Monday, June 21, 2010

മരണം ക്ഷണിക്കാതെ വരുന്ന അതിഥിയോ ....??

മരണം ... ജനിച്ചവര്കൊക്കെ അനിവാര്യമാണ്...ഓരോ വേര്പാടും പലരുടെയും ജീവിതത്തില്‍ പല വിള്ളലുകളും വരുത്തി വെച്ചേക്കാം... വേണ്ടപെട്ടവരുടെ വിയോഗത്തോടെ പലരുടെയും ജീവിതത്തില്‍ നികത്താന്‍ പറ്റാത്ത പല വിടവും ഉണ്ടായിരുന്നെക്കാം.... എന്തൊക്കെയായാലും ചില മരണങ്ങള്‍ നമ്മെ അല്പമെങ്കിലും ഇരുത്തി ചിന്ടിപ്പിക്കില്ലേ..???
ഓരോ മരണവും കാണുമ്പോള്‍ ഞാനും ചിന്ടികാരുനദ്‌ ..ഒരു നാള്‍ ഞാനും ചലനമറ്റവനകുമെന്നു..

ഇന്നലെ ഓഫീസ് കഴിഞ്ഞു അല്മാനാരില്‍ എത്തി. പതിവ്‌ ജോലികള്‍ ചെയ്തു തീര്കാനുള്ള വ്യഗ്രതയില്‍ ആയിരുന്നു..മഗ്രിബു കഴിഞ്ഞു ഇഷ നമസ്കരികുന്നടിനിടയില്‍ ഭക്ഷണം കഴിക്കാം എന്നാ ലക്ഷ്യത്തോടെ ഗഫൂര്ക്കയുടെ അടുത്തെത്തി.. അകത്തു ഒരു അറബി സംസാരം .. ഷെയ്ഖ് ആരാ....അദ്ദേഹം നമ്മുടെ.....ആണ്. ഒരു മയ്യത്ത്‌ നമസ്കാരം ഉണ്ട..ഇഷ കഴിഞ്ഞാണ്.അതിനു വന്നതാ.. ഇവിടുത്തെ പള്ളിയില്‍ നീ നമസ്കരിക്കണം...

ഞങ്ങള്‍ സ്ഥിരമായി നമസ്കരിക്കാറുള്ള പള്ളിയില്‍ എന്നും കാണുന്ന മുഖം..എപ്പോഴും ഒരു ചെറിയ കുട്ടിയുടെ കൈ പിടിച് അയാള്‍ വരുന്നത് കാണാറുണ്ട്. വെളുത്ത ശരീരം ഉള്ള, താടി വെച്ച ഒരു ചെറുപ്പക്കാരന്‍..പള്ളിയിലെ ഇമാം പുറത്ത്‌ പോയാല്‍ വല്ലപോഴും ഇമാം നില്കാറുള്ള മനുഷ്യന്‍. ഇന്നലില്ലഹ്...അദ്ധേഹവും മരണപ്പെട്ടു...

എല്ലാവരും മയ്യത്ത്‌ നമസ്കരിക്കാന്‍ പോയി. ഇഷാ നമസ്കാരം കഴിഞ്ഞു ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ഗഫൂര്ക്ക വീണ്ടും വന്നു... വാ പോകാം മയ്യത്ത്‌ എത്തിയിട്ടില്ലായിരുന്നു. പത്തു മണിയാകും. അല്ഖൂസ് മഖ്ബറയില്‍ മയ്യതും, കാത്തു നിന്ന്.
രാത്രി വൈകി പതിനോന്നു മണിക്ക് മയ്യത്ത്‌ വന്നു. അവിടെ ചെന്ന് നിന്നപ്പോള്‍ ആകെ ഒരു മരവിപ്പ്‌ ആയിരുന്നു. ഇരുപതെഴ് വയസ്സ് പ്രായം ഉള്ള സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ മരണപീടിരിക്കുന്നു..മയ്യത്ത്‌ നമസ്കരിച്ചു പരേതന്റെ പിതാവിനെ ഹസ്തദാനം ചെയ്തു...ചിരിച്ചു കൊണ്ട അയാള്‍ പറഞ്ഞു ..ജ സാ ക ല്ലാഹ് ...പിന്നെ മറമടാന്‍ വേണ്ടി നടന്നു. അറബിയില്‍ ആ പിതാവ്‌ കൂടെ നടന്ന ആളോട് പറയുന്നുണ്ടായിരുന്നു... "അവന്റെ സമയം വന്നു... അവന്‍ പോയി.."

നമസ്കാരം കഴിഞ്ഞു മടങ്ങുമ്പോള്‍ അവിടെ ഒരു പാട് ഖബറുകള്‍ കുഴിച്ചു വെച്ചത് കണ്ടു.. ഗഫൂര്ക്കോ പറഞ്ഞു..ഇതെല്ലാം ആരെയാണാവോ കാത്തിരിക്കുന്നത്....

പ്രവാസത്തിന്റെ നിഴല്‍ പേറി നടക്കുന്നതിനിടയില്‍ കൊഴിഞ്ഞു പോയ ഒരുപാട് ജന്മങ്ങള്‍ അന്തിയുറങ്ങുന്ന ആ മണ്ണ് ഞാന്‍ അങ്ങനെ കണ്ടു..പലപ്പോഴും അതിനു മുന്നിലൂടെ യാത്ര ചെയ്തിട്ടുണ്ടയിരുഉനു.. പലവുരു ഉറ്റവരെ അന്ത്യത്രയാക്കാന്‍ വന്ന സ്വദേശികളുടെയും വിദേശികളുടെയും വിങ്ങുന്ന മുഖം അവിടെ കണ്ടിട്ടുമുണ്ട്...ഒരിക്കല്‍ എന്റെ ഡ്രൈവര്‍ വാരിസ് ഖാന്‍ ഒരു പാകിസ്താനി മരണപെട്ട സമയത്ത് എന്നോട് പറഞ്ഞു...നിയാസ്‌ ..മരണപ്പെടുന്നവര്‍ അവരുടെ മരണനവുമായി നടന്നു നീങ്ങും. അവരെ ആശ്രയിച്ചു ജീവിച്ചിരുന്ന ഒരുപാട് ജന്മങ്ങള്‍ എന്ത് ചെയ്യും...എല്ലാം അല്ലാഹുവിന്റെ തീരുമാനം...

ഞാന്‍ മരിച്ചു കിടന്ന രംഗം ആലോചിച്ചു പോയി...മരണപെട്ട ആ മനുഷ്യന്റെ കൈ പിടിച്ചു വന്നിരുന്ന ആ പിഞ്ചു കുഞ്ഞിന്റെ മുഖം ഞാന്‍ ആലോചിച്ചു....എന്റെ ബാപ്പ മരിക്കുവോളം അവരെ നോക്കിയിരുന്ന വല്യുമ്മ... പിന്നെ ബാപ്പയുടെ സ്മ്ര്തികളില്‍ ഇന്നും ജീവിക്കുന്നു...എന്റെ ബാല്യത്തിന്റെ ആരംഭത്തില്‍ ഉമ്മയുടെ ജെഷ്ടതിയുടെ ഭര്ത്താ വ് മരണപ്പെടുന്നത് (എന്‍. പി) ഞാന്‍ എന്റെ കണ്ണ് കൊണ്ട കണ്ടിടുണ്ട്..പിന്നെ ഉമ്മു ആ മക്കളെ വളര്ത്തി...ജീവിച്ചിരിക്കുന്ന സമയത്ത് തന്റെ മൂത്ത മകളുടെ കല്യാണം നാടന്നു കാണാന്‍ ആഗ്രഹിച്ചിരുന്ന അളിയന്ക യുടെ മുഖം ഇപ്പോഴും ഓര്മ്മ യിലുണ്ട്..കല്യാണം കഴിഞ്ഞു മക്കളായി എല്ലാവരും ഒരുമിച്ചു കൂടാ രുന്ദ്‌ ....കൂടെ പടിച്ച ഒരു പെന്‍ കുട്ടി കല്യാണം കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ ബ്ലഡ്‌ കാന്‍സര്‍ വന്നു മരിച്ചു.. എത്രയെത്ര മുഖങ്ങള്‍ ....ജീവിതം കരുപ്പിടിക്കുന്നതിനു മുമ്പേ കൊഴിഞ്ഞു പോയവര്‍..

നമ്മള്ക് സന്കടപെടാം...ഗഫൂര്ക്ക ഓര്മ്മപ്പെടുത്തിയത് ഒരു വലിയ സത്യമാണ്....മരണം അവര്ക്ക് ‌ അനുഗ്രഹമായ സമയത്ത് അവരെ തേടിയെത്തി....നമുക്ക്‌ നമ്മെ കുറിച് ബോധം വേണമെങ്ങില്‍ ഇടക്കിടക്ക്‌ നാം ശ്മശാനങ്ങള്‍ സന്ദര്ഷിക്കെണ്ടിയിരിക്കുന്നു.....നിങ്ങള്‍ ഒര്മാപ്പെടുതിയത് തീര്ത്തും ശരിയാണ് ഗഫൂര്ക..

"ശ്മശാനങ്ങള്‍ സന്ദര്ശികക്കുന്നത് വരേയ്ക്കും പരസ്പരം പെരുമ നടിക്കല്‍ നിങ്ങലെ അശ്രദ്ധയില്‍ ആകിയിരിക്കുന്നു..."

2 comments:

  1. oru nimishathekkengilum ente kannukalum niranju ente manasiloodeyum maranathinte maasmarikatha kadannu poyi..jenikkunnatho marikkunnatho theerumaanikkanavathe nisahaayaraayi jeevikkunna manushya jenmangal enthino ethino thediyulla yatra lekshyangalil ninnu ekshyangalilekk ennittum maranamenna kaanaa kayam kadakkuvan kazhiyaathe jeevitha yaatrayil ottappetu povunna..ennittum vaakkukal mathiyaavathe vithumbunna manasumaayi...........

    ReplyDelete
  2. Worrying Reminder, Jazak Allah Khair..

    ReplyDelete