണിക്ക് എമിരേറ്റ്സ് വിമാനത്തില്‍ ആയിരുന്നു ദുബായ് യില്‍ നിന്നും യാത്ര. ഡ്യൂട്ടി ഫ്രീയില്‍ നിന്ന് സാധനം വാങ്ങി വിമാനത്തില്‍ എത്തിയപ്പോഴേക്കും എല്ലാവരും കയറി കഴിഞ്ഞിരുന്നു. എന്നെ കണ്ട മാത്രയില്‍ ആ സുന്ദരി പറഞ്ഞു ...ഗുഡ് മോര്‍ണിംഗ് സര്‍.. ഞാനും വിട്ടുകൊടുത്തില്ല...വെരി ഗുഡ് മോര്‍ണിംഗ്...എന്തോ അവള്‍ എന്റെ സീറ്റ്‌ ബിസിനസ്‌ ക്ലാസ്സില്‍ അപ്ഗ്രടെ ചെയ്തു.. അങ്ങനെ രാജകീയ സ്റ്റൈലില്‍ കോഴിക്കോടെത്തി.. ബിസിനസ്‌ ക്ലാസ്സ്‌ യാത്രക്കാര്‍ ആദ്യം ഇറങ്ങും... ഞാന്‍ ഓടി വാതിലില്‍ നിന്നു. ഡോര്‍ തുറന്നതും എമിഗ്രറേശനിലെക്ക് കുതിച്ചു. പടച്ചോനെ ചതിച്ചു..മുന്നില്‍ ഒരു നീണ്ട വരി. രണ്ടേ രണ്ടു ഓഫീസര്‍മാറ് ഇരുന്നു കുത്തുന്നു. ഉപ്പയെ വിളിച്ചു. ഒന്‍പതു മണി..പത്തു മണി..പതിനൊന്നു മണി..രക്ഷ ഇല്ല...അതിനിടയില്‍ അല്പം പ്രായം ചെന്ന ഒരു ശബ്ദം എന്റെ മുന്നില്‍ നിന്നും പൊങ്ങി..അന്‍പതിനു മുകളില്‍ പ്രായം ഉള്ള ആ മനുഷ്യന്‍ സൌദിയില്‍ നിന്നും മൂന്നു വര്‍ഷത്തിനു ശേഷം നാട്ടില്‍ വന്നതാണ്...തന്റെ മുന്നില്‍ ഉള്ള എമിഗ്രേഷന്‍ ഓഫീസിരുടെ മുഖത്തു നോക്കി അയാള്‍ ചോദിച്ചു.."എടാ നീ എന്താ കളളുകുടിചിട്ടുണ്ടോ.. ? നിന്റെ കുത്ത് കാണുമ്പോള്‍ നിനക്കെന്തെങ്ങിലും തരാന്‍ തോന്നും" ഞാന്‍ പറഞ്ഞു ...അടിപൊളി...അയാള്‍ സംസാരിച്ചു തുടങ്ങി.."ഞാന്‍ മൂന്ന് കൊല്ലത്തിനു ശേഷം വരികയാ..ആരാന്റെ നാട്ടില്‍ ഈ ഇടങ്ങറൊന്നും ഇല്ല..അവനവന്റെ നാട്ടില്‍ ഈ നായിക്കള്‍ക്ക് എന്താ ഇങ്ങനെ ഒരു കോലം." ജനം ആര്‍പ്പ് വിളിയോടെ കയ്യടിച്ചു..ഞാനും...ചെയ്തത് തെറ്റോ ശരിയോ എന്നൊന്നും എനിക്കറിയില്ലായിരു‍ന്നു. ആരൊക്കെയോ പറയാന്‍ ബാക്കി വെച്ചത് അയാള്‍ പറഞ്ഞു. ഒന്നുമില്ലെങ്ങിലും അതെങ്കിലും ഒരാള്‍ പറഞ്ഞല്ലോ..

എന്ത് കാര്യം... മേപ്പടിയാന്‍ പഴയത് പോലെ കുത്തികൊണ്ടേ ഇരുന്നു... പുറത്തിറങ്ങുമ്പോള്‍ ഒരുമണിയോടടുതിരുന്നു..

മൂന്നു ദിവസങ്ങള്‍ക്ക് ശേഷം എന്നെപ്പോലെ തന്നെ വന്ന ജേഷ്ടന്‍ നിഷാദ് നോട് ചോദിച്ചു..എമിഗ്രറേന്‍ എപ്പടി..അവന്‍ പരഞ്ഞു..ഈ എയര്‍പോര്‍ട്ട് തലിപൊളിക്കണം.............. ആഹ സന്തോഷമായി........

ഇതിനോടകം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയിട്റ്റ്‌ അന്തസ്സായി വീട്ടില്‍ എത്താന്‍ കഴിഞ്ഞവര്‍ എത്രയുണ്ടാകോ..? ആരെങ്ങിലും ഉണ്ടെങ്കില്‍ അവര്‍ ഭാഗ്യവാന്മാര്‍ ആണ്...

ദിവസങ്ങള്‍ക്ക് മുന്പ്‌ രണ്ടു വാര്‍ത്തകള്‍ കേട്ടപ്പോള്‍ എനിക്ക് എന്റെ മനസ്സില്‍ തോന്നിയ വികാരങ്ങള്‍ കുത്തികുറിച്ചതാണിവിടെ..

:-)കണ്ണൂര്‍ എയര്‍പോര്‍ട്ട് വരുന്നു....അതിന്റെ കോലം ഇതാകുമോ..??

:-)എയര്‍ പോര്‍ട്ടില്‍ ബഹളം ഉണ്ടാക്കുന്ന യാത്രക്കാരെ നേരിടാന്‍ ഐര്പോര്‍ടിനകത്‌ പോലീസിനെ നിയോഗിക്കും....
പോലീസുകരാ ഒരിക്കലെങ്ങിലും വിദേശതു പോയി വീണ്ടും കോഴിക്കൊടിറങ്ങിയാല്‍ നിങ്ങള്‍ക്കും മനസ്സിലാവും.... എമിഗ്രേശന്‍ കടക്കാന്‍ വരി നില്‍കുന്നവന്റെ വിചാര വികാരങ്ങള്‍...

ഞങ്ങളും മനുഷ്യരാണ്. നിങ്ങള്‍ക് വേണ്ടി പിറന്ന മണ്ണ് വിട്ടു അന്യനാട്ടില്‍ ചേക്കേറാന്‍ നിര്‍ബണ്ടിക്കപ്പെട്ടവര്‍...

എന്റെ പിതാവിനോളം പ്രായമുള്ള ആ മനുഷ്യന്‍ കാണിച്ച ധൈര്യം അയാള്‍ക്ക്‌ മാത്രമേ ഉണ്ടയികാണൂ..പലരും 'പറയാന്‍ ബാക്കി വെച്ചത്' അയാള്‍ പറഞ്ഞല്ലോ..!!!!

Monday, June 21, 2010

മരണം ക്ഷണിക്കാതെ വരുന്ന അതിഥിയോ ....??

മരണം ... ജനിച്ചവര്കൊക്കെ അനിവാര്യമാണ്...ഓരോ വേര്പാടും പലരുടെയും ജീവിതത്തില്‍ പല വിള്ളലുകളും വരുത്തി വെച്ചേക്കാം... വേണ്ടപെട്ടവരുടെ വിയോഗത്തോടെ പലരുടെയും ജീവിതത്തില്‍ നികത്താന്‍ പറ്റാത്ത പല വിടവും ഉണ്ടായിരുന്നെക്കാം.... എന്തൊക്കെയായാലും ചില മരണങ്ങള്‍ നമ്മെ അല്പമെങ്കിലും ഇരുത്തി ചിന്ടിപ്പിക്കില്ലേ..???
ഓരോ മരണവും കാണുമ്പോള്‍ ഞാനും ചിന്ടികാരുനദ്‌ ..ഒരു നാള്‍ ഞാനും ചലനമറ്റവനകുമെന്നു..

ഇന്നലെ ഓഫീസ് കഴിഞ്ഞു അല്മാനാരില്‍ എത്തി. പതിവ്‌ ജോലികള്‍ ചെയ്തു തീര്കാനുള്ള വ്യഗ്രതയില്‍ ആയിരുന്നു..മഗ്രിബു കഴിഞ്ഞു ഇഷ നമസ്കരികുന്നടിനിടയില്‍ ഭക്ഷണം കഴിക്കാം എന്നാ ലക്ഷ്യത്തോടെ ഗഫൂര്ക്കയുടെ അടുത്തെത്തി.. അകത്തു ഒരു അറബി സംസാരം .. ഷെയ്ഖ് ആരാ....അദ്ദേഹം നമ്മുടെ.....ആണ്. ഒരു മയ്യത്ത്‌ നമസ്കാരം ഉണ്ട..ഇഷ കഴിഞ്ഞാണ്.അതിനു വന്നതാ.. ഇവിടുത്തെ പള്ളിയില്‍ നീ നമസ്കരിക്കണം...

ഞങ്ങള്‍ സ്ഥിരമായി നമസ്കരിക്കാറുള്ള പള്ളിയില്‍ എന്നും കാണുന്ന മുഖം..എപ്പോഴും ഒരു ചെറിയ കുട്ടിയുടെ കൈ പിടിച് അയാള്‍ വരുന്നത് കാണാറുണ്ട്. വെളുത്ത ശരീരം ഉള്ള, താടി വെച്ച ഒരു ചെറുപ്പക്കാരന്‍..പള്ളിയിലെ ഇമാം പുറത്ത്‌ പോയാല്‍ വല്ലപോഴും ഇമാം നില്കാറുള്ള മനുഷ്യന്‍. ഇന്നലില്ലഹ്...അദ്ധേഹവും മരണപ്പെട്ടു...

എല്ലാവരും മയ്യത്ത്‌ നമസ്കരിക്കാന്‍ പോയി. ഇഷാ നമസ്കാരം കഴിഞ്ഞു ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ഗഫൂര്ക്ക വീണ്ടും വന്നു... വാ പോകാം മയ്യത്ത്‌ എത്തിയിട്ടില്ലായിരുന്നു. പത്തു മണിയാകും. അല്ഖൂസ് മഖ്ബറയില്‍ മയ്യതും, കാത്തു നിന്ന്.
രാത്രി വൈകി പതിനോന്നു മണിക്ക് മയ്യത്ത്‌ വന്നു. അവിടെ ചെന്ന് നിന്നപ്പോള്‍ ആകെ ഒരു മരവിപ്പ്‌ ആയിരുന്നു. ഇരുപതെഴ് വയസ്സ് പ്രായം ഉള്ള സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ മരണപീടിരിക്കുന്നു..മയ്യത്ത്‌ നമസ്കരിച്ചു പരേതന്റെ പിതാവിനെ ഹസ്തദാനം ചെയ്തു...ചിരിച്ചു കൊണ്ട അയാള്‍ പറഞ്ഞു ..ജ സാ ക ല്ലാഹ് ...പിന്നെ മറമടാന്‍ വേണ്ടി നടന്നു. അറബിയില്‍ ആ പിതാവ്‌ കൂടെ നടന്ന ആളോട് പറയുന്നുണ്ടായിരുന്നു... "അവന്റെ സമയം വന്നു... അവന്‍ പോയി.."

നമസ്കാരം കഴിഞ്ഞു മടങ്ങുമ്പോള്‍ അവിടെ ഒരു പാട് ഖബറുകള്‍ കുഴിച്ചു വെച്ചത് കണ്ടു.. ഗഫൂര്ക്കോ പറഞ്ഞു..ഇതെല്ലാം ആരെയാണാവോ കാത്തിരിക്കുന്നത്....

പ്രവാസത്തിന്റെ നിഴല്‍ പേറി നടക്കുന്നതിനിടയില്‍ കൊഴിഞ്ഞു പോയ ഒരുപാട് ജന്മങ്ങള്‍ അന്തിയുറങ്ങുന്ന ആ മണ്ണ് ഞാന്‍ അങ്ങനെ കണ്ടു..പലപ്പോഴും അതിനു മുന്നിലൂടെ യാത്ര ചെയ്തിട്ടുണ്ടയിരുഉനു.. പലവുരു ഉറ്റവരെ അന്ത്യത്രയാക്കാന്‍ വന്ന സ്വദേശികളുടെയും വിദേശികളുടെയും വിങ്ങുന്ന മുഖം അവിടെ കണ്ടിട്ടുമുണ്ട്...ഒരിക്കല്‍ എന്റെ ഡ്രൈവര്‍ വാരിസ് ഖാന്‍ ഒരു പാകിസ്താനി മരണപെട്ട സമയത്ത് എന്നോട് പറഞ്ഞു...നിയാസ്‌ ..മരണപ്പെടുന്നവര്‍ അവരുടെ മരണനവുമായി നടന്നു നീങ്ങും. അവരെ ആശ്രയിച്ചു ജീവിച്ചിരുന്ന ഒരുപാട് ജന്മങ്ങള്‍ എന്ത് ചെയ്യും...എല്ലാം അല്ലാഹുവിന്റെ തീരുമാനം...

ഞാന്‍ മരിച്ചു കിടന്ന രംഗം ആലോചിച്ചു പോയി...മരണപെട്ട ആ മനുഷ്യന്റെ കൈ പിടിച്ചു വന്നിരുന്ന ആ പിഞ്ചു കുഞ്ഞിന്റെ മുഖം ഞാന്‍ ആലോചിച്ചു....എന്റെ ബാപ്പ മരിക്കുവോളം അവരെ നോക്കിയിരുന്ന വല്യുമ്മ... പിന്നെ ബാപ്പയുടെ സ്മ്ര്തികളില്‍ ഇന്നും ജീവിക്കുന്നു...എന്റെ ബാല്യത്തിന്റെ ആരംഭത്തില്‍ ഉമ്മയുടെ ജെഷ്ടതിയുടെ ഭര്ത്താ വ് മരണപ്പെടുന്നത് (എന്‍. പി) ഞാന്‍ എന്റെ കണ്ണ് കൊണ്ട കണ്ടിടുണ്ട്..പിന്നെ ഉമ്മു ആ മക്കളെ വളര്ത്തി...ജീവിച്ചിരിക്കുന്ന സമയത്ത് തന്റെ മൂത്ത മകളുടെ കല്യാണം നാടന്നു കാണാന്‍ ആഗ്രഹിച്ചിരുന്ന അളിയന്ക യുടെ മുഖം ഇപ്പോഴും ഓര്മ്മ യിലുണ്ട്..കല്യാണം കഴിഞ്ഞു മക്കളായി എല്ലാവരും ഒരുമിച്ചു കൂടാ രുന്ദ്‌ ....കൂടെ പടിച്ച ഒരു പെന്‍ കുട്ടി കല്യാണം കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ ബ്ലഡ്‌ കാന്‍സര്‍ വന്നു മരിച്ചു.. എത്രയെത്ര മുഖങ്ങള്‍ ....ജീവിതം കരുപ്പിടിക്കുന്നതിനു മുമ്പേ കൊഴിഞ്ഞു പോയവര്‍..

നമ്മള്ക് സന്കടപെടാം...ഗഫൂര്ക്ക ഓര്മ്മപ്പെടുത്തിയത് ഒരു വലിയ സത്യമാണ്....മരണം അവര്ക്ക് ‌ അനുഗ്രഹമായ സമയത്ത് അവരെ തേടിയെത്തി....നമുക്ക്‌ നമ്മെ കുറിച് ബോധം വേണമെങ്ങില്‍ ഇടക്കിടക്ക്‌ നാം ശ്മശാനങ്ങള്‍ സന്ദര്ഷിക്കെണ്ടിയിരിക്കുന്നു.....നിങ്ങള്‍ ഒര്മാപ്പെടുതിയത് തീര്ത്തും ശരിയാണ് ഗഫൂര്ക..

"ശ്മശാനങ്ങള്‍ സന്ദര്ശികക്കുന്നത് വരേയ്ക്കും പരസ്പരം പെരുമ നടിക്കല്‍ നിങ്ങലെ അശ്രദ്ധയില്‍ ആകിയിരിക്കുന്നു..."

Sunday, June 20, 2010

ജ്വലിക്കുന്ന ഓര്മ്മകള്‍

വെള്ളിയാഴ്ചയായിരുന്നു. തലേന്നു രാത്രി മൂന്നു മണിവരെ വോളിബാള്‍ കളിച്ചതിനാല്‍ നന്നേ ക്ഷീണിച്ചിരുന്നു. സുബിഹി നമസ്കാരം കഴിഞ്ഞു വീണ്ടും ഉറങ്ങി. ഉണരാന്‍ വൈകി... 8 മണിക്ക് എണീട്ട് ഒരു ഗ്ലാസ്‌ ചായ എടുത്ത് നാട്ടിലേക്ക് വിളിച്ചു. ഉമ്മയായിരുന്നു മനസ്സില്‍..

ഉമ്മ .... എന്റെ ഉമ്മയുടെ ഉമ്മ. ..വല്യുമ്മ…. ജീവിതത്തിന്റെ ഭൂരിഭാഗവും ഞാന്‍ ഉമ്മയുടെ അടുത്താണ് വളര്ന്നത്. അതുകൊണ്ട് തന്നെ എന്റെ ഉമ്മയോടുള്ള അതെ അടുപ്പം വല്ലിമ്മയോടും ഉണ്ട്. ഫോണ്‍ എടുത്തു. .സംസാരിച്ചു തുടങ്ങി. പ്രായാധിക്യം ഉമ്മയുടെ സംസാരത്തിനും ബാധിച്ചിരുന്നു. മെയ്‌ 28 നു ഉമ്മയോട് യാത്ര പറഞ്ഞു ദുബൈയിലേക്ക് വരുമ്പോള്‍ ഉമ്മ ഓര്‍മിപ്പിച്ചിരുന്നു, ബാപ്പ മരിച്ചപ്പോള്‍ നിങ്ങള്‍ മൂന്നുപേരും അടുത്തുണ്ടായിരുന്നു. ഞാന്‍ മരിക്കുമ്പോള്‍ നിങ്ങള്‍ മൂന്നുപേരും ദുബൈയില്‍ തന്നെ ആയിരിക്കും...? സന്കടം വന്നെങ്കിലും ഞാന്‍ പറഞ്ഞു. നിങ്ങള്‍ ജീവിച്ചിരിക്കെ ഞാന്‍ മരിച്ചാലോ..?? എവിടെയായാലും ഉമ്മയെ വിളിക്കണം,..പ്രാര്‍ത്ഥിക്കണം... ആ ഓര്‍മ്മപ്പെടുത്തല്‍ ഓര്‍ത്തു വിളിച്ചതാണ്.. .സംസാരത്തിനിടയില്‍ ഉമ്മ പറഞ്ഞു..ബാപ്പ മരിച്ചിട്ട് അഞ്ചു വര്ഷം കഴിഞ്ഞു..

ഞാന്‍ കുറെ ഇരുന്നാലോചിച്ചു ..ബാപ്പ...ഉമ്മയുടെ ബാപ്പ. എന്റെ ജന്മനാടായ മോങ്ങതുകാര്ക്ക് ‌ മുഴുവന്‍ആദരണീയനായ മമ്മോട്ടി മൊല്ലാക്ക . ബാപ്പയുമൊത്തുള്ള എന്റെ ജീവിതത്തിന്റെ തുടക്കത്തെ കുറിച് എനിക്ക് ക്ര്ത്യമായ ഓര്മ്മ ഇല്ല. . ഒരു സ്ലേറ്റും പെന്‍സിലും, മരത്തിന്റെ ചട്ടയുള്ള സ്ലേറ്റില്‍ ‘നിയാസ്‌ . വി ‘ എന്നെഴുതിരുന്നു. ഒരു വെള്ള കട്ടി പെന്സി്ല്‍ . .ഇതു രണ്ടും ഒരു കവറിലാക്കി എന്റെ കയ്യില്‍ തന്ന നിമിഷം ഞാന്‍ ഓര്ക്കുന്നു. എന്റെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ തുടക്കം അതായിരിക്കണം. വെള്ള ചോക്ക കൊണ്ട് അറബി അക്ഷരങ്ങള്‍ സ്ലേറ്റില്‍ എഴുതി തന്ന ദിവസങ്ങള്‍ ഓര്‍മ്മയിലുണ്ട്..അതി രാവിലെ 6.45 നു ആകാശവാണിയില്‍ നിന്നുള്ള പ്രധാന വാര്ത്ത ‍ വായിക്കുമ്പോള്‍ ഞങ്ങള്‍ ചായ കുടിക്കും. ബാപ്പ ബിസ്മി ഉറക്കെ ചൊല്ലും. ഞാന്‍ ചൊല്ലാന്‍ മറന്നാല്‍ ചൂരല്‍ കൊണ്ട് അടി തരും. മറന്നു ഇടതു കൈ കൊണ്ട് കഴിച്ചാലും അടി. ഇടത്തെ കൈ ഇരു കാലുകള്ക്കിടയിലും തിരുകി വലത്തേ കൈ കൊണ്ട് ചായ കുടിച്ച ആ ദിവസങ്ങള്‍ ഇന്നും ഒര്കുന്നു. ചായ കുടി കഴിഞ് ബാപ്പയുടെ പുറകില്‍ മദ്രസയിലെക്ക്. ബാപ്പ മുന്നില്‍..പിറകെ അമ്മാവന്റെ മകന്‍ നസീഫും . മദ്രസയില്‍ ഒന്നാം ക്ലാസിലെ ഒന്നാം ബെഞ്ചില്‍. .മദ്രസ വിട്ടാല്‍ ബാപ്പയുടെ കൂടെ മടങ്ങും. വീട്ടിലെത്തുമ്പോള്‍ കഞ്ഞി തയ്യാറാക്കി ഉമ്മ കാത്തിരിക്കുന്നുണ്ടാകും. ഇടത്തെ കൈ ഇരു കാലിനുള്ളിലും ആയിരിക്കും. കഞ്ഞി കുടി കഴിഞ്ഞു ബാപ്പ മൂത്ത പെങ്ങളുടെ (അമ്മായി) അടുതു പോകും. അവിടെ നിന്ന് ചന്ദ്രിക വായിക്കും. തിരിച്ചു വന്നു ബാപ്പ പള്ളിയില്‍ പോകും. വഴിയില്‍ എന്നെ നഴ്സറിയില്‍ ആക്കും.

നഴ്സറി പ്രായം കഴിഞ്ഞപ്പോള്‍ വടക്കാങ്ങര സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു . മൂന്ന് വര്ഷം. 1993 ല ഉപ്പ ഗള്ഫില്‍ പോയി. അങ്ങനെ ഞാന്‍ വീണ്ടും ബാപ്പയുടെ അടുത്തെതീ. മോങ്ങം സ്കൂളിലേക്കുള്ള യാത്ര. മാനു, ഷെമി ഞാന്‍.. മൂന്നുപേരും ഒരുമിച്ചായിരുന്നു യാത്ര. ഉച്ചക്ക് ഞാന്‍ ചോറിനു വീട്ടില്‍ പോരും. ചോറ് തിന്നു ബാപ്പക്കുള്ള ചോറുമായി പള്ളിയില്‍ പോകും. ബാപ്പ എന്നെ കാത്ത്‌ നില്കുന്നുണ്ടാകും. എന്നെ വുദു എടുപ്പിക്കും. ഞാന്‍ നമസ്കരിക്കുന്നത് നോക്കി നില്കും. നമസ്കാരം കഴിഞ്ഞു ബാപ്പക്കുള്ള പ്ലേറ്റ് കഴുകി കൊടുത്ത് ഞാന്‍ സ്കൂളില്‍ പോകും. സ്കൂള്‍ വിട്ടാല്‍ വീട്ടിലെതും. ബാപ്പ അസര്‍ നമസ്കരിച് മീന്‍ വാങ്ങി വീട്ടില്‍ എത്തിയിട്ടുണ്ടാകും. ഒരുമിച്ച് ചായ കുടിക്കും. ഞാന്‍ കളിക്കാന്‍ പോകും. മഗ്രിബ് നമസ്കാരത്തിന് പള്ളിയില്‍ എത്തണം . മഗ്രിബ് കഴിഞ്ഞു വീട്ടില്‍ എത്തി പഠിത്തം കഴിഞ്ഞു വീണ്ടും ഇഷ നമസ്കരിക്കാന്‍ പള്ളിയില്‍. ഇഷ കഴിഞ്ഞു ബാപ്പയുടെ കൂടെ ഓട്ടോയില്‍ വീട്ടിലെക്ക് മടങ്ങും. എട്ടാം ക്ലാസ്സില്‍ കൊട്ടുക്കര സ്കൂളില്‍ ചേര്ന്നു . സ്കൂളില്‍ പോകുമ്പോള്‍ ബാപ്പ ഒരു രൂപ തരും. ബസ്‌ പൈസ.

1999 ല്‍ ഉപ്പ ഗള്ഫ് നിര്ത്തി വരുന്നത് വരെ ഈ സഹവാസം തുടര്ന്നു. എല്ലാ വെള്ളിയാഴ്ചയും മോങ്ങത്തെ വലിയ ജുമാ പള്ളിയില്‍ പോകും. ബാപ്പ അവിടെ നിന്ന് സുന്നത്ത്‌ നമസ്കരിക്കും. ബാപ്പയുടെ വേണ്ടപെട്ടവരുടെ ഖബര്‍ സന്ദര്ശിക്കും. ബാപ്പയുടെ അമ്മാവന്‍ മൂസ മാസ്ററുടെ പിതാവിന്റെ ഖബര്‍, ആദ്യ ഭാര്യയുടെ ഖബര്‍, എന്റെ വല്യുമയുടെ ബാപ്പയുടെ ഖബര്‍, എന്‍ . പി. അബ്ദുല്‍ ഖദര്‍ മൌലവിയുടെ ഖബര്‍തുടങ്ങിയ ഖബറുകള്‍ സന്ദര്ശിക്കും. പിന്നെ തിരിച്ച് പോരും. ബാപ്പ ഇറച്ചി വാങ്ങി തരും. ഞാന്‍ വീട്ടില്‍ പോരും.. ബാപ്പ പള്ളിയിലേക്ക്‌ പോരും.. ജീവിതം തീര്‍ത്തും ബാപ്പയുടെ എസ്കോര്റ്റ് ആയിരുന്നു.

2000 ത്തില്‍ പത്താം ക്ലാസ്സ്‌ പാസ്‌ ആയി. 2000 ആയപ്പോഴേക്കും ബാപ്പയുടെ കൂടെ ഉണ്ടായിരുന്ന ചെറിയ അമ്മാവന്‍ വീട്ടില്‍ വരാറുള്ളത് വൈകി ആയിരുന്നു. ഇസ്ലാഹി പ്രബോധന പ്രവര്ത്ത്നങ്ങളുമായി ബന്ധപ്പെട്ടിരുന്ന കുടുംബം ആയതിനാല്‍ പലസ്ഥലത്തും പരിപാടി ഉണ്ടാകും. പ്രായാധിക്യം മൂലം ബാപ്പയ്ക്ക് സഹായത്തിനു ആള്‍ ആവശ്യമായിരുന്നു. എന്റെ സഹോദരന്‍ നിഷാദ് ആ വിടവ് മനോഹരമായി നികത്തി..അവന്‍ ബാപ്പയുടെ നിഴലായി അവന്‍ കൂടെ കഴിഞ്ഞിരുന്നു. എന്നാല്‍ 2002 ല്‍ ഉപരി പഠനാര്‍ത്ഥം അവന്‍ കണ്ണൂരില്‍ പോയി. അങ്ങനെ ഞാന്‍ വീണ്ടും ബാപ്പയുടെ അടുതെത്തി.

പ്രായം ബാപയെ ബാധിച്ചിരുന്നു. പകല്‍ മുഴുവന്‍ മദ്രസയും പള്ളിയും ആയി കഴിഞ്ഞ ബാപ്പ അത് രണ്ടും നിര്ത്തി . മഗ്രിബിനു ഓട്ടോയില്‍ പള്ളിയില്‍ പോയി ഇഷ നമസ്കരിച്ചു മടങ്ങും. ഞാന്‍ കൊണ്ടോട്ടിയില്‍ ഇ. എം. ഇ. എ യില്‍ പ്ലസ്‌ ടു വിനു പഠനം കഴിഞു നില്കുകയായിരുന്നു. ബാപ്പ പറഞ്ഞതനുസരിച്ച് കുട്ടശ്ശേരി മൌലവി യെ ഫറൂക്കില്‍ പോയി കണ്ടു. അമ്മാവന്റെ ഭാര്യ പിതാവാണദ്ദേഹം. ബാപ്പയെ വലിയ ബഹുമാനമായിരുന്നു. ഞാന്‍ ഫറോക്കില്‍ ചെല്ലുമ്പോള്‍ എന്നെ കാത്ത് കുട്ടശ്ശേരി മൌലവി വീട്ടു വരാന്തയില്‍ ഉണ്ടായിരുന്നു. വിവരങ്ങള്‍ ഒക്കെ ബാപ്പ ഫോണില്‍ പറഞ്ഞതിനാല്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. മൌലവിയുടെ കൂടെ ഫറോക്ക്‌ കോളേജ് പ്രിന്സി്പ്പല്‍ മുബാറക്‌ പാഷ സര്‍ നെ കണ്ടു. എന്നോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. ഒടുവില്‍ കമ്പ്യൂട്ടര്‍ സയന്‍സ് നു അഡ്മിഷന്‍ തന്നു. വീട്ടില്‍ നിന്നും ഫറൂക്കിലെക്ക് ആറു രൂപയാണ് യാത്ര കൂലി. എന്നും ബാപ്പ ആര് രൂപ കയ്യില്‍ തരും . അതുമായി ഡിഗ്രി യാത്ര തുടങ്ങി. വൈകുന്നേരം വീട്ടില്‍ വന്നാല്‍ ബാപ്പയുടെ കൂടെ. എന്റെ പഠന കാര്യങ്ങളില്‍ എന്നേക്കാള്‍ ബാപ്പ ശ്രദ്ധിച്ചിരുന്നു. പരീക്ഷകള്‍, അപേക്ഷ കൊടുക്കേണ്ട സമയം എല്ലാം ക്ര്ത്യം. ബാപ്പ പൈസ തരും,. ഞാന്‍ ബാപ്പയുടെ കൂടെ ജീവിക്കുന്നതിനാല്‍ എന്നെ പഠിപ്പിക്കല്‍ ബാപ്പയുടെ അവകാശം ആണ് എന്ന് എപ്പോഴും എന്നെ ഓര്മ്മ പ്പെടുത്തുമായിരുന്നു.

ആരോഗ്യം നന്നേ ക്ഷീണിച്ചിരുന്നു. അമ്മാവന്‍ ജോലി ആവശ്യാര്ത്ഥം ദുബൈയില്‍ പോയി. നിഷാദ് കണ്ണുര്‍ ലും. ഇവരെ രണ്ടു പേരെയും ബാപ്പ ഒരുപോലെ സ്നേഹിച്ചിരുന്നു. ഇടക്കിടക്ക്‌ ഇവരെ കുറിചു സംസാരിക്കും... പ്രാര്ത്ഥിക്കും. ആഴ്ചയില്‍ ഒരിക്കല്‍ രണ്ടു പേര്ക്കും വിളിക്കും. ആരോഗ്യം നന്നേ ക്ഷീണിച്ചിരുന്നു,.വീട്ടില്‍ നിന്നും വല്ലപ്പോഴും മാത്രമേ പുറത്തിറങ്ങു,.പിന്നീട് അത് വെള്ളിയാഴ്ച പള്ളിയിലേക്ക്‌ മാത്രമായി ചുരുങ്ങി. ഞാന്‍ ഓട്ടോ വിളിച് പള്ളിയില്‍ കൊണ്ട് പോയി തിരിച്ചു കൊണ്ട് വരും.
വെളുപ്പിനെ 4 മണിക്ക് ഉണരും. തഹജ്ജുദ് നമസ്കരിക്കും. സുബ്ഹി ബാങ്ക് കൊടുക്കുമ്പോള്‍ എന്നെ വിളിച്ചുണര്ത്തും. പള്ളിയില്‍ പറഞ്ഞയക്കും. തിരിച്ച് ഞാന്‍ സുബുഹി നമസ്കരിച്ചു വരുന്നത് കാത്തിരിക്കും. ഒരു കാലത്ത്‌ ബാപ്പ വിളിച്ചുണര്ത്തി മുറ്റത്തെ പൈപ്പില്‍ നിന്ന് വുദു എടുപ്പിച് ഒരു റാന്തല്‍ വിളക്കുമായി പള്ളിയിലേക്ക്‌ നടക്കുന്ന ബാപ്പയുടെ പിറകില്‍ ഞാനും പോകും ..പിന്നെ കാലം മാറി..രാന്തലിനു പകരം ടോര്‍ച്ചുമായി പോകും. ഇടയ്ക്കിടെ നാട്ടില്‍ വരാറുണ്ടായിരുന്ന അമ്മാവനും ബാപ്പയുടെ പുറകെ ടോര്‍ച്ചു വെളിച്ചത്തിനു പിന്നില്‍ പള്ളിയില്‍ പോകുമായിരുന്നു. ആ കാലം കഴിഞ്ഞു അവസാനമായപ്പോള്‍ ബാപ്പ ഞങ്ങളെ പറഞ്ഞച്ചു ഞങ്ങളുടെ മടങ്ങി വരവിനു കാത്തിരിക്കുമായിരുന്നു.

ഇതിനിടയില്‍ ജോലി കിട്ടി നിഷാദ് പാലക്കാട് പോയി. നിഷാദും അബ്ദുസ്സലാമും തന്റെ കൂടെ ഉണ്ടാവണം എന്നത് അവസാന കാലത്തെ വലിയ ആഗ്രഹമായിരുന്നു. ശാരീരികമായി ക്ഷീണിച്ചതിനാല്‍ ഉമ്മ എന്നും രാത്രി കാല്‍ ഉഴിഞ്ഞു കൊടുക്കും,.വേദന സഹിക്കാതെ രാത്രി ഉണര്ന്നാലും ഉമ്മ ഉറക്കൊഴിന്ജ് ബാപ്പയെ നോക്കും. എന്നാല്‍ ഉമ്മാക് ചില അസുഖങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഉറക്ക് ഒഴിവാക്കാന്‍ പറ്റാത്തതിനാല്‍ ബാപ്പ എന്നോട് കൂടെ കിടക്കാന്‍ പറഞ്ഞു. ബാപ്പ ഉറങ്ങുവോളം കൂടെ ഇരുന്ന് ഉഴിന്ജ്‌ കൊടുക്കും. ഇടയ്ക്കിടെ ബാപ്പ ഉണര്ത്തി ഉഴിയാന്‍ പറയും. സുഖമില്ലതിരുന്നിട്ടും രാവിലെ തഹജ്ജുദ് നമസ്കാരം ഒഴിവാകിയിട്ടില്ലായിരുന്നു. നിന്ന് നമസ്കരിക്കാന്‍ കഴിയാത്തപ്പോള്‍ ഇരുന്നു നമസ്കാരം ശീലമാക്കിയിരുന്നു. കിടത്തം ബാപ്പയുടെ കൂടെ ആയതിനാല്‍ തഹജ്ജുദിനു എന്നെയും വിളിച്ചുണര്ത്തും . ഞങ്ങള്‍ ജമാഅതായി നമസ്കരിച്ചിരുന്നു, നമസ്കാര ശേഷം ബാപ്പ ഉറക്കെ പ്രാര്ഥിക്കും. നിഷാദിന്റെ ജോലി വീടിനടുത്ത്‌ എവിടെക്കെങ്കിലും മാറ്റി കൊടുക്കേണമേ എന്ന് അപ്പോഴും പ്രാര്ത്ഥിരക്കും. വളരെ വൈകാതെ നിഷാദിന് വീടിനു വളരെ അടുത്തേക്ക്‌ മാറ്റം കിട്ടി. അന്ന് മുതല്‍ മരണം വരെ അവന്‍ ബാപ്പയുടെ കൂടെ ആയിരുന്നു.

എന്റെ ഡിഗ്രി അവസാനമായപ്പോള്‍ ഞാന്‍ ഹോസ്റ്റലിലേക്ക് മാറി. നിഷാദ് പഠനം കഴിഞ്ഞു തിരിച്ചു വന്നു വീണ്ടും ബാപ്പയുടെ കൂടെ നിന്നു. ഡിഗ്രി കഴിഞ്ഞു ഞാന്‍ വീട്ടില്‍ എത്തി. പഠനം മതി എന്നും ആയ പഠനത്തിന് ജോലി നോക്കണം എന്നും എന്നോട പറഞ്ഞു. 2005 ജൂണില്‍ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ ഞാന്‍ മദ്രാസില്‍ പോയി. ജൂണ്‍ ഏഴിന് തിരച്ചു വന്നു. വരുമ്പോള്‍ ബാപ്പ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്റെ ഡിഗ്രി റിസള്ട്ട് ‌ വന്നിട്ടുണ്ട്. പേപ്പറില്‍ ഉണ്ടായിരുന്നു. മാര്ക്ക് ‌ ലിസ്റ്റ് കോളേജില്‍ കിട്ടും. അന്പതു രൂപ തന്നു എന്നെ കോളേജില്‍ പറഞ്ഞയച്ചു. ഞാന്‍ കോളേജില്‍ എത്തി. മാര്ക്ക് ‌ ലിസ്റ്റ് വാങ്ങി. എഴുപതു ശതമാനം മാര്ക്ക്. അന്ന് ഞാന്‍ ഹോസ്റ്റലില്‍ തങ്ങി. രാത്രി വളരെ വൈകി നിഷാദ് ഫോണ്‍ വിളിച്ചു. ബാപ്പയ്ക്ക് സുഖമില്ല. ഹോസ്പിറ്റലില്‍ അട്മിട്റ്റ്‌ ആണ്. മലപ്പുറത്ത്‌ ആണ്. നീ പെട്ടെന്ന് വരണം. ഫരൂകില്‍ നിന്ന് കുട്ടികളേയും കൂട്ടണം. അമ്മാവന്റെ മക്കളെ കൂട്ടി രണ്ടു മണിക്ക് ഞാന്‍ ഹോസ്പിറ്റലില്‍ എത്തി. ബോധം നഷ്ടപെട്ടിരുന്നു. ബോധം വന്നപ്പോള്‍ ഞാന്‍ അടുത് ചെന്ന് സലാം പറഞ്ഞു. എന്റെ മാര്‍ക്ക്‌ ലിസ്റ്റ് കാണിച്ചു. അത് വാങ്ങി. നോക്കാന്‍ കഴിയില്ല പാസ്‌ ആയല്ലോ. നന്നായി ..അല്ഹമ്ദുലില്ലഹ് എന്നും പറഞ്ഞു. അബ്ദുസ്സലാം വന്നോ എന്ന് ചോദിച്ചു. ഇല്ല രാവിലെ വരും എന്ന് ഞാന്‍ പറഞ്ഞു. ഇതായിരുന്നു ബാപ്പയും ഞാനും തമ്മിലെ അവസാനത്തെ വാക്ക്‌. ബാപ്പയുടെ ആഗ്രഹം പോലെ അമ്മാവന്‍ വന്നു. ഉച്ച കഴിഞ് മൂന്നു മൂനരക്ക് അമ്മാവന്റെ മടിയില്‍ വെച് ദൈവസന്നിധി പുല്കിയപ്പോള്‍ ഞാനും അടുത്തുണ്ടായിരുന്നു.. ബാപ്പയെ കുറച്ചുള്ള പല ഓര്മ്മ കളും മനസ്സില്‍ നിറഞ്ഞു നില്കുയന്നു. വീണ്ടും ഒരു ജൂണ്‍ കൂടി കടന്നു പോകുന്നു. ഉമ്മ ഓര്മ്മമപ്പെടുതിയപ്പോള്‍ ആണ് ഞാനും, അതോര്ത്ത തു . ബാപ്പ ഇല്ലാത്ത അഞ്ചു വര്ഷം..
എങ്ങനെ ജീവിക്കണം എന്ന് ബാപ്പ എന്നോട് പറഞ്ഞിട്ടില്ല. .ഒരു നിഴലായി കൂടെ നിര്ത്തി ബാപ്പ ജീവിച്ചു കാണിച്ചു തന്നു...ഈ കുത്തി കുറിച്ച സ്നേഷക്ഷരങ്ങള്‍ക്കുമപ്പുറം വക്കുകള്‍ക്കതീതമായി എന്റെ മനസ്സില്‍ ബാപ്പ ഇന്നും ജ്വലിച്ചു നില്കു ന്നു. ജീവിതത്തിന്റെ അവസാന സമയത്ത് എന്നോട് വസിയത്‌ ചെയ്തിരുന്നു..നിന്റെ ഉമ്മയെ നോക്കണം , ഞാന്‍ മരിച്ചാല്‍ എന്റെ ഖബര്‍ അനാഥമാക്കരുത്. എനിക്ക് വേണ്ടി സാദാ പ്രാര്ത്ഥി ക്കണം.

അല്ലാഹുവേ നിന്റെ സന്നിധിയില്‍ എത്തിയ എന്റെ ബാപ്പാക് നീ പൊരുത് കൊടുക്കണേ. ഞങ്ങളെയും ബാപ്പയും സ്വര്‍ഗ്ഗത്തില്‍ ഒരുമിപ്പിക്കേണമേ.
....................“He didn’t tell me how to live; he lived, and let me watch him to do it….......”